ഫ്ളോറിഡാ: അമേരിക്കയിലെ സുപ്രസിദ്ധ കവയിത്രിയും പുലിറ്റ്സർ സമ്മാനജേതാവുമായ മേരി ഒലവിർ (83) അന്തരിച്ചു. വ്യാഴാഴ്ച ഫ്ളോറിഡാ ഹോബ് സൗണ്ടിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. 2017 ൽ പുറത്തിറങ്ങിയ വൈറ്റ് പൈൻ, വെസ്റ്റ് വിൻഡ്, അന്തോളജി ഡിവോഷൻ തുടങ്ങിയ നിരവധി കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. അമേരിക്കൻ പ്രിമിറ്റീവ് എന്ന കവിതാ രചനക്ക് 1984 ൽ പുലിറ്റ്സർ സമ്മാനത്തിനും മേരി ഒലവിർ അർഹയായി.
പ്രകൃതിയെകുറിച്ചും ആനിമൽ ലൈഫിനെക്കുറിച്ചും മേരി ഒലിവർ രചിച്ച കവിതകൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കാലഘട്ടങ്ങളുടെ മാറ്റം, സൂര്യൻ, നക്ഷത്രങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയിൽ നിന്നും ആവേശം ഉൾകൊണ്ടാണ് പല കവിതകളും മേരി ഒലിവർ രചിച്ചിട്ടുള്ളത്.
1935 സെപ്റ്റംബർ 10 ന് ക്ലീവ് ലാന്റ് മേപ്പിൾ ഹിൽസിൽ ജനിച്ച മേരി, ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുന്പോൾ തന്നെ കവിതാ രചനയിൽ ആകൃഷ്ടയായിരുന്നു. ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാസർ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർഥിയായിരുന്നുവെങ്കിലും ഇവിടെ നിന്നും ഇവർക്ക് ബിരുദമൊന്നും ലഭിച്ചിരുന്നില്ല. അമേരിക്കയിൽ ഏറ്റവും അധികം വിറ്റഴിയുന്ന കവിതാ സമാഹാരങ്ങളുടെ രചയിതാവായ മേരി ഒലിവറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകൾക്ക് 1972 ൽ നാഷണൽ ബുക്ക് അവാർഡും ചോദിച്ചിരുന്നു. 2012 ൽ ശ്വാസകോശ അർബുദ്ധം കണ്ടെത്തി ചികിത്സിച്ചിരുന്നുവെങ്കിലും ലിംഫോമയായിരുന്നു മരണകാരണം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രകൃതിയെകുറിച്ചും ആനിമൽ ലൈഫിനെക്കുറിച്ചും മേരി ഒലിവർ രചിച്ച കവിതകൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കാലഘട്ടങ്ങളുടെ മാറ്റം, സൂര്യൻ, നക്ഷത്രങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയിൽ നിന്നും ആവേശം ഉൾകൊണ്ടാണ് പല കവിതകളും മേരി ഒലിവർ രചിച്ചിട്ടുള്ളത്.
1935 സെപ്റ്റംബർ 10 ന് ക്ലീവ് ലാന്റ് മേപ്പിൾ ഹിൽസിൽ ജനിച്ച മേരി, ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുന്പോൾ തന്നെ കവിതാ രചനയിൽ ആകൃഷ്ടയായിരുന്നു. ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാസർ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർഥിയായിരുന്നുവെങ്കിലും ഇവിടെ നിന്നും ഇവർക്ക് ബിരുദമൊന്നും ലഭിച്ചിരുന്നില്ല. അമേരിക്കയിൽ ഏറ്റവും അധികം വിറ്റഴിയുന്ന കവിതാ സമാഹാരങ്ങളുടെ രചയിതാവായ മേരി ഒലിവറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകൾക്ക് 1972 ൽ നാഷണൽ ബുക്ക് അവാർഡും ചോദിച്ചിരുന്നു. 2012 ൽ ശ്വാസകോശ അർബുദ്ധം കണ്ടെത്തി ചികിത്സിച്ചിരുന്നുവെങ്കിലും ലിംഫോമയായിരുന്നു മരണകാരണം.
റിപ്പോർട്ട്: പി.പി. ചെറിയാൻ