ബ്രിട്ടിഷ് ഡ്രൈവർമാർക്ക് ബ്രെക്സിറ്റ് മുന്നറിയിപ്പ്

11:02 PM Jan 18, 2019 | Deepika.com
ലണ്ടൻ: ബ്രിട്ടീഷ് പൗരൻമാർ ബ്രെക്സിറ്റിനു ശേഷം വാഹനമോടിച്ച് ഇതര യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുദ്ദേശിക്കുന്നു എങ്കിൽ ഇപ്പോഴുള്ളതിൽ കൂടുതൽ രേഖകൾ കൈയിൽ കരുതണമെന്നു മുന്നറിയിപ്പ്.

ഇൻഷുറൻസിനുള്ള തെളിവായി ഗ്രീൻ കാർഡ് കൈവശം വയ്ക്കുക എന്നതായിരിക്കും ഇതിൽ പ്രധാനം. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പായാലാണ് ഇതൊക്കെ ആവശ്യം വരുന്നത്.

ഗ്രീൻ കാർഡ് വേണമെങ്കിൽ യാത്ര ചെയ്യുന്നതിന് ഒരു മാസം മുൻപു തന്നെ അപേക്ഷിക്കണം എന്നാണു ചട്ടം. കരാറില്ലാത്ത ബ്രെക്സിറ്റായാലും ഗ്രീൻ കാർഡ് നിർബന്ധമാക്കില്ലെന്ന് നേരത്തെ യൂറോപ്യൻ ഇൻഷുറൻസ് അഥോറിറ്റികൾ സൂചന നൽകിയിരുന്നെങ്കിലും യൂറോപ്യൻ കമ്മിഷൻ ഇതിനിയും സ്ഥിരീകരിച്ചിട്ടില്ല.

മാർച്ച് 29നാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടത്. കരാറില്ലാതെയാണ് ഇതു പൂർത്തിയാകുന്നതെങ്കിൽ ഗ്രീൻ കാർഡില്ലാതെ രാജ്യത്തിനു പുറത്ത് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ