ന്യൂഡൽഹി: പ്രവാസികളുടെ മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിലെ വെല്ലുവിളികളും മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവും സംബന്ധിച്ചു പ്രവാസി ലീഗൽ സെൽ ഡൽഹിയിൽ ചർച്ച സംഘടിപ്പിക്കുന്നു. ഡിസംബർ 14 വെള്ളിയാഴ്ച നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി മന്ദിരത്തിലാണ്് ചർച്ച സംഘടിപ്പിക്കുന്നത്.
പാർലമെന്റ് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ ശശി തരൂർ മുഖ്യാഥിതിയും രാജ്യസഭാ അംഗം ഡി. രാജാ വിശിഷ്ടാതിഥിയുമായിരിക്കും. മുൻ ജഡ്ജിമാരും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരും ചർച്ച നയിക്കും.
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ വിദേശകാര്യ മന്ത്രാലയത്തിന് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. പ്രവാസി തൊഴിലാളികൾക്കു താങ്ങാനാവാത്ത വിമാനക്കൂലിയും മറ്റു നിയമപ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തിയതിനോടൊപ്പം മൃതദേഹങ്ങൾ ഭാരം നോക്കി യാത്രാനിരക്ക് നിശ്ചയിക്കുന്നതിലെ നിയമലംഘനവും മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി.
വിദേശകാര്യ മന്ത്രാലയത്തിന്റെ് ഭാഗത്ത് നിന്നും തക്കതായ നടപടികൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്നു പ്രവാസി ലീഗൽ സെൽ അടുത്തിടെ പൊതുതാൽപര്യ ഹർജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൃതശരീരങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മാന്യതയും അന്തസും കാത്ത് സംരക്ഷിക്കപ്പെടണം, മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള യാത്രാനിരക്ക് നിയന്ത്രിക്കണം എന്ന വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി വിദേശകാര്യ മന്ത്രാലയത്തോടും എയർ ഇന്ത്യയോടും വിശദീകരണം ആവശ്യപ്പെടുകയുണ്ടായി.
ജനുവരി 14 ന് ഹർജി വീണ്ടും പരിഗണിയ്ക്കപ്പെടും. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാമൂഹിക അക്കാദമിക രംഗത്തെ പല പ്രമുഖരും പങ്കെടുക്കുന്ന ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അറിയാനായി ലീഗൽ സെല്ലിന്റെ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: +9189 29645629, 01126343459.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പാർലമെന്റ് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ ശശി തരൂർ മുഖ്യാഥിതിയും രാജ്യസഭാ അംഗം ഡി. രാജാ വിശിഷ്ടാതിഥിയുമായിരിക്കും. മുൻ ജഡ്ജിമാരും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരും ചർച്ച നയിക്കും.
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ വിദേശകാര്യ മന്ത്രാലയത്തിന് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. പ്രവാസി തൊഴിലാളികൾക്കു താങ്ങാനാവാത്ത വിമാനക്കൂലിയും മറ്റു നിയമപ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തിയതിനോടൊപ്പം മൃതദേഹങ്ങൾ ഭാരം നോക്കി യാത്രാനിരക്ക് നിശ്ചയിക്കുന്നതിലെ നിയമലംഘനവും മന്ത്രാലയത്തെ ധരിപ്പിക്കുകയുണ്ടായി.
വിദേശകാര്യ മന്ത്രാലയത്തിന്റെ് ഭാഗത്ത് നിന്നും തക്കതായ നടപടികൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്നു പ്രവാസി ലീഗൽ സെൽ അടുത്തിടെ പൊതുതാൽപര്യ ഹർജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൃതശരീരങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മാന്യതയും അന്തസും കാത്ത് സംരക്ഷിക്കപ്പെടണം, മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള യാത്രാനിരക്ക് നിയന്ത്രിക്കണം എന്ന വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി വിദേശകാര്യ മന്ത്രാലയത്തോടും എയർ ഇന്ത്യയോടും വിശദീകരണം ആവശ്യപ്പെടുകയുണ്ടായി.
ജനുവരി 14 ന് ഹർജി വീണ്ടും പരിഗണിയ്ക്കപ്പെടും. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാമൂഹിക അക്കാദമിക രംഗത്തെ പല പ്രമുഖരും പങ്കെടുക്കുന്ന ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അറിയാനായി ലീഗൽ സെല്ലിന്റെ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: +9189 29645629, 01126343459.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്