ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ക്രിമിനൽ കോർട്ട് ജഡ്ജിയായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കസാൻഡ്ര ഹോൾമൻ (57) അന്തരിച്ചു. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാരസ് കൗണ്ടിയുടെ ചരിത്രത്തിൽ 19 ആഫ്രിക്കൻ അമേരിക്കൻ വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതിൽ കസാൻഡ്രയും ഉൾപ്പെട്ടിരുന്നു.
ജഡ്ജിയായി ചുമതലയേറ്റു ഒരാഴ്ചയ്ക്കുള്ളിൽ ലോക്കൽ ജസ്റ്റിസ് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ നിർണായക പങ്കായിരുന്നു കസാൻഡ്രയുടേത്. സൗത്ത് ടെക്സസ് കോളജ് ഓഫ് ലോയിൽ നിന്നും 1994 ൽ ബിരുദമെടുത്ത ഇവർ രണ്ടു പതിറ്റാണ്ട് ക്രിമിനൽ ലോയിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഹൂസ്റ്റണിൽ സുപരിചിതയായ ജഡ്ജി കസാൻഡ്രയുടെ വിയോഗം വേദനാ ജനകമാണെന്ന് ജഡ്ജ് ഷാനൻ ബാൾഡ് വിൻ പറഞ്ഞു. മാതാവിന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച ഇവർ ഒടുവിൽ മത്സരിക്കാൻ തയാറാകുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ജഡ്ജിയായി ചുമതലയേറ്റു ഒരാഴ്ചയ്ക്കുള്ളിൽ ലോക്കൽ ജസ്റ്റിസ് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ നിർണായക പങ്കായിരുന്നു കസാൻഡ്രയുടേത്. സൗത്ത് ടെക്സസ് കോളജ് ഓഫ് ലോയിൽ നിന്നും 1994 ൽ ബിരുദമെടുത്ത ഇവർ രണ്ടു പതിറ്റാണ്ട് ക്രിമിനൽ ലോയിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഹൂസ്റ്റണിൽ സുപരിചിതയായ ജഡ്ജി കസാൻഡ്രയുടെ വിയോഗം വേദനാ ജനകമാണെന്ന് ജഡ്ജ് ഷാനൻ ബാൾഡ് വിൻ പറഞ്ഞു. മാതാവിന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച ഇവർ ഒടുവിൽ മത്സരിക്കാൻ തയാറാകുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ