ബർലിൻ: റെയിൽവേ ജീവനക്കാർ തിങ്കളാഴ്ച നടത്തിയ പണിമുടക്ക് ജർമനിയെ നിശ്ചലമാക്കി. പുലർച്ചെ 5 ന് ആരംഭിച്ച പണിമുടക്കിൽ ഹൈസ്പീഡ് ഐസിഇ ട്രെയിനുകൾ ഉൾപ്പടെ രാജ്യത്തുടനീളം റദ്ദാക്കി. കാർഗോ സർവീസുകൾ ഉൾപ്പെടെ ഏതാണ്ട് 1,400 ട്രെയിനുകളുടെ സർവീസുകാളാണ് റദ്ദാക്കപ്പെട്ടത്. പൊതു ഗതാഗതത്തെ ഏറെ ബാധിച്ച പണിമുടക്ക് ഒരു സൂചന മാത്രമാണന്നു ജീവനക്കാരുടെ സംഘടന പറഞ്ഞു. ബർലിൻ, ഫ്രാങ്ക്ഫർട്ട്, കൊളോണ്‍, മ്യൂണിക്ക് തുടങ്ങിയ പ്രധാന നഗരങ്ങൾ പണിമുടക്കുമൂലം ഒറ്റപ്പെട്ടുപോയി.
ഡിവിഡിയും ഇഡബ്ല്യുജി റെയിൽവേ തൊഴിലാളി യൂണിയനും ഉൾപ്പെടുന്ന 160,000 ജീവനക്കാർക്ക് 7.5 ശതമാനം ശന്പളം വർധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസിന്റെ തിരക്ക് ഭയന്ന് റെയിൽവേ മാനേജ്മെന്റ് ചർച്ചയ്ക്ക് തയാറെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
റെയിൽവേ പണിമുടക്ക് ജർമനിയെ സ്തംഭിപ്പിച്ചു
10:41 PM Dec 10, 2018 | Deepika.com