ന്യൂഡൽഹി: ഡിടിസി ബസിലെ കണ്ടക്ടർമാരുടെ സീറ്റിലിരുന്നുള്ള ടിക്കറ്റ് വിതരണം ചോദ്യം ചെയ്ത് മലയാളി സമർപ്പിച്ച ഹർജിയിൽ ഡിടിസിയ്ക്കും ഡൽഹി സർക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിലും, ക്ലസ്റ്റർ ബസുകളിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ പക്കലെത്തി ടിക്കറ്റ് നൽകാത്ത കണ്ടക്ടർമാരുടെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് പ്രവാസി ലീഗൽ സെൽ മുഖേന ഹരിപ്പാടുകാരനായ സന്തോഷ് കുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നിലവിലുള്ള രീതി അനുസരിച്ച്, ഡിടിടി, ക്ലസ്റ്റർ ബസുകളിൽ സഞ്ചരിക്കുന്ന യാത്രക്കാർ കണ്ടക്ടറുടെ സീറ്റിനരികിൽ എത്തിയാണ് ടിക്കറ്റ് എടുക്കേണ്ടത്. തിരക്കുള്ള ബസുകളിൽ കയറുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് സാരമായ അസൗകര്യമാണ് സൃഷ്ടിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ കണ്ടക്ട്ടർമാർ യാത്രക്കാരുടെ അടുത്ത് പോയി ടിക്കറ്റുകൾ വിതരണം ചെയ്യുന്ന രീതി നിലനിൽക്കേയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാരെ ഇത്തരത്തിൽ വലയ്ക്കുന്നത്. ഈ രീതി പരിചയമില്ലാത്ത, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളടക്കമുള്ള യാത്രക്കാർ കണ്ടക്റ്റർ ടിക്കറ്റുമായി വരുന്നത് കാത്തു നിൽക്കേ ടിക്കറ്റ് പരിശോധകരെത്തി പിഴ ചുമത്തുന്ന സാഹചര്യവും കൂടുതലാണ്.
കുട്ടികൾ, അംഗപരിമിതർ, വൃദ്ധർ, ഗർഭിണികൾ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാർക്ക് ദിവസേന ഉണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷങ്ങളിൽ സന്തോഷ് കുമാർ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും ഈ പ്രശ്നം പരിഹരിക്കുന്നതിന് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനോ, ഡൽഹി സർക്കാരോ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് പ്രവാസി ലീഗൽ ലീഗൽ സെല്ലിന്റെ പ്രസിഡൻറ് അഡ്വ. ജോസ് എബ്രാഹം മുഖേന സന്തോഷ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ഈ രീതി ഡൽഹിയിൽ മാത്രമുള്ള ഒന്നാണെന്നും ഇതു തിരുത്തുവാൻ സർക്കാർ എത്രയും വേഗം നിയമനിർമ്മാണം നടത്തേണ്ടതുണ്ടെന്നും ഹർജി പരിഗണിക്കവേ ജസ്റ്റിസ് കാമേശ്വര റാവു നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നിയമം നിലവിലുണ്ടെന്ന് ഡിടിസിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് നിയമമുണ്ടെങ്കിൽ അത് എങ്ങനെ പ്രാവർത്തികമാക്കാം എന്നത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. മേയ് മാസം ആറിനു വിശദമായ വാദത്തിനായി കോടതി കേസ് പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ജോസ് എബ്രാഹം, സാറാ ഷാജി എന്നിവർ ഹാജരായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
നിലവിലുള്ള രീതി അനുസരിച്ച്, ഡിടിടി, ക്ലസ്റ്റർ ബസുകളിൽ സഞ്ചരിക്കുന്ന യാത്രക്കാർ കണ്ടക്ടറുടെ സീറ്റിനരികിൽ എത്തിയാണ് ടിക്കറ്റ് എടുക്കേണ്ടത്. തിരക്കുള്ള ബസുകളിൽ കയറുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് സാരമായ അസൗകര്യമാണ് സൃഷ്ടിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ കണ്ടക്ട്ടർമാർ യാത്രക്കാരുടെ അടുത്ത് പോയി ടിക്കറ്റുകൾ വിതരണം ചെയ്യുന്ന രീതി നിലനിൽക്കേയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാരെ ഇത്തരത്തിൽ വലയ്ക്കുന്നത്. ഈ രീതി പരിചയമില്ലാത്ത, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളടക്കമുള്ള യാത്രക്കാർ കണ്ടക്റ്റർ ടിക്കറ്റുമായി വരുന്നത് കാത്തു നിൽക്കേ ടിക്കറ്റ് പരിശോധകരെത്തി പിഴ ചുമത്തുന്ന സാഹചര്യവും കൂടുതലാണ്.
കുട്ടികൾ, അംഗപരിമിതർ, വൃദ്ധർ, ഗർഭിണികൾ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാർക്ക് ദിവസേന ഉണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷങ്ങളിൽ സന്തോഷ് കുമാർ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും ഈ പ്രശ്നം പരിഹരിക്കുന്നതിന് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനോ, ഡൽഹി സർക്കാരോ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് പ്രവാസി ലീഗൽ ലീഗൽ സെല്ലിന്റെ പ്രസിഡൻറ് അഡ്വ. ജോസ് എബ്രാഹം മുഖേന സന്തോഷ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ഈ രീതി ഡൽഹിയിൽ മാത്രമുള്ള ഒന്നാണെന്നും ഇതു തിരുത്തുവാൻ സർക്കാർ എത്രയും വേഗം നിയമനിർമ്മാണം നടത്തേണ്ടതുണ്ടെന്നും ഹർജി പരിഗണിക്കവേ ജസ്റ്റിസ് കാമേശ്വര റാവു നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നിയമം നിലവിലുണ്ടെന്ന് ഡിടിസിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് നിയമമുണ്ടെങ്കിൽ അത് എങ്ങനെ പ്രാവർത്തികമാക്കാം എന്നത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. മേയ് മാസം ആറിനു വിശദമായ വാദത്തിനായി കോടതി കേസ് പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ജോസ് എബ്രാഹം, സാറാ ഷാജി എന്നിവർ ഹാജരായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്