ദമാം : പ്രവാസിയും ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിലെ സജീവ സാന്നിധ്യവും ഇംകോ ക്ലബിന്റെ സെക്രട്ടറിയുമായ ഫൈസലിന്റെ (45) ആകസ്മിക വിയോഗം കാൽപന്ത് കളി സംഘാടകർക്ക് തീരാദുഖമായി. കഴിഞ്ഞ ശനിയാഴ്ച നാട്ടിൽ വച്ചാണ് മരണമടഞ്ഞത്. ഒരു മാസം മുന്പാണ് ഫൈസൽ അവധിക്കായി നാട്ടിലേക്ക് പോയത്. മങ്കട കർക്കിടകം എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏകദിന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി നടന്ന സൗഹൃദ വെറ്ററൻസ് മത്സരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ആശുത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കടന്നമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ ഖബറടക്കി. മങ്കട കർക്കിടകത്തെ പരേതനായ കളത്തിങ്ങൽ മൊയ്തീൻ കുട്ടി മൗലവിയുടേയും സൈനബയുടേയും മകനാണ്. ദമാമിൽ സംഘടിപ്പിക്കപ്പെടുന്ന വെറ്ററൻസ് മത്സരങ്ങളിൽ ഇംകോ ടീമിന് വേണ്ടി ജേഴ്സിയണിയാറുള്ള ഫൈസൽ മികച്ച ഒരു കളിക്കാരൻ കൂടിയാണ്. പ്രാദേശിക ഫുട്ബോൾ ക്ലബായ ടൗണ് ടീം കർക്കിടകത്തിലൂടെയാണ് ഫൈസൽ കളിക്കാരനായി വളർന്നത്. നിരവധി പേരെ കളിക്കാരായി ഉയർത്തുന്നതിലും ഫൈസൽ പരിശ്രമിച്ചിട്ടുണ്ട്. ഇംകോയുടെ രൂപീകരണ കാലം മുതൽ തന്നെ ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ സജീവമായിരുന്ന ഫൈസലിന്റെ വിയോഗം ക്ലബിനും ദമാമിലെ കായിക മേഖലക്കും തീരാ നഷ്ടമാണെന്ന് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) പ്രസിഡന്റും ഇംകോ സ്ഥാപകനുമായ വിൽഫ്രഡ് ആൻഡ്റൂസ് പറഞ്ഞു.
സുഹ്യദ് ബന്ധങ്ങൾക്ക് ഏറെ വില നൽകിയിരുന്ന വ്യക്തിയായിരുന്നു ഫൈസലെന്ന് വിൽഫ്രഡ് ആൻഡ്റൂസ് അനുസ്മരിച്ചു. ദമാമിൽ സംഘടിപ്പിച്ച മയ്യത്ത് നമസ്ക്കാരത്തിൽ നിരവധി പേർ പങ്കാളികളായി. ഇരുപത്തിയഞ്ച് വർഷമായി ദമാമിൽ പ്രവാസിയായ ഫൈസൽ സ്പെയർ പാർട്സ് ബിസിനസ് രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. നേരത്തെ നെസ്മ കന്പനിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ദമാമിലുള്ള സഹോദരൻ മുനീർ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പോയി. മറ്റൊരു സഹോദരൻ നസീർ ഹ്യദയാഘാതത്തെ തുടർന്ന് നേരത്തെ മരണപ്പെട്ടിരുന്നു. നസീമ (കരുവാരകുണ്ട് ) സഹധർമ്മിണിയാണ്. വിദ്യാർത്ഥികളായ റിയ, റിഫ, റിഫ്വാൻ എന്നിവർ മക്കളാണ്. താഹിറ, സനിയ എന്നിവർ സഹോദരിമാരാണ്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
കടന്നമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ ഖബറടക്കി. മങ്കട കർക്കിടകത്തെ പരേതനായ കളത്തിങ്ങൽ മൊയ്തീൻ കുട്ടി മൗലവിയുടേയും സൈനബയുടേയും മകനാണ്. ദമാമിൽ സംഘടിപ്പിക്കപ്പെടുന്ന വെറ്ററൻസ് മത്സരങ്ങളിൽ ഇംകോ ടീമിന് വേണ്ടി ജേഴ്സിയണിയാറുള്ള ഫൈസൽ മികച്ച ഒരു കളിക്കാരൻ കൂടിയാണ്. പ്രാദേശിക ഫുട്ബോൾ ക്ലബായ ടൗണ് ടീം കർക്കിടകത്തിലൂടെയാണ് ഫൈസൽ കളിക്കാരനായി വളർന്നത്. നിരവധി പേരെ കളിക്കാരായി ഉയർത്തുന്നതിലും ഫൈസൽ പരിശ്രമിച്ചിട്ടുണ്ട്. ഇംകോയുടെ രൂപീകരണ കാലം മുതൽ തന്നെ ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ സജീവമായിരുന്ന ഫൈസലിന്റെ വിയോഗം ക്ലബിനും ദമാമിലെ കായിക മേഖലക്കും തീരാ നഷ്ടമാണെന്ന് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) പ്രസിഡന്റും ഇംകോ സ്ഥാപകനുമായ വിൽഫ്രഡ് ആൻഡ്റൂസ് പറഞ്ഞു.
സുഹ്യദ് ബന്ധങ്ങൾക്ക് ഏറെ വില നൽകിയിരുന്ന വ്യക്തിയായിരുന്നു ഫൈസലെന്ന് വിൽഫ്രഡ് ആൻഡ്റൂസ് അനുസ്മരിച്ചു. ദമാമിൽ സംഘടിപ്പിച്ച മയ്യത്ത് നമസ്ക്കാരത്തിൽ നിരവധി പേർ പങ്കാളികളായി. ഇരുപത്തിയഞ്ച് വർഷമായി ദമാമിൽ പ്രവാസിയായ ഫൈസൽ സ്പെയർ പാർട്സ് ബിസിനസ് രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. നേരത്തെ നെസ്മ കന്പനിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ദമാമിലുള്ള സഹോദരൻ മുനീർ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പോയി. മറ്റൊരു സഹോദരൻ നസീർ ഹ്യദയാഘാതത്തെ തുടർന്ന് നേരത്തെ മരണപ്പെട്ടിരുന്നു. നസീമ (കരുവാരകുണ്ട് ) സഹധർമ്മിണിയാണ്. വിദ്യാർത്ഥികളായ റിയ, റിഫ, റിഫ്വാൻ എന്നിവർ മക്കളാണ്. താഹിറ, സനിയ എന്നിവർ സഹോദരിമാരാണ്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം