ദുബായ്: പ്രശസ്ത കാലിഗ്രാഫറും ലോക റെക്കോർഡുകളുടെ ഉടമയുമായ ഖലീലുല്ലാഹ് ചെംനാടു വരച്ച രാഹുൽ ഗാന്ധിയുടെ അനാട്ടമിക്ക് കാലിഗ്രാഫി സമ്മാനിച്ചു. ഞായറാഴ്ച രാവിലെ ജുമൈറ ബീച്ച് ഹോട്ടലിലെത്തിയാണ് ചിത്രം രാഹുലിന് കൈമാറിയത്.
"രാഹുൽ ഗാന്ധി' എന്ന അറബിക്ക് അക്ഷരങ്ങളുൾപ്പെടുത്തിയാണ് ചിത്രം വരച്ചിരിക്കുന്നതെന്ന് വിശദീകരിച്ചപ്പോൾ അത് ശ്രദ്ധാപൂർവം കേൾക്കുകയും, തന്റെ കലകളെക്കുറിച്ചു അന്വേഷിക്കുകയും, താൻ നൽകിയന്ധബിനാലെ പ്രൊഫൈൽ ബ്രോഷർ അദ്ദേഹം സ്വീകരിക്കുകയും അതിലെ കാലിഗ്രാഫികൾ നോക്കി അഭിപ്രായം പറയുകയും ചെയ്തു.
ചിത്രം വരച്ച ഉടനെ തന്നെ ഖലീലുല്ലാഹ് ഐസക്ക് ജോണിന് അയച്ചുകൊടുക്കുകയും, അദ്ദേഹമത് സാം സാം പിത്രോഡയ്ക്കു കാണിക്കുകയും, പിന്നീട് രാഹുൽ ഗാന്ധിയേയും കാണിച്ചു അദ്ദേഹത്തിന്റെ അനുമതി വാങ്ങിയതിനു ശേഷമാണ് അനാട്ടമിക്ക് കാലിഗ്രാഫി ഫ്രെയിം ചെയ്തൊരുക്കിയത്. അവർ നൽകിയ സമയക്രമത്തിൽ ജുമൈറ ബീച്ച് ഹോട്ടലിലെത്തിയ ഖലീലുല്ലാഹ്, ഐസക്ക് ജോണിന്റേയും, സുഹ്ത്ര്ത് ഇഖ്ബാൽ ഹത്ത്ബൂറിന്റേയും സാന്നിധ്യത്തിലാണ് ചിത്രം രാഹുൽ ഗാന്ധിക്ക് കൈമാറിയത്.
ലോക കാലിഗ്രാഫി കലയ്ക്ക് സംഭാവനയായി അനാട്ടമിക്ക് കാലിഗ്രാഫി എന്ന നൂതന ചിത്ര സങ്കേതം രൂപപ്പെടുത്തിയ കാലിഗ്രാഫർ ഖലീലുല്ലാഹ് ചെംനാട് കാസർഗോഡു സ്വദേശിയും എം.എച്ച് സീതിയുടെ മകനുമാണ്. ദുബായിൽ സ്വന്തമായി കാലിഗ്രാഫി കലയിൽ ഉപജീവനം കണ്ടെത്തിയ ഇദ്ദേഹം ഇന്ന് മാന്യത്ത് വിൻ ടച്ചിനടുത്താണ് താമസം.
"രാഹുൽ ഗാന്ധി' എന്ന അറബിക്ക് അക്ഷരങ്ങളുൾപ്പെടുത്തിയാണ് ചിത്രം വരച്ചിരിക്കുന്നതെന്ന് വിശദീകരിച്ചപ്പോൾ അത് ശ്രദ്ധാപൂർവം കേൾക്കുകയും, തന്റെ കലകളെക്കുറിച്ചു അന്വേഷിക്കുകയും, താൻ നൽകിയന്ധബിനാലെ പ്രൊഫൈൽ ബ്രോഷർ അദ്ദേഹം സ്വീകരിക്കുകയും അതിലെ കാലിഗ്രാഫികൾ നോക്കി അഭിപ്രായം പറയുകയും ചെയ്തു.
ചിത്രം വരച്ച ഉടനെ തന്നെ ഖലീലുല്ലാഹ് ഐസക്ക് ജോണിന് അയച്ചുകൊടുക്കുകയും, അദ്ദേഹമത് സാം സാം പിത്രോഡയ്ക്കു കാണിക്കുകയും, പിന്നീട് രാഹുൽ ഗാന്ധിയേയും കാണിച്ചു അദ്ദേഹത്തിന്റെ അനുമതി വാങ്ങിയതിനു ശേഷമാണ് അനാട്ടമിക്ക് കാലിഗ്രാഫി ഫ്രെയിം ചെയ്തൊരുക്കിയത്. അവർ നൽകിയ സമയക്രമത്തിൽ ജുമൈറ ബീച്ച് ഹോട്ടലിലെത്തിയ ഖലീലുല്ലാഹ്, ഐസക്ക് ജോണിന്റേയും, സുഹ്ത്ര്ത് ഇഖ്ബാൽ ഹത്ത്ബൂറിന്റേയും സാന്നിധ്യത്തിലാണ് ചിത്രം രാഹുൽ ഗാന്ധിക്ക് കൈമാറിയത്.
ലോക കാലിഗ്രാഫി കലയ്ക്ക് സംഭാവനയായി അനാട്ടമിക്ക് കാലിഗ്രാഫി എന്ന നൂതന ചിത്ര സങ്കേതം രൂപപ്പെടുത്തിയ കാലിഗ്രാഫർ ഖലീലുല്ലാഹ് ചെംനാട് കാസർഗോഡു സ്വദേശിയും എം.എച്ച് സീതിയുടെ മകനുമാണ്. ദുബായിൽ സ്വന്തമായി കാലിഗ്രാഫി കലയിൽ ഉപജീവനം കണ്ടെത്തിയ ഇദ്ദേഹം ഇന്ന് മാന്യത്ത് വിൻ ടച്ചിനടുത്താണ് താമസം.