ഡാളസ്: മൂന്നു വയസ്സുള്ള ഷെറിൻ മാത്യുവിനെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ കുറ്റത്തിന് ജയിലിൽ കഴിയുന്ന സിനി മാത്യുവിന്റെ ജാമ്യ തുക 100,000 ഡോളറിൽ നിന്നും 2500 ആയി കുറയ്ക്കണമെന്ന് സിനിയുടെ അറ്റോർണിയുടെ ആവശ്യം ഡാളസ് കൗണ്ടി ജഡ്ജി തള്ളി.
ജനുവരി 17 വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ സിനിക്കുവേണ്ടി അറ്റോർണി ഫിലിപ്പ് പാർക്കരാണ് കൗണ്ടി ജഡ്ജി ആംബർ ഗിവണ്സ് ഡേവിസിനു മുന്പാകെ ജാമ്യ സംഖ്യ കുറയ്ക്കണമെന്നാവശ്യപ്പെട്ടത്.
തന്റെ കക്ഷിക്ക് മുന്പ് യാതൊരു ക്രിമിനിൽ പശ്ചാത്തലവും ഇല്ലായിരുന്നുവെന്നും ഷെറിന്റെ മരണവുമായി ബന്ധമില്ലെന്നും കോടതി രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് പാർക്കർ വാദിച്ചു.
ആദ്യമായി സിനിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചപ്പോൾ നിശ്ചയിച്ചിരുന്ന 250,000 ഡോളറിന്റെ ബോണ്ട് പിന്നീട് 100,000 ആയി കുറച്ചിരുന്നു.
2016ൽ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ 2017 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ വീടിനു സമീപത്തുള്ള കലുങ്കിനടിയിൽ നിന്നാണ് ഷെറിന്റെ മൃതദേഹം കണ്ടെടുത്തത്. അന്ന് മുതൽ അറസ്റ്റിലായ സിനിയും ഭർത്താവ് വെസ് ലിയും ജയിലിലാണ്. സിനിയുടെ കേസിന്റെ വാദം എന്നു തുടരുമെന്ന് കോടതി തീരുമാനിച്ചിട്ടില്ല. വെസ്ലിയുടെ പേരിൽ ചാർജ് ചെയ്യപ്പെട്ട ഫസ്റ്റ് ഡിഗ്രി മർഡറിന്റെ വിചാരണ മേയ് മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ജനുവരി 17 വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ സിനിക്കുവേണ്ടി അറ്റോർണി ഫിലിപ്പ് പാർക്കരാണ് കൗണ്ടി ജഡ്ജി ആംബർ ഗിവണ്സ് ഡേവിസിനു മുന്പാകെ ജാമ്യ സംഖ്യ കുറയ്ക്കണമെന്നാവശ്യപ്പെട്ടത്.
തന്റെ കക്ഷിക്ക് മുന്പ് യാതൊരു ക്രിമിനിൽ പശ്ചാത്തലവും ഇല്ലായിരുന്നുവെന്നും ഷെറിന്റെ മരണവുമായി ബന്ധമില്ലെന്നും കോടതി രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് പാർക്കർ വാദിച്ചു.
ആദ്യമായി സിനിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചപ്പോൾ നിശ്ചയിച്ചിരുന്ന 250,000 ഡോളറിന്റെ ബോണ്ട് പിന്നീട് 100,000 ആയി കുറച്ചിരുന്നു.
2016ൽ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ 2017 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പതിമൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ വീടിനു സമീപത്തുള്ള കലുങ്കിനടിയിൽ നിന്നാണ് ഷെറിന്റെ മൃതദേഹം കണ്ടെടുത്തത്. അന്ന് മുതൽ അറസ്റ്റിലായ സിനിയും ഭർത്താവ് വെസ് ലിയും ജയിലിലാണ്. സിനിയുടെ കേസിന്റെ വാദം എന്നു തുടരുമെന്ന് കോടതി തീരുമാനിച്ചിട്ടില്ല. വെസ്ലിയുടെ പേരിൽ ചാർജ് ചെയ്യപ്പെട്ട ഫസ്റ്റ് ഡിഗ്രി മർഡറിന്റെ വിചാരണ മേയ് മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ