ന്യൂഡൽഹി: രാജ്യതലസ്ഥാനം തണുത്ത് വിറയ്ക്കുന്നു. ശനിയാഴ്ച പുലർച്ചെ ഈ ദശകത്തിലെ ഏറ്റവും തണുപ്പേറിയ പ്രഭാതമായിരുന്നു ഡൽഹിയിൽ അനുഭവപ്പെട്ടത്. പുലർച്ചെ തലസ്ഥാന നഗത്തിലെ ഏറ്റവും കുറഞ്ഞ താപനില 2.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ ശീതകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഏറ്റവും കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും ദൂരക്കാഴ്ച പരിധി 1500 മീറ്ററിൽ താഴെയാണ്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം മേഖലയിൽ 800 മീറ്ററിൽ താഴെയായിരുന്നു ദൂരക്കാഴ്ച പരിധി. അന്തരീക്ഷ മലിനീകരണ നിരക്ക് അതീവ ഗുരുതര പരിധിയും മറികടന്നിരിക്കുകയാണ്.
മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ നിന്നു പുറപ്പെടുന്ന നിരവധി ട്രെയിനുകളും റദ്ദാക്കിയിരുന്നു. അതേസമയം ഹിമാചൽ പ്രദേശിലെ ഷിംലയിൽ ശനിയാഴ്ച ഒരു ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. ചണ്ഡീഗഡ് അഞ്ച് ഡിഗ്രി, അമൃത്സർ പൂജ്യം ഡിഗ്രി, പത്താൻകോട്ട് രണ്ട് ഡിഗ്രി, കുളു ഒരു ഡിഗ്രി, ധരംശാല നാല് ഡിഗ്രി, ലഖ്നൗ ആറ് ഡിഗ്രി, ബറേലി മൂന്നു ഡിഗ്രി എന്നിങ്ങനെയായിരുന്നു മറ്റു നഗരങ്ങളിലെ താപനില.
നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും ദൂരക്കാഴ്ച പരിധി 1500 മീറ്ററിൽ താഴെയാണ്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം മേഖലയിൽ 800 മീറ്ററിൽ താഴെയായിരുന്നു ദൂരക്കാഴ്ച പരിധി. അന്തരീക്ഷ മലിനീകരണ നിരക്ക് അതീവ ഗുരുതര പരിധിയും മറികടന്നിരിക്കുകയാണ്.
മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ നിന്നു പുറപ്പെടുന്ന നിരവധി ട്രെയിനുകളും റദ്ദാക്കിയിരുന്നു. അതേസമയം ഹിമാചൽ പ്രദേശിലെ ഷിംലയിൽ ശനിയാഴ്ച ഒരു ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. ചണ്ഡീഗഡ് അഞ്ച് ഡിഗ്രി, അമൃത്സർ പൂജ്യം ഡിഗ്രി, പത്താൻകോട്ട് രണ്ട് ഡിഗ്രി, കുളു ഒരു ഡിഗ്രി, ധരംശാല നാല് ഡിഗ്രി, ലഖ്നൗ ആറ് ഡിഗ്രി, ബറേലി മൂന്നു ഡിഗ്രി എന്നിങ്ങനെയായിരുന്നു മറ്റു നഗരങ്ങളിലെ താപനില.