ബർലിൻ: ഐക്യരാഷ്ട്ര സഭ മുന്നോട്ടു വച്ച അഭയാർഥി ഉടന്പടി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ച് ജർമൻ ചാൻസലർ അംഗല മെർക്കൽ. ഉടന്പടി ഒപ്പുവയ്ക്കുന്നത് നിർബന്ധിതമല്ലെങ്കിലും ജർമനി ഇതിന്റെ ഭാഗമാകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഉടന്പടി സംബന്ധിച്ച ചർച്ചകൾക്കായി മൊറോക്കോയിലാണ് മെർക്കൽ. കുടിയേറ്റ വിരുദ്ധ - വലതുപക്ഷ വാദികൾ ശക്തമായ മുന്നറിയിപ്പ് കൂടിയാണ് നേരിട്ടുള്ള സന്ദർശനത്തിലൂടെ മെർക്കൽ നൽകുന്നത്. അവിടെ നടത്തുന്ന പ്രസംഗത്തിൽ അവർ ഉടന്പടിയെ പിന്തുണച്ചു സംസാരിക്കുകയും ചെയ്യും.
സ്പെയ്ൻ, പോർച്ചുഗൽ, ബെൽജിയം, ഗ്രീസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ സർക്കാർ മേധാവികളെയല്ല മൊറോക്കോയിലേക്ക് അയച്ചിരിക്കുന്നത്. ഫ്രാൻസും യുകെയും യുഎഇയും ജപ്പാനും ലാവോസും ക്യാബിനറ്റ് മന്ത്രിമാരെ പോലും അയച്ചിട്ടില്ല. എന്നിട്ടും ജർമനിയെ നേരിട്ടു പ്രതിനിധീകരിക്കാൻ മെർക്കൽ തീരുമാനിക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുഎൻ അഭയാർഥി ഉടന്പടിയുമായി മുന്നോട്ട്: മെർക്കൽ
10:30 PM Dec 10, 2018 | Deepika.com