2018ലെ വളർച്ചാ നിരക്ക് 1.4 ശതമാനമായിരുന്നു. 2017ൽ ഇത് 1.8 ശതമാനവും. ഫാക്റ്ററി ഒൗട്ട്പുട്ടിലും കാർ നിർമാണ മേഖലയിലും വന്ന മാന്ദ്യമാണ് ചുരുക്കത്തിലേക്കു നയിച്ചതെന്നാണ് വിലയിരുത്തൽ.
ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയും ആഗോള സന്പദ് വ്യവസ്ഥ ദുർബലമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷവും വളർച്ചാ നിരക്ക് കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 0.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നെങ്കിൽ അവസാന പാദത്തിൽ ഇത് 0.2 ശതമാനം മാത്രമായിരുന്നു.
അതേസമയം, ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയുടെ അടിസ്ഥാനപരമായ ശക്തിയാണ് ഈ കണക്കുകളിൽ വ്യക്തമാകുന്നതെന്നും, സമീപഭാവിയിലൊന്നും ഒരു സാന്പത്തിക മാന്ദ്യം പ്രതീക്ഷിക്കാനില്ലെന്നും ചാൻസലർ ഫിലിപ്പ് ഹാമണ്ട് വാദിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ