ന്യൂയോർക്ക്: നമ്മുടെ സംസ്ഥാനം ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചതിനുശേഷം വീട് നഷ്ടപ്പെട്ടവർ വളരെയേറെയാണ്. മലയോര മേഖലകളിൽ വീടുകൾ നഷ്ടപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് നിരവധിയാണ്. നമ്മുടെ സഹോദരങ്ങൾക്കു ഒരു ദുരന്തം നേരിടുന്പോൾ നമുക്ക് കൈയും കെട്ടി നോക്കിയിരിക്കാനിവില്ല. നിത്യജീവിതത്തിന് തന്നെ നന്നേ ബുദ്ധിമുട്ടുന്ന ഇവർക്ക് സ്വന്തമായി ഒരു ഭവനം എന്നത് എന്നും ഒരു സ്വപ്നമാണ്.
ആ സ്വപനം യഥാർഥ്യമാക്കാൻ കേരള സർക്കാരും ഫൊക്കാനയുമായി സഹകരിച്ചു കേരളത്തിലെ മലയോരമേഖലകളിലും കേരളത്തിലെ തോട്ടം തൊഴിലാളികൾ കൂടുതലുള്ള പത്തു ജില്ലകളിലായി നൂറു വീടുകൾ വച്ചുനൽകാൻ കേരള ലേബർ ആൻഡ് എക്സിസിസ് മിനിസ്റ്റർ ടി.പി രാമകൃഷ്ണനും ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായരും തമ്മിൽ നടത്തിയ ചർച്ചകളിൽ നിന്നും ഫൊക്കാന തീരുമാനമെടുത്തു. ഭവനം പദ്ധതിയുടെ ഭാഗമായി പണിയുന്ന വീടുകൾക്ക് രണ്ടു ബെഡ്റൂം ഒരു മെയിൻ ഹാളും കിച്ചനും ബാത്ത്റൂമും ഉള്ള വീടുകൾ പണിത് നൽകാനാണ് സർക്കാരുമായി ധരണയായത്. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന വീടുകൾക്ക് സ്ഥാലവും നിർമ്മാണ ചുമതലയും വഹിക്കാമെന്ന് അഡിഷണൽ ചീഫ് സെക്രെട്ടറി ഫൊക്കാനാക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ഫൊക്കാനായുടെ ഈ ആശയം കമ്മിറ്റിക്കു മുൻപാകെ അവതരിപ്പിച്ചപ്പോൾ തന്നെ പലരും ഒന്നിൽ കൂടുതൽ വീടുകൾ സ്പോണ്സർ ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്. ഇപ്പോൾ തന്നെ വളരെയധികം ഫൊക്കാന പ്രവർത്തകർ വീടുകൾക്കും സ്പോണ്‍സറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതൽ ആളുകൾ മുന്നോട്ടു വരുമെന്നും പ്രസിഡന്റ് മാധവൻ ബി. നായർ അറിയിച്ചു.
ഫൊക്കാനയുടെ ഈ അഭിമാന പ്രോജക്റ്റ് സ്പോണ്സർ ചെയുന്ന വ്യക്തിക്ക് അവർക്കു ഇഷ്ട്മുള്ളടത്തു വീടുകൾ വച്ചുനൽകാൻ കഴിയുമെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.
ഒരു സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുന്പോൾ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യവുമുണ്ട്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർ, വിധവകൾ, അഗതികൾ എന്നിവർക്കായിരിക്കും മുൻഗണന നൽകിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുൻഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇതിനു മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും ഭവനം പദ്ധതിയുടെ കോർഡിനേറ്ററും ട്രഷറുമായ സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തിൽ വന്ന ശേഷം പല ചാരിറ്റി പ്രവർത്തങ്ങളും നടപ്പാക്കി വരുന്നു. ജനുവരി 30 ന് തിരുവനന്തപുരത്തു മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ഫൊക്കാന കേരളാ കണ്വൻഷൻ നടത്തുന്നത്. ഫൊക്കാനയുടെ കേരള കണ്‍വൻഷനിൽ കേരളത്തിൽ പല ചാരിറ്റി പ്രവർത്തങ്ങൾക്കും തുടക്കം കുറിക്കുമെന്നും ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു.
ഭവനം പദ്ധതിയുടെ ഉദ്ഘാടനവും കേരള കണ്‍വൻഷനിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കേരള കണ്വെൻഷൻ പേട്രണ്‍ പോൾ കറുകപ്പള്ളിൽട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് എന്നിവർ അറിയിച്ചു.
ഫൊക്കാനയുടെ ഈ ജനകിയ പദ്ധിതിക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി. നായർ, ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കണ്വെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രണ്‍ പോൾ കറുകപ്പള്ളിൽ, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ആ സ്വപനം യഥാർഥ്യമാക്കാൻ കേരള സർക്കാരും ഫൊക്കാനയുമായി സഹകരിച്ചു കേരളത്തിലെ മലയോരമേഖലകളിലും കേരളത്തിലെ തോട്ടം തൊഴിലാളികൾ കൂടുതലുള്ള പത്തു ജില്ലകളിലായി നൂറു വീടുകൾ വച്ചുനൽകാൻ കേരള ലേബർ ആൻഡ് എക്സിസിസ് മിനിസ്റ്റർ ടി.പി രാമകൃഷ്ണനും ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായരും തമ്മിൽ നടത്തിയ ചർച്ചകളിൽ നിന്നും ഫൊക്കാന തീരുമാനമെടുത്തു. ഭവനം പദ്ധതിയുടെ ഭാഗമായി പണിയുന്ന വീടുകൾക്ക് രണ്ടു ബെഡ്റൂം ഒരു മെയിൻ ഹാളും കിച്ചനും ബാത്ത്റൂമും ഉള്ള വീടുകൾ പണിത് നൽകാനാണ് സർക്കാരുമായി ധരണയായത്. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന വീടുകൾക്ക് സ്ഥാലവും നിർമ്മാണ ചുമതലയും വഹിക്കാമെന്ന് അഡിഷണൽ ചീഫ് സെക്രെട്ടറി ഫൊക്കാനാക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ഫൊക്കാനായുടെ ഈ ആശയം കമ്മിറ്റിക്കു മുൻപാകെ അവതരിപ്പിച്ചപ്പോൾ തന്നെ പലരും ഒന്നിൽ കൂടുതൽ വീടുകൾ സ്പോണ്സർ ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്. ഇപ്പോൾ തന്നെ വളരെയധികം ഫൊക്കാന പ്രവർത്തകർ വീടുകൾക്കും സ്പോണ്‍സറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതൽ ആളുകൾ മുന്നോട്ടു വരുമെന്നും പ്രസിഡന്റ് മാധവൻ ബി. നായർ അറിയിച്ചു.
ഫൊക്കാനയുടെ ഈ അഭിമാന പ്രോജക്റ്റ് സ്പോണ്സർ ചെയുന്ന വ്യക്തിക്ക് അവർക്കു ഇഷ്ട്മുള്ളടത്തു വീടുകൾ വച്ചുനൽകാൻ കഴിയുമെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.
ഒരു സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുന്പോൾ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യവുമുണ്ട്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർ, വിധവകൾ, അഗതികൾ എന്നിവർക്കായിരിക്കും മുൻഗണന നൽകിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുൻഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇതിനു മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും ഭവനം പദ്ധതിയുടെ കോർഡിനേറ്ററും ട്രഷറുമായ സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തിൽ വന്ന ശേഷം പല ചാരിറ്റി പ്രവർത്തങ്ങളും നടപ്പാക്കി വരുന്നു. ജനുവരി 30 ന് തിരുവനന്തപുരത്തു മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ഫൊക്കാന കേരളാ കണ്വൻഷൻ നടത്തുന്നത്. ഫൊക്കാനയുടെ കേരള കണ്‍വൻഷനിൽ കേരളത്തിൽ പല ചാരിറ്റി പ്രവർത്തങ്ങൾക്കും തുടക്കം കുറിക്കുമെന്നും ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു.
ഭവനം പദ്ധതിയുടെ ഉദ്ഘാടനവും കേരള കണ്‍വൻഷനിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കേരള കണ്വെൻഷൻ പേട്രണ്‍ പോൾ കറുകപ്പള്ളിൽട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് എന്നിവർ അറിയിച്ചു.
ഫൊക്കാനയുടെ ഈ ജനകിയ പദ്ധിതിക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി. നായർ, ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കണ്വെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രണ്‍ പോൾ കറുകപ്പള്ളിൽ, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ