വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇത്രയും ദീർഘിപ്പിച്ച ഗവണ്മെന്റ് അടച്ചുപൂട്ടൽ ഇരുപത്തിയേഴാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം വർധിച്ചു.
ഈജിപ്ത്, അഫ്ഗാനിസ്ഥാൻ, ബ്രസൽസ് തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഹൗസ് സ്പീക്കർ നാൻസി പെലോസി നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടു.
അടച്ചുപൂട്ടലിനുശേഷം യാത്രമതിയെന്നും, ചർച്ചകൾക്കായി വാഷിംഗ്ണിൽ തന്നെ ഉണ്ടാകണമെന്നും ട്രംപ് നിർദേശിച്ചു. സെവൻ ഡെ എസ്കർഷൻ എന്നാണ് ട്രംപ് നാൻസിക്കയച്ച കത്തിൽ വിദേശ പര്യടനത്തെ വിശേഷിപ്പിച്ചത്.
അതിർത്തി മതിൽ വിഷയത്തിൽ ആരംഭിച്ച അടച്ചുപൂട്ടൽ പരിഹരിച്ച ശേഷം മതി പ്രസിഡന്റ് ട്രംപിന്റെ യൂണിയൻ സ്പീച്ച് എന്ന് നാൻസി പെലോസി നേരത്തെ ആവശ്യപ്പെട്ടിരുന്നതിന്റെ തിരച്ചടിയാണ് നാൻസിയുടെ വിദേശയാത്ര മാറ്റിവയ്ക്കുന്നതിന് ട്രംപിനെ പ്രേരിപ്പിച്ചതെന്നു രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഡിസംബർ 22 ന് ആരംഭിച്ച അടച്ചുപൂട്ടൽ 27 ദിവസത്തിലേക്ക് കടന്നപ്പോൾ 800,000 ഫെഡറൽ ജീവനക്കാരുടെ ചെക്കാണ് കഴിഞ്ഞ ആഴ്ച ലഭിക്കാതെ പോയത്. ഗവണ്മെന്റ് അടച്ചുപൂട്ടലിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരുടെ തൊഴിലില്ലായ്മ വേതനത്തിനുവേണ്ടിയുള്ള അപേക്ഷകൾ ജനുവരി ആദ്യവാരം തന്നെ 10,000 കവിഞ്ഞിരുന്നു.
57 ബില്യണ്‍ ഡോളർ അതിർത്തി മതിൽ നിർമ്മിക്കുന്നതിനു വേണമെന്ന ട്രംപിന്റെ ആവശ്യം ഡമോക്രാറ്റിന് ഭൂരിപക്ഷമുള്ള യുഎസ് ഫണ്ട് ഇതുവരെ അംഗീകരിക്കാത്തതാണ് ചരിത്രത്തിലാദ്യമായി ഇത്രയും ദിവസം നീണ്ടു നിന്ന അടച്ചുപൂട്ടലിനു കാരണം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഈജിപ്ത്, അഫ്ഗാനിസ്ഥാൻ, ബ്രസൽസ് തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഹൗസ് സ്പീക്കർ നാൻസി പെലോസി നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടു.
അടച്ചുപൂട്ടലിനുശേഷം യാത്രമതിയെന്നും, ചർച്ചകൾക്കായി വാഷിംഗ്ണിൽ തന്നെ ഉണ്ടാകണമെന്നും ട്രംപ് നിർദേശിച്ചു. സെവൻ ഡെ എസ്കർഷൻ എന്നാണ് ട്രംപ് നാൻസിക്കയച്ച കത്തിൽ വിദേശ പര്യടനത്തെ വിശേഷിപ്പിച്ചത്.
അതിർത്തി മതിൽ വിഷയത്തിൽ ആരംഭിച്ച അടച്ചുപൂട്ടൽ പരിഹരിച്ച ശേഷം മതി പ്രസിഡന്റ് ട്രംപിന്റെ യൂണിയൻ സ്പീച്ച് എന്ന് നാൻസി പെലോസി നേരത്തെ ആവശ്യപ്പെട്ടിരുന്നതിന്റെ തിരച്ചടിയാണ് നാൻസിയുടെ വിദേശയാത്ര മാറ്റിവയ്ക്കുന്നതിന് ട്രംപിനെ പ്രേരിപ്പിച്ചതെന്നു രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഡിസംബർ 22 ന് ആരംഭിച്ച അടച്ചുപൂട്ടൽ 27 ദിവസത്തിലേക്ക് കടന്നപ്പോൾ 800,000 ഫെഡറൽ ജീവനക്കാരുടെ ചെക്കാണ് കഴിഞ്ഞ ആഴ്ച ലഭിക്കാതെ പോയത്. ഗവണ്മെന്റ് അടച്ചുപൂട്ടലിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരുടെ തൊഴിലില്ലായ്മ വേതനത്തിനുവേണ്ടിയുള്ള അപേക്ഷകൾ ജനുവരി ആദ്യവാരം തന്നെ 10,000 കവിഞ്ഞിരുന്നു.
57 ബില്യണ്‍ ഡോളർ അതിർത്തി മതിൽ നിർമ്മിക്കുന്നതിനു വേണമെന്ന ട്രംപിന്റെ ആവശ്യം ഡമോക്രാറ്റിന് ഭൂരിപക്ഷമുള്ള യുഎസ് ഫണ്ട് ഇതുവരെ അംഗീകരിക്കാത്തതാണ് ചരിത്രത്തിലാദ്യമായി ഇത്രയും ദിവസം നീണ്ടു നിന്ന അടച്ചുപൂട്ടലിനു കാരണം.
റിപ്പോർട്ട്: പി.പി. ചെറിയാൻ