ബാങ്കോക്ക്: സൗദിയിൽനിന്ന് ഒളിച്ചോടിയ പതിനെട്ടുകാരി റഹാഫ് അൽഖുനൂൻ കാനഡയ്ക്കു തിരിച്ചതായി തായ്ലൻഡ് പോലീസ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലാണ് സംഭവം കൈകാര്യം ചെയ്തത്.
വീട്ടിലെ ഉപദ്രവം സഹിക്കാതെയാണ് റഹാഫ് ഒളിച്ചോടിയത്. ശനിയാഴ്ച ബാങ്കോക്ക് വിമാനത്താവളത്തിലിറങ്ങിയ റഹാഫിനെ തായ് പോലീസ് തടഞ്ഞ്.പാസ്പോർട്ട് പിടിച്ചെടുത്തശേഷം ഹോട്ടൽമുറിയിലാക്കി. യുവതി ഇവിടെയിരുന്ന് തന്റെ അവസ്ഥ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. യുവതിക്ക് യുഎൻ അഭയാർഥി പദവി നല്കി. കാനഡയും ഓസ്ട്രേലിയയും യുവതിക്ക് അഭയം വാഗ്ദാനം ചെയ്തു.
അതിനിടെ, റഹാഫിന് വളരെയധികം വധഭീഷണിയുള്ളതായി ഇവരോട് അടുപ്പമുള്ള ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക സോഫി മക്നീൽ അറിയിച്ചു. ഇതുമൂലം റഹാഫ് ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
വീട്ടിലെ ഉപദ്രവം സഹിക്കാതെയാണ് റഹാഫ് ഒളിച്ചോടിയത്. ശനിയാഴ്ച ബാങ്കോക്ക് വിമാനത്താവളത്തിലിറങ്ങിയ റഹാഫിനെ തായ് പോലീസ് തടഞ്ഞ്.പാസ്പോർട്ട് പിടിച്ചെടുത്തശേഷം ഹോട്ടൽമുറിയിലാക്കി. യുവതി ഇവിടെയിരുന്ന് തന്റെ അവസ്ഥ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. യുവതിക്ക് യുഎൻ അഭയാർഥി പദവി നല്കി. കാനഡയും ഓസ്ട്രേലിയയും യുവതിക്ക് അഭയം വാഗ്ദാനം ചെയ്തു.
അതിനിടെ, റഹാഫിന് വളരെയധികം വധഭീഷണിയുള്ളതായി ഇവരോട് അടുപ്പമുള്ള ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക സോഫി മക്നീൽ അറിയിച്ചു. ഇതുമൂലം റഹാഫ് ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.