അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ ഭാരതത്തിന്റെ തെക്കു പടിഞ്ഞാറരുകിൽ ഒരു സുന്ദരിയെപ്പോലെ വിളങ്ങിയിരുന്ന കേരളം. പ്രകൃതിഭംഗിയും ഐശ്വര്യസമൃദ്ധിയും കോർത്തിണങ്ങി സഞ്ചാരികളുടെ പറുദീസ ആയി അറിയപ്പെട്ടിരുന്ന കേരളം. കേരള ഭൂമിയുടെ സൗന്ദര്യത്തെ പാടിപ്പുകഴ്ത്താത്ത കവികൾ ഇവിടെ ഇല്ലായിരുന്നു എന്നു പറയാം.
വിശാലമായ പെരിയാർ തടാകത്തെയും കാനനഭംഗി കളിയാടി നിന്നിരുന്ന ഇടുക്കിയെയും പ്രകൃതി രമണീയതയാർന്ന മലന്പുഴയെയും മറ്റും ഏതു സൗന്ദര്യാരാധകനെയാണ് ആകർഷിക്കാതിരുന്നത്! കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടിന്റെ പ്രകൃതിഭംഗി അവർണനീയമായിരുന്നു. കേരളത്തിന്റെ ഓരോ ഗ്രാമാന്തരീക്ഷവും ഒന്നിനൊന്നു മികവുള്ളതായിരുന്നു. കടലും കരയും കായലും പുഴയും കൈകോർത്തു നിൽക്കുന്ന കേരളത്തിന്റെ മനോഹാരിത പ്രകൃതിയുടെ അസുലഭാനുഗ്രഹമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് എല്ലാവരും കേരളത്തെ വിശേഷിപ്പിച്ചു. അതിനാൽ തെല്ലൊരഹങ്കാരത്തോടെ തല ഉയർത്തിനിന്നിരുന്നു എന്നും കേരളം.
എന്നാൽ, പ്രകൃതി ഒന്നു കോപിച്ചപ്പോൾ കേരളത്തിന്റെ ഈ മനോഹാരിതയ്ക്കു കോട്ടം സംഭവിച്ചു. മഴയെ എന്നും സ്നേഹിച്ചിരുന്ന കേരളീയർ മഴ ഒന്നു ഭാവം മാറ്റിയപ്പോൾ ആകെ ഭയചകിതരായി. പേമാരി മഹാപ്രളയമായി. എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി കേരളീയ ജനത. എങ്കിലും സധൈര്യം നാം അതിനെ മറികടന്നു. സ്വന്തം ജീവൻപോലും മറന്നു മറ്റുള്ള ജീവനെ രക്ഷിച്ച കേരളത്തിന്റെ പൗരന്മാരും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്ന സൈന്യവും ഏറെ പ്രശംസ അർഹിക്കുന്നു. സ്വയം മറന്നുള്ള ഈ ജീവൻ രക്ഷാ പോരാട്ടം കേരളത്തിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലായി എന്നും ശോഭിക്കും.
മനുഷ്യൻ ഒരു സമൂഹജീവിയാണ്. മറ്റുള്ളവരുടെ സ്നേഹവും സഹായവും സംരക്ഷണവും സഹകരണവും കൂടാതെ ജീവിതം നയിക്കാൻ അവനു സാധ്യമല്ല. മുതലാളിയെന്നോ തൊഴിലാളിയെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ഒരു കൂരയ്ക്കു കീഴിൽ ഒന്നിച്ചുണ്ട് ഉറങ്ങിയ ദിനങ്ങൾ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു ചാർത്തുന്നതും ഭവാൻ എന്ന കവിവാക്യവും ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ലും ഇവിടെ അർഥപൂർണമാകുന്നു.
ഈ മഹാപ്രളയത്തിന് ഒരു പരിധിവരെ നമ്മളും കാരണക്കാരല്ലേയെന്ന് ഒരുനിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. കൈയിൽക്കിട്ടുന്നതെന്തും നദിയിലേക്കു വലിച്ചെറിയുന്ന ശീലം നമ്മൾ മാറ്റേണ്ടിയിരിക്കുന്നു. രൗദ്രഭാവം പൂണ്ട നദി തന്റെ മടിത്തട്ടിൽ എറിയപ്പെട്ട ചപ്പുചവറുകളെയും മറ്റു മാലിന്യങ്ങളെയും നമ്മുടെ വീട്ടുപടിക്കലും പറന്പുകളിലും പാതയോരത്തും ഇറക്കിവച്ചിട്ടു പോയി. നമ്മുടെ സ്വാർഥ താല്പര്യത്തിനുവേണ്ടി ഭൂമിയെ ദ്രോഹിക്കുന്നതു പ്രകൃതികോപത്തിനു കാരണമാകുന്നു. സംഭരണശേഷി കഴിഞ്ഞ ഡാമുകൾ പ്രളയത്തിന്റെകൂടെ തുറന്നുവിട്ടതും മഹാപ്രളയത്തിന് കാരണമായി. എന്തും നമ്മുടെ കൈപ്പിടിയിലൊതുങ്ങുമെന്ന നമ്മുടെ അഹങ്കാരത്തിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
പ്രകൃതിയുടെ നിലനില്പിനു കോട്ടം തട്ടിക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ആവശ്യമായ പദ്ധതികൾ എത്രയും പെട്ടെന്നു കൊണ്ടുവരുക. പുഴകളെ മാലിന്യവിമുക്തമാക്കുക. വർഷകാലം എത്തുന്പോൾതന്നെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക. ഇനി ഒരു പ്രളയം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാം എന്നുള്ളതിനെക്കുറിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കുക. പ്രളയം മൂലം നഷ്ടങ്ങളുണ്ടായ ജനങ്ങൾക്കു വേണ്ട സഹായങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നു നീതിപൂർവം നടപ്പിലാക്കുക.
നഷ്ടപ്പെട്ടതിനെ ഓർത്ത് വിലപിക്കാതെയും പരസ്പരം പഴിചാരാതെയും ത്തൊരുമിച്ചു മുന്നോട്ടുപോകാം. പ്രകൃതിയോടിണങ്ങി, പ്രകൃതിയെ സ്നേഹിച്ച്, ഈശ്വര ചിന്തയോടുകൂടി ഒരു നവ കേരളം കെട്ടിപ്പടുക്കാൻ നമുക്കു സാധിക്കട്ടെ. അതിനാകട്ടെ ഇനിയുള്ള നമ്മുടെ ഓരോ ഹൃദയസ്പന്ദനവും.
എമിലിൻ ജോൺ
വിശാലമായ പെരിയാർ തടാകത്തെയും കാനനഭംഗി കളിയാടി നിന്നിരുന്ന ഇടുക്കിയെയും പ്രകൃതി രമണീയതയാർന്ന മലന്പുഴയെയും മറ്റും ഏതു സൗന്ദര്യാരാധകനെയാണ് ആകർഷിക്കാതിരുന്നത്! കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടിന്റെ പ്രകൃതിഭംഗി അവർണനീയമായിരുന്നു. കേരളത്തിന്റെ ഓരോ ഗ്രാമാന്തരീക്ഷവും ഒന്നിനൊന്നു മികവുള്ളതായിരുന്നു. കടലും കരയും കായലും പുഴയും കൈകോർത്തു നിൽക്കുന്ന കേരളത്തിന്റെ മനോഹാരിത പ്രകൃതിയുടെ അസുലഭാനുഗ്രഹമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് എല്ലാവരും കേരളത്തെ വിശേഷിപ്പിച്ചു. അതിനാൽ തെല്ലൊരഹങ്കാരത്തോടെ തല ഉയർത്തിനിന്നിരുന്നു എന്നും കേരളം.
എന്നാൽ, പ്രകൃതി ഒന്നു കോപിച്ചപ്പോൾ കേരളത്തിന്റെ ഈ മനോഹാരിതയ്ക്കു കോട്ടം സംഭവിച്ചു. മഴയെ എന്നും സ്നേഹിച്ചിരുന്ന കേരളീയർ മഴ ഒന്നു ഭാവം മാറ്റിയപ്പോൾ ആകെ ഭയചകിതരായി. പേമാരി മഹാപ്രളയമായി. എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി കേരളീയ ജനത. എങ്കിലും സധൈര്യം നാം അതിനെ മറികടന്നു. സ്വന്തം ജീവൻപോലും മറന്നു മറ്റുള്ള ജീവനെ രക്ഷിച്ച കേരളത്തിന്റെ പൗരന്മാരും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്ന സൈന്യവും ഏറെ പ്രശംസ അർഹിക്കുന്നു. സ്വയം മറന്നുള്ള ഈ ജീവൻ രക്ഷാ പോരാട്ടം കേരളത്തിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലായി എന്നും ശോഭിക്കും.
മനുഷ്യൻ ഒരു സമൂഹജീവിയാണ്. മറ്റുള്ളവരുടെ സ്നേഹവും സഹായവും സംരക്ഷണവും സഹകരണവും കൂടാതെ ജീവിതം നയിക്കാൻ അവനു സാധ്യമല്ല. മുതലാളിയെന്നോ തൊഴിലാളിയെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ഒരു കൂരയ്ക്കു കീഴിൽ ഒന്നിച്ചുണ്ട് ഉറങ്ങിയ ദിനങ്ങൾ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു ചാർത്തുന്നതും ഭവാൻ എന്ന കവിവാക്യവും ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ലും ഇവിടെ അർഥപൂർണമാകുന്നു.
ഈ മഹാപ്രളയത്തിന് ഒരു പരിധിവരെ നമ്മളും കാരണക്കാരല്ലേയെന്ന് ഒരുനിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. കൈയിൽക്കിട്ടുന്നതെന്തും നദിയിലേക്കു വലിച്ചെറിയുന്ന ശീലം നമ്മൾ മാറ്റേണ്ടിയിരിക്കുന്നു. രൗദ്രഭാവം പൂണ്ട നദി തന്റെ മടിത്തട്ടിൽ എറിയപ്പെട്ട ചപ്പുചവറുകളെയും മറ്റു മാലിന്യങ്ങളെയും നമ്മുടെ വീട്ടുപടിക്കലും പറന്പുകളിലും പാതയോരത്തും ഇറക്കിവച്ചിട്ടു പോയി. നമ്മുടെ സ്വാർഥ താല്പര്യത്തിനുവേണ്ടി ഭൂമിയെ ദ്രോഹിക്കുന്നതു പ്രകൃതികോപത്തിനു കാരണമാകുന്നു. സംഭരണശേഷി കഴിഞ്ഞ ഡാമുകൾ പ്രളയത്തിന്റെകൂടെ തുറന്നുവിട്ടതും മഹാപ്രളയത്തിന് കാരണമായി. എന്തും നമ്മുടെ കൈപ്പിടിയിലൊതുങ്ങുമെന്ന നമ്മുടെ അഹങ്കാരത്തിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
പ്രകൃതിയുടെ നിലനില്പിനു കോട്ടം തട്ടിക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ആവശ്യമായ പദ്ധതികൾ എത്രയും പെട്ടെന്നു കൊണ്ടുവരുക. പുഴകളെ മാലിന്യവിമുക്തമാക്കുക. വർഷകാലം എത്തുന്പോൾതന്നെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക. ഇനി ഒരു പ്രളയം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാം എന്നുള്ളതിനെക്കുറിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കുക. പ്രളയം മൂലം നഷ്ടങ്ങളുണ്ടായ ജനങ്ങൾക്കു വേണ്ട സഹായങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നു നീതിപൂർവം നടപ്പിലാക്കുക.
നഷ്ടപ്പെട്ടതിനെ ഓർത്ത് വിലപിക്കാതെയും പരസ്പരം പഴിചാരാതെയും ത്തൊരുമിച്ചു മുന്നോട്ടുപോകാം. പ്രകൃതിയോടിണങ്ങി, പ്രകൃതിയെ സ്നേഹിച്ച്, ഈശ്വര ചിന്തയോടുകൂടി ഒരു നവ കേരളം കെട്ടിപ്പടുക്കാൻ നമുക്കു സാധിക്കട്ടെ. അതിനാകട്ടെ ഇനിയുള്ള നമ്മുടെ ഓരോ ഹൃദയസ്പന്ദനവും.
എമിലിൻ ജോൺ