മയാമി: വീട്ടിലുണ്ടായ വാക്കുതർക്കത്തെ തുടർന്നു യുഎസ് കോസ്റ്റ്ഗാർഡായ ഭർത്താവ് ഭാര്യയെയും മകനെയും വെടിവച്ചു. വെടിവയ്പ്പിൽ ഭാര്യയും ഏഴു വയസുള്ള മകനും കൊല്ലപ്പെടുകയും എട്ടു വയസുള്ള മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മിയാമി കോസ്റ്റ് ഗാർഡ് ബേസിലുണ്ടായിരുന്ന ജോണ് പ്രിസ്നർ (44) ആണ് ഭാര്യ ഗ്രൊച്ചൽ പ്രിസ്നനും (39), മക്കൾക്കും നേരെ വെടിയുതിർത്തത്. ഭാര്യയും മകനും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മകളെ ഗുരുതരാവസ്ഥയിൽ മിയാമി ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിസ്നർ പിന്നീട് സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തതായി അധികൃതർ പറഞ്ഞു. ഡിസംബർ 16 ഞായറാഴ്ചയായിരുന്നു സംഭവം.
ജോണും ഗ്രൊച്ചനും വളരെ സന്തോഷകരമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും വെടിവയ്പിനു പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയില്ലെന്നും സമീപവാസികൾ പറയുന്നു.
വെടിവയ്പ് നടക്കുന്പോൾ വീട്ടിലുണ്ടായിരുന്ന മാതാവിനോട് ഓടി രക്ഷപ്പെടാൻ ഗ്രൊച്ചൽ പറഞ്ഞു. പൊലീസ് വീട്ടിലെത്തുന്പോൾ ഭാര്യയും മകനും മരിച്ചിരുന്നുവെന്നും മകൾ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കോസ്റ്റ് ഗാർഡ് വക്താവ് റയാൻ കെല്ലി പറഞ്ഞു. സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാർഡും, മിയാമി ഡേഡ് കൗണ്ടി പോലീസും അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മിയാമി കോസ്റ്റ് ഗാർഡ് ബേസിലുണ്ടായിരുന്ന ജോണ് പ്രിസ്നർ (44) ആണ് ഭാര്യ ഗ്രൊച്ചൽ പ്രിസ്നനും (39), മക്കൾക്കും നേരെ വെടിയുതിർത്തത്. ഭാര്യയും മകനും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മകളെ ഗുരുതരാവസ്ഥയിൽ മിയാമി ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിസ്നർ പിന്നീട് സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തതായി അധികൃതർ പറഞ്ഞു. ഡിസംബർ 16 ഞായറാഴ്ചയായിരുന്നു സംഭവം.
ജോണും ഗ്രൊച്ചനും വളരെ സന്തോഷകരമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും വെടിവയ്പിനു പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയില്ലെന്നും സമീപവാസികൾ പറയുന്നു.
വെടിവയ്പ് നടക്കുന്പോൾ വീട്ടിലുണ്ടായിരുന്ന മാതാവിനോട് ഓടി രക്ഷപ്പെടാൻ ഗ്രൊച്ചൽ പറഞ്ഞു. പൊലീസ് വീട്ടിലെത്തുന്പോൾ ഭാര്യയും മകനും മരിച്ചിരുന്നുവെന്നും മകൾ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കോസ്റ്റ് ഗാർഡ് വക്താവ് റയാൻ കെല്ലി പറഞ്ഞു. സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാർഡും, മിയാമി ഡേഡ് കൗണ്ടി പോലീസും അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ