ഹൂസ്റ്റണ്‍: ഓമനിച്ചു വളർത്തിയിരുന്ന ഡൊബെർമാൻ എന്ന ഇനത്തിൽപ്പെട്ട നായയുടെ കടിയേറ്റ് 66 വയസുകാരിയായ ഇലയൻ റിച്ച്മാൻ കൊല്ലപ്പെട്ടു. വെസ്റ്റ് ഹൂസ്റ്റണ്‍ ഡയറി ആഷ്ഫോർഡിലുള്ള ഇലയന്റെ വീടിനു പിന്നിലാണ് ശരീരമാസകലം കടിയേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ വീട്ടിൽ രണ്ട് നായ്ക്കളെ വളർത്തിയിരുന്നു. സംഭവത്തിനുശേഷം രണ്ടിനെയും അനിമൽ കണ്ട്രോൾ വിഭാഗം ഏറ്റെടുത്തു. രണ്ടു ദിവസമായി നായ്ക്കളെ പരിശീലിപ്പിക്കുന്ന ക്ലാസിൽ ഇവർ എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നൂറു പൗണ്ടും, 90 പൗണ്ടും തൂക്കമുള്ള രണ്ടു നായ്ക്കളെയാണ് വീട്ടിൽ നിന്നും പിടികൂടിയത്.
ഡൊബെർമാൻ ഇനത്തിൽപ്പെട്ട നായ ആക്രമണ ശക്തരാണെന്നാണ് സിഡിസിയുടെ റിപ്പോർട്ട്. ഇലയൻ ഡൊബെർമാനെ ഭയപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, സ്വന്തം കുട്ടികളെ പോലെയാണ് കരുതിയിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇവർ വീട്ടിൽ രണ്ട് നായ്ക്കളെ വളർത്തിയിരുന്നു. സംഭവത്തിനുശേഷം രണ്ടിനെയും അനിമൽ കണ്ട്രോൾ വിഭാഗം ഏറ്റെടുത്തു. രണ്ടു ദിവസമായി നായ്ക്കളെ പരിശീലിപ്പിക്കുന്ന ക്ലാസിൽ ഇവർ എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നൂറു പൗണ്ടും, 90 പൗണ്ടും തൂക്കമുള്ള രണ്ടു നായ്ക്കളെയാണ് വീട്ടിൽ നിന്നും പിടികൂടിയത്.
ഡൊബെർമാൻ ഇനത്തിൽപ്പെട്ട നായ ആക്രമണ ശക്തരാണെന്നാണ് സിഡിസിയുടെ റിപ്പോർട്ട്. ഇലയൻ ഡൊബെർമാനെ ഭയപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, സ്വന്തം കുട്ടികളെ പോലെയാണ് കരുതിയിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ