അപ്രതീക്ഷിത പേമാരി സൃഷ്ടിച്ച മഹാപ്രളയം കണക്കാക്കാനാവാത്ത നഷ്ടങ്ങളും മറക്കാനാവാത്ത ദുരിതങ്ങളും സമ്മാനിച്ചുവെങ്കിലും അതു മലയാളികളെ ഒന്നിപ്പിക്കുകയും സമന്മാരാക്കുകയും ചെയ്തു. സോഷ്യലിസത്തിനോ മതങ്ങൾക്കോ ഒന്നും നൽകാൻ കഴിയാത്ത സമത്വചിന്തയും ഐക്യബോധവുമാണു പ്രളയദിനങ്ങളിൽ കണ്ടത്. പ്രാണനുവേണ്ടിയും ഒരു കഷണം അപ്പത്തിനുവേണ്ടിയും ജാതിമതഭേദമെന്യേ എല്ലാവരും കൈനീട്ടി. ഓണം ആഘോഷിച്ചില്ലെങ്കിലും എല്ലാവരും ഒന്നുപോലെ എന്ന ഓണസന്ദേശം എല്ലാവരും അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ, മാനം തെളിയുകയും വെള്ളം താഴുകയും ചെയ്തതോടെ മലയാളികൾ പഴയ ശീലങ്ങളിലേക്കു മടങ്ങി. പഴിചാരലും കുറ്റപ്പെടുത്തലും വിമർശനവും വെല്ലുവിളിയും തമ്മിൽത്തല്ലും ആരംഭിച്ചുകഴിഞ്ഞു. പരാതിയും പരിഭവവും വിമർശനവും ആദ്യം തലപൊക്കിയത് ഭരണകക്ഷി എംഎൽഎമാരുടെ ഭാഗത്തുനിന്നാണ്. ദുരിതബാധിതരുടെ പക്ഷത്താണെന്നു വരുത്തിത്തീർക്കാൻ വീറും വാശിയും സംസാരത്തിൽ പ്രകടിപ്പിച്ച രണ്ടുമൂന്ന് എംഎൽഎമാർക്ക് നിയമസഭയിൽ പ്രസംഗിക്കാൻ അവസരം നിഷേധിക്കപ്പെട്ടു. മുഖ്യമന്ത്രി അമേരിക്കയിലേക്കു പറന്ന ഉടൻ ചില എംഎൽഎമാർ ഉദ്യോഗസ്ഥരുടെ നേർക്കു തിരിഞ്ഞിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളം പന്പുചെയ്ത് മാറ്റാത്തതിനെച്ചൊല്ലി അവിടെനിന്നുള്ള മൂന്നു മന്ത്രിമാർ ഒളിഞ്ഞും തെളിഞ്ഞും പോരാടിക്കൊണ്ടിരിക്കുന്നു. എല്ലാം ജനത്തിനുവേണ്ടിയാണെങ്കിലും ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
പ്രളയത്തിന്റെ ആഘാതം അറിയിക്കുന്നതിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ചാനലുകളും പത്രങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. മനുഷ്യൻ വികസിപ്പിച്ചെടുത്ത വിവരസാങ്കേതിക വിനിമയ വിദ്യകൾ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്താനും എല്ലാ ജില്ലകളിലെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ചാനൽ പ്രവർത്തകർ പ്രകടിപ്പിച്ച മികവിനെ കണ്ടില്ലെന്നു നടിക്കാനാവുകയില്ല. മനുഷ്യനന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ചാനലുകൾക്ക് പ്രവർത്തിക്കാനാകുമെന്നതിന്റെ സാക്ഷ്യമാണിത്.
എന്നാൽ, പ്രളയം അവസാനിച്ചതോടെ ചാനലുകൾ അവരുടെ പഴയ വഴിക്കു നീങ്ങിത്തുടങ്ങി. വെടിമരുന്നിനു തീകൊളുത്തി രസിക്കുന്ന ചില ചാനൽ പ്രവർത്തകരുണ്ട്. ജനപക്ഷത്തുനിന്നു നവകേരള നിർമിതിക്കു രൂപരേഖ തയാറാക്കാനും അതിനു പറ്റുന്ന വിദഗ്ധരെ കണ്ടെത്താനും അവരുടെ പ്രവർത്തനങ്ങളെ ജനങ്ങളുടെ മുന്പിൽ തുറന്നുകാട്ടി സുതാര്യത ഉറപ്പാക്കാനും ചാനലുകാർക്കു സാധിക്കും.
നവകേരളം എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം പ്രതിപക്ഷത്തിനുപോലും സ്വീകരിക്കേണ്ടിവന്നു. ശന്പളമായും സംഭാവനയായും വസ്തുവകകളായും കോടികളാണു മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തുന്നത്. അവിടെ അഴിമതിയുടെയും മോഷണത്തിന്റെയും പക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും വകമാറ്റത്തിന്റെയും മഹാപ്രളയം ഉണ്ടാകാനിടയുണ്ട്. ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്ന മനഃസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥരെയും ധനവകുപ്പ് കളക്ടർമാർക്കു കൈമാറിയ തുക അർഹതയുള്ളവരുടെ കൈകളിലെത്തിക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നവകേരളനിർമിതിക്കു സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥർ ആവശ്യമാണ്. ബ്യൂറോക്രസിയുടെ ചുവപ്പുനാടകളും നിയമക്കുരുക്കുകളും തിരുത്തിയെഴുതുകയോ ജനപക്ഷമാക്കുകയോ വേണം.
പുര കത്തുന്പോൾ വാഴവെട്ടുന്ന സ്വഭാവക്കാരാണു മലയാളികൾ. പ്രളയബാധിതർക്കു സുമനസുകളിൽനിന്ന് ഒഴുകിയെത്തുന്ന പണം അടിച്ചുമാറ്റാൻ സാധ്യതയുള്ളവരുടെമേൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണം. പാർട്ടിതലത്തിലൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം നടന്നാൽ അർഹിക്കുന്നവരുടെ കൈകളിൽ അത് എത്താതെപോകും.
പരാതി ഒഴിവാക്കാൻ സർവകക്ഷിയോഗം ചേർന്ന് അതിന്റെ പ്രതിനിധികളുടെ സമിതി ഉണ്ടാക്കിയാലും പ്രയോജനമില്ല. ഫണ്ട് അടിച്ചുമാറ്റുന്നതിൽ കൊടിയുടെ നിറം മറന്നു നേതാക്കന്മാർ ഒന്നിക്കുമെന്നു മുൻകാല അനുഭവങ്ങൾ പാഠമാണ്. നിഷ്പക്ഷമതികളും സത്യസന്ധരും സേവനസന്നദ്ധരുമായ എത്രയോ പേരെ ഇക്കാര്യത്തിനുവേണ്ടി സർക്കാരിനു മനസുണ്ടെങ്കിൽ ലഭിക്കും. വിരമിച്ച അനുഭവസന്പത്തുള്ള ഉദ്യോഗസ്ഥരെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. മാധ്യമപ്രവർത്തകരുടെ സേവനവും തേടണം.
പ്രളയബാധിതരെ സാഹസികമായി രക്ഷിക്കുന്നതിൽ മത്സ്യത്തൊഴിലാളികളാണു രംഗത്തുവന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിൽ മതങ്ങളും സമുദായങ്ങളും സന്നദ്ധസംഘടനകളും വലിയ പങ്കുവഹിച്ചു. അവരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആവശ്യം കഴിഞ്ഞാൽ അവർ ആവശ്യമില്ലാത്തവരായി വരരുത്. നവകേരള നിർമിതിയിൽ അവർക്ക് അർഹമായ സ്ഥാനം ലഭിക്കണം.
നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ പ്രവർത്തനത്തിലേക്കു കൊണ്ടുവന്നത് അവർക്കുവേണ്ടി പ്രവർത്തിക്കുന്ന വൈദികരാണെന്ന കാര്യം അധികം പേർ അറിഞ്ഞിട്ടില്ല. കോടികളുടെ സഹായധനവും മനുഷ്യപ്രയത്നവും പ്രളയബാധിതരിലെത്തിച്ചതു ക്രൈസ്തവ സഭകളാണ്. മറ്റു മതങ്ങളും സമുദായങ്ങളും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും നവകേരള നിർമിതിയും സർക്കാരിന്റെ മാത്രം പ്രവർത്തനവും നേട്ടവുമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഒന്നിച്ചുനിന്നാൽ നമുക്കു നേടാനാവാത്തതായി ഒന്നുമില്ല, ഭിന്നിച്ചുനിന്നാൽ നമുക്കൊന്നും നേടാനാവില്ല എന്ന അമേരിക്കൻ പ്രസിഡന്റ് ജോണ് എഫ്. കെന്നഡിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. നവകേരള സമിതിക്കു ഫണ്ടിനേക്കാൾ പ്രധാനം മനസാണ്. നവകേരളനിർമിതിക്കു കള്ളവും കളങ്കവും ചേരിതിരിവും വർഗീയതയുമില്ലാത്ത മനസുവേണം. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും ജനങ്ങളും നേതാക്കന്മാരും തമ്മിലും മതങ്ങളും സമുദായങ്ങളും തമ്മിലും മനസടുപ്പം ഉണ്ടാകുന്പോൾ നവകേരളം എന്ന മുദ്രാവാക്യം യാഥാർഥ്യമാകും.
എന്നാൽ, മാനം തെളിയുകയും വെള്ളം താഴുകയും ചെയ്തതോടെ മലയാളികൾ പഴയ ശീലങ്ങളിലേക്കു മടങ്ങി. പഴിചാരലും കുറ്റപ്പെടുത്തലും വിമർശനവും വെല്ലുവിളിയും തമ്മിൽത്തല്ലും ആരംഭിച്ചുകഴിഞ്ഞു. പരാതിയും പരിഭവവും വിമർശനവും ആദ്യം തലപൊക്കിയത് ഭരണകക്ഷി എംഎൽഎമാരുടെ ഭാഗത്തുനിന്നാണ്. ദുരിതബാധിതരുടെ പക്ഷത്താണെന്നു വരുത്തിത്തീർക്കാൻ വീറും വാശിയും സംസാരത്തിൽ പ്രകടിപ്പിച്ച രണ്ടുമൂന്ന് എംഎൽഎമാർക്ക് നിയമസഭയിൽ പ്രസംഗിക്കാൻ അവസരം നിഷേധിക്കപ്പെട്ടു. മുഖ്യമന്ത്രി അമേരിക്കയിലേക്കു പറന്ന ഉടൻ ചില എംഎൽഎമാർ ഉദ്യോഗസ്ഥരുടെ നേർക്കു തിരിഞ്ഞിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളം പന്പുചെയ്ത് മാറ്റാത്തതിനെച്ചൊല്ലി അവിടെനിന്നുള്ള മൂന്നു മന്ത്രിമാർ ഒളിഞ്ഞും തെളിഞ്ഞും പോരാടിക്കൊണ്ടിരിക്കുന്നു. എല്ലാം ജനത്തിനുവേണ്ടിയാണെങ്കിലും ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
പ്രളയത്തിന്റെ ആഘാതം അറിയിക്കുന്നതിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ചാനലുകളും പത്രങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. മനുഷ്യൻ വികസിപ്പിച്ചെടുത്ത വിവരസാങ്കേതിക വിനിമയ വിദ്യകൾ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്താനും എല്ലാ ജില്ലകളിലെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ചാനൽ പ്രവർത്തകർ പ്രകടിപ്പിച്ച മികവിനെ കണ്ടില്ലെന്നു നടിക്കാനാവുകയില്ല. മനുഷ്യനന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ചാനലുകൾക്ക് പ്രവർത്തിക്കാനാകുമെന്നതിന്റെ സാക്ഷ്യമാണിത്.
എന്നാൽ, പ്രളയം അവസാനിച്ചതോടെ ചാനലുകൾ അവരുടെ പഴയ വഴിക്കു നീങ്ങിത്തുടങ്ങി. വെടിമരുന്നിനു തീകൊളുത്തി രസിക്കുന്ന ചില ചാനൽ പ്രവർത്തകരുണ്ട്. ജനപക്ഷത്തുനിന്നു നവകേരള നിർമിതിക്കു രൂപരേഖ തയാറാക്കാനും അതിനു പറ്റുന്ന വിദഗ്ധരെ കണ്ടെത്താനും അവരുടെ പ്രവർത്തനങ്ങളെ ജനങ്ങളുടെ മുന്പിൽ തുറന്നുകാട്ടി സുതാര്യത ഉറപ്പാക്കാനും ചാനലുകാർക്കു സാധിക്കും.
നവകേരളം എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം പ്രതിപക്ഷത്തിനുപോലും സ്വീകരിക്കേണ്ടിവന്നു. ശന്പളമായും സംഭാവനയായും വസ്തുവകകളായും കോടികളാണു മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തുന്നത്. അവിടെ അഴിമതിയുടെയും മോഷണത്തിന്റെയും പക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും വകമാറ്റത്തിന്റെയും മഹാപ്രളയം ഉണ്ടാകാനിടയുണ്ട്. ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്ന മനഃസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥരെയും ധനവകുപ്പ് കളക്ടർമാർക്കു കൈമാറിയ തുക അർഹതയുള്ളവരുടെ കൈകളിലെത്തിക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നവകേരളനിർമിതിക്കു സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥർ ആവശ്യമാണ്. ബ്യൂറോക്രസിയുടെ ചുവപ്പുനാടകളും നിയമക്കുരുക്കുകളും തിരുത്തിയെഴുതുകയോ ജനപക്ഷമാക്കുകയോ വേണം.
പുര കത്തുന്പോൾ വാഴവെട്ടുന്ന സ്വഭാവക്കാരാണു മലയാളികൾ. പ്രളയബാധിതർക്കു സുമനസുകളിൽനിന്ന് ഒഴുകിയെത്തുന്ന പണം അടിച്ചുമാറ്റാൻ സാധ്യതയുള്ളവരുടെമേൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണം. പാർട്ടിതലത്തിലൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം നടന്നാൽ അർഹിക്കുന്നവരുടെ കൈകളിൽ അത് എത്താതെപോകും.
പരാതി ഒഴിവാക്കാൻ സർവകക്ഷിയോഗം ചേർന്ന് അതിന്റെ പ്രതിനിധികളുടെ സമിതി ഉണ്ടാക്കിയാലും പ്രയോജനമില്ല. ഫണ്ട് അടിച്ചുമാറ്റുന്നതിൽ കൊടിയുടെ നിറം മറന്നു നേതാക്കന്മാർ ഒന്നിക്കുമെന്നു മുൻകാല അനുഭവങ്ങൾ പാഠമാണ്. നിഷ്പക്ഷമതികളും സത്യസന്ധരും സേവനസന്നദ്ധരുമായ എത്രയോ പേരെ ഇക്കാര്യത്തിനുവേണ്ടി സർക്കാരിനു മനസുണ്ടെങ്കിൽ ലഭിക്കും. വിരമിച്ച അനുഭവസന്പത്തുള്ള ഉദ്യോഗസ്ഥരെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. മാധ്യമപ്രവർത്തകരുടെ സേവനവും തേടണം.
പ്രളയബാധിതരെ സാഹസികമായി രക്ഷിക്കുന്നതിൽ മത്സ്യത്തൊഴിലാളികളാണു രംഗത്തുവന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിൽ മതങ്ങളും സമുദായങ്ങളും സന്നദ്ധസംഘടനകളും വലിയ പങ്കുവഹിച്ചു. അവരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആവശ്യം കഴിഞ്ഞാൽ അവർ ആവശ്യമില്ലാത്തവരായി വരരുത്. നവകേരള നിർമിതിയിൽ അവർക്ക് അർഹമായ സ്ഥാനം ലഭിക്കണം.
നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ പ്രവർത്തനത്തിലേക്കു കൊണ്ടുവന്നത് അവർക്കുവേണ്ടി പ്രവർത്തിക്കുന്ന വൈദികരാണെന്ന കാര്യം അധികം പേർ അറിഞ്ഞിട്ടില്ല. കോടികളുടെ സഹായധനവും മനുഷ്യപ്രയത്നവും പ്രളയബാധിതരിലെത്തിച്ചതു ക്രൈസ്തവ സഭകളാണ്. മറ്റു മതങ്ങളും സമുദായങ്ങളും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും നവകേരള നിർമിതിയും സർക്കാരിന്റെ മാത്രം പ്രവർത്തനവും നേട്ടവുമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഒന്നിച്ചുനിന്നാൽ നമുക്കു നേടാനാവാത്തതായി ഒന്നുമില്ല, ഭിന്നിച്ചുനിന്നാൽ നമുക്കൊന്നും നേടാനാവില്ല എന്ന അമേരിക്കൻ പ്രസിഡന്റ് ജോണ് എഫ്. കെന്നഡിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. നവകേരള സമിതിക്കു ഫണ്ടിനേക്കാൾ പ്രധാനം മനസാണ്. നവകേരളനിർമിതിക്കു കള്ളവും കളങ്കവും ചേരിതിരിവും വർഗീയതയുമില്ലാത്ത മനസുവേണം. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും ജനങ്ങളും നേതാക്കന്മാരും തമ്മിലും മതങ്ങളും സമുദായങ്ങളും തമ്മിലും മനസടുപ്പം ഉണ്ടാകുന്പോൾ നവകേരളം എന്ന മുദ്രാവാക്യം യാഥാർഥ്യമാകും.