ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരി. മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 87മത് ദുഖ്റോനോ പെരുനാൾ ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ചത്തർപൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ 2ഫെബ്രുവരി 2, 3 തിയതികളിൽ കൊണ്ടാടി.
രണ്ടാം തീയതി വൈകിട്ട് പെരുന്നാളിന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് കൊടിയേറ്റി. തുടർന്ന് 6.30ന് സന്ധ്യാപ്രാർത്ഥനയും ആശിർവാദവും നടന്നു. മൂന്നാം തിയതി ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെട്ട ഏറ്റവും ദൈർഘൃമേറിയ തീർഥയാത്ര ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസിന്റെ നേതൃത്വത്തിൽ ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ തീർത്ഥയാത്രയിൽ പങ്കെടുത്തു.
രാവിലെ 11.30ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിച്ചു, 1.30 ന് ഐഎൻഎയിൽ എത്തിച്ചേർന്നു. നാലിന് കുത്തബ്മിനാർ ബൈപാസ് റോഡിലെത്തിയപ്പോൾ സെൻറ് ഗ്രിഗോറിയോസ് ഇടവക അഭി. ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വികാരി ഫാ. ലിജോ വർഗ്ഗീസ്, ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് തീർഥയാത്രക്കു രാജകിയ സ്വീകരണം നൽകി. ഫാ. ഷിജു ജോർജ് ഈ വർഷത്തെ തീർഥയാത്ര കണ്‍വീനറായി മേൽനോട്ടം വഹിച്ചു. വൈകിട്ട് 5.30ന് സന്ധ്യാപ്രാർഥനയും, വി. മൂന്നിൻമേൽ കുർബാനയും അഭി. കുര്യാക്കോസ് മോർ യൗസേബിയോസിന്റെ പ്രധാന കാർമ്മികത്വത്തിൻ നടന്നു. തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, ആശീർവാദവും നടത്തപ്പെട്ടു.
ഇടവകയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ദേവാലയത്തിന്റെ മുഖവാരത്തിന്റെയും, വി. ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച കൽകുരിശിന്റെയും സമർപ്പണവും ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ച് നടന്നു. ഇടവക മെത്രാപ്പോലീത്ത സമർപ്പണ ശ്രുശ്രൂഷകൾ നിർവഹിച്ചു. ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് തമുക്ക് നേർച്ചയും, സ്നേഹവിരുന്നും നൽകി. ഡൽഹി മുൻ മന്ത്രിയും മാളവ്യ നഗർ എംഎൽഎയുമായ സോംനാഥ് ഭാരതി, മെഹ് റോളി എംഎൽഎ നരേഷ് യാദവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: നെൽസണ്‍ വർഗീസ്
രണ്ടാം തീയതി വൈകിട്ട് പെരുന്നാളിന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് കൊടിയേറ്റി. തുടർന്ന് 6.30ന് സന്ധ്യാപ്രാർത്ഥനയും ആശിർവാദവും നടന്നു. മൂന്നാം തിയതി ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെട്ട ഏറ്റവും ദൈർഘൃമേറിയ തീർഥയാത്ര ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസിന്റെ നേതൃത്വത്തിൽ ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ നൂറുകണക്കിന് വിശ്വാസികൾ തീർത്ഥയാത്രയിൽ പങ്കെടുത്തു.
രാവിലെ 11.30ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിച്ചു, 1.30 ന് ഐഎൻഎയിൽ എത്തിച്ചേർന്നു. നാലിന് കുത്തബ്മിനാർ ബൈപാസ് റോഡിലെത്തിയപ്പോൾ സെൻറ് ഗ്രിഗോറിയോസ് ഇടവക അഭി. ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വികാരി ഫാ. ലിജോ വർഗ്ഗീസ്, ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് തീർഥയാത്രക്കു രാജകിയ സ്വീകരണം നൽകി. ഫാ. ഷിജു ജോർജ് ഈ വർഷത്തെ തീർഥയാത്ര കണ്‍വീനറായി മേൽനോട്ടം വഹിച്ചു. വൈകിട്ട് 5.30ന് സന്ധ്യാപ്രാർഥനയും, വി. മൂന്നിൻമേൽ കുർബാനയും അഭി. കുര്യാക്കോസ് മോർ യൗസേബിയോസിന്റെ പ്രധാന കാർമ്മികത്വത്തിൻ നടന്നു. തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, ആശീർവാദവും നടത്തപ്പെട്ടു.
ഇടവകയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ദേവാലയത്തിന്റെ മുഖവാരത്തിന്റെയും, വി. ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച കൽകുരിശിന്റെയും സമർപ്പണവും ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ച് നടന്നു. ഇടവക മെത്രാപ്പോലീത്ത സമർപ്പണ ശ്രുശ്രൂഷകൾ നിർവഹിച്ചു. ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് തമുക്ക് നേർച്ചയും, സ്നേഹവിരുന്നും നൽകി. ഡൽഹി മുൻ മന്ത്രിയും മാളവ്യ നഗർ എംഎൽഎയുമായ സോംനാഥ് ഭാരതി, മെഹ് റോളി എംഎൽഎ നരേഷ് യാദവ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: നെൽസണ്‍ വർഗീസ്