സ്വാതന്ത്ര്യസമരത്തിന്റെ സത്യാന്വേഷണ പരീക്ഷ-2 / ഫ. ജോർജ് മേനാച്ചേരി
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണു ക്രൈസ്തവരെ ഇകഴ്ത്താനും അവരുടെ പ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കാനുമുള്ള സംഘടിത പരിശ്രമം. ഇന്ത്യയിലെ ക്രൈസ്തവരെല്ലാം യൂറോപ്യൻ അധിനിവേശ കൂട്ടരോടൊപ്പം എവിടെനിന്നോ കുടിയേറിയവരാണെന്നും അവർക്കൊന്നും അഞ്ഞൂറു വർഷത്തിലേറെ പിറകോട്ടുപോകുന്ന പാരന്പര്യമോ സംസ്കാരമോ ചരിത്രമോ ഇല്ലെന്നും ഉള്ളത് വടക്കെ ഇന്ത്യയിൽ പ്രത്യേകിച്ചും രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ഒരു വിശ്വാസവും പ്രചാരണവുമാണ്.
അതോടൊപ്പം, ഈയിടെയായി വർധിത വീര്യത്തോടെ മുഴങ്ങിക്കേൾക്കുന്ന ഒരു ദുരാരോപണമാണ് ക്രൈസ്തവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നതും അവരൊക്കെ ബ്രിട്ടീഷുകാരെ പിന്തുണച്ചവരായിരുന്നു എന്നതും. ഈ സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തിൽ ക്രൈസ്തവരുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.
ഇപ്പോൾ ക്രൈസ്തവരെ കുറ്റപ്പെടുത്തുന്ന ഇക്കൂട്ടർ സ്വാതന്ത്ര്യസമരത്തിൽ നിസംഗത പുലർത്തിയവരും അതിനോടു മുഖംതിരിച്ചുനിന്നവരുമാണെന്നത് ഒരു വിരോധാഭാസമാണ്. ആ സംഘത്തിന്റെ സമുന്നതനായ മുതിർന്ന നേതാവ് സമരസേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുത്തയാളാണെന്ന ആക്ഷേപവുമുണ്ട്. ബ്രിട്ടീഷ് സർക്കാരിനോട് ഒട്ടിനിന്നു വലിയ സാന്പത്തിക നേട്ടങ്ങൾ കൈക്കലാക്കിയ വൻ ഭൂവുടമകളുടെയും വ്യവസായികളുടെയും സംഘമാണ് ഈ ആരോപണ വ്യവസായത്തിലെ മുൻനിരക്കാർ എന്നു കാണാം.
അവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല എന്നു മാത്രമല്ല, രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും എന്നും എതിരായിരുന്നവരുമാണ്. ഗോൾവാൾക്കറുടെ ഉദ്ബോധനം അനുശാസിക്കുന്നതുപോലെ മുസ്ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ശത്രുക്കളായി കണ്ടവരുമാണ്. ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വിലങ്ങുതടിയായി നിൽക്കുക മാത്രമല്ല, അവരെ ആവോളം പീഡിപ്പിച്ചവരുമാണവർ.
അഭിമാനിക്കാവുന്ന പങ്ക്
സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിൽ 1931-ലെയും 1941ലെയും സെൻസസുകൾ പ്രകാരം ഇന്ത്യയിൽ വെറും രണ്ടു ശതമാനം മാത്രം (വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു ശതമാനമോ അര ശതമാനമോ മാത്രം) ജനസംഖ്യയുള്ള ക്രൈസ്തവർക്കു സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ തങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് തീർച്ചയായും അഭിമാനിക്കാം. കാരണം ആനുപാതികമായി തങ്ങളുടെ ജനസംഖ്യയെക്കാൾ എത്രയോ മടങ്ങ് വലിയ പങ്കാണ് എണ്ണത്തിലും വണ്ണത്തിലും അവർ സ്വാതന്ത്ര്യസമരത്തിൽ കാഴ്ചവച്ചത്.
ഒരൊറ്റ ഉദാഹരണം നോക്കുക; 1887-ൽ മദ്രാസിൽ നടന്ന മൂന്നാം കോണ്ഗ്രസ് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത 607 പ്രതിനിധികളിൽ 35 പേർ ക്രൈസ്തവരായിരുന്നു. ജനസംഖ്യയിൽ അവരുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതൽ ശതമാനം. തുടർന്നുള്ള നാല് കോണ്ഗ്രസ് സമ്മേളനങ്ങളിലും നാട്ടുക്രിസ്ത്യാനികളുടെ അഭിമാനാർഹമായ പ്രാതിനിധ്യമുണ്ടായിരുന്നു.
1889-ലെ കോണ്ഗ്രസ് സെഷനിൽ പങ്കെടുത്ത പത്തു വനിതാ പ്രതിനിധികളിൽ മൂന്നുപേർ ക്രൈസ്തവരായിരുന്നു-പണ്ഡിത രമാഭായ് സരസ്വതി (1858-1922), ശ്രീമതി ത്രയംന്പക്, ശ്രീമതി നികാംബെ എന്നിവർ.
ദേശാഭിമാനം പകരാൻ മിഷനറിമാരും
ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കന്പനിയുടെയും ബ്രിട്ടീഷ് ഗവണ്മെന്റിന്റെയും പല പ്രവർത്തനങ്ങളും ക്രിസ്തീയ മൂല്യങ്ങൾക്കെതിരാണെന്നതിന്റെ പേരിൽ അവർക്കെതിരേ ശബ്ദമുയർത്തിയ ധാരാളം ക്രൈസ്തവ നേതാക്കൾ ഇംഗ്ലണ്ടിലുണ്ടായിരുന്നു. ഇന്ത്യയിൽതന്നെ പല ഇംഗ്ലീഷ് മിഷനറിമാരും യൂറോപ്യൻ മിഷനറിമാരും ഭാരതീയർക്ക് ദേശബോധവും ദേശാഭിമാനവും ഉണ്ടാക്കാനുള്ള പരിശ്രമങ്ങളിൽ വ്യാപൃതരായിരുന്നു.
ഗാന്ധിജിയുടെ ഉറ്റ സുഹൃത്തും ഉപദേശകനുമായിരുന്ന റവ. സി.എഫ്. ആൻഡ്രൂസ് തുടങ്ങിയവരുടെ ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നിരന്തരം തലവേദനയുണ്ടാക്കിയിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മിഷനറിമാരോടുള്ള വിദ്വേഷവും അമർഷവും അവർ മൂടിവച്ചതുമില്ല. അങ്ങനെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളെ പിന്തുണച്ച മറ്റു ചിലരാണ് സ്റ്റാൻലി ജോണ്സ്, ജെ.സി. വിൻസ്ലോ, വരിയർ എൽവിൻ, റാൾഫ് റിച്ചാർഡ് കീത്ത്, എണസ്റ്റ് ഫോറസ്റ്റർ - പാറ്റണ് തുടങ്ങിയവർ. ക്രൈസ്തവ മൂല്യങ്ങൾക്കു നിരക്കാത്ത ബ്രിട്ടീഷ് ചൂഷണത്തെയും പീഡനത്തെയും അവരൊക്കെ നഖശിഖാന്തം എതിർത്തുവന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആദ്യം മുതൽ തന്നെ സജീവമായി പങ്കെടുത്ത നാട്ടുക്രൈസ്തവരുടെ വലിയൊരു നിര തന്നെയുണ്ട്. വിസ്താരഭയത്താൽ അവരുടെ വിശദവിവരങ്ങളും പ്രവർത്തനങ്ങളും വിവരിക്കാൻ തുനിയുന്നില്ല. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടേണ്ട ഏതാനും പേരുകൾ മാത്രം കുറിക്കുന്നു. ഡോ. ജെ.സി. കുമരപ്പ, പോൾ രാമസാമി, ചെങ്കൽ ചക്കരൈ, നിരാദ് ബിസ്വാസ്, ബ്രഹ്മബന്ധബ് ഉപാധ്യായ, ജോവാക്കിം ആൽവ, വയലറ്റ് ആൽവ, ജെറോം സൽദാന, മോറിസ് ശ്രേഷ്ഠ, ഫെലിക്സ് ആൽബുക്കർക്ക്, ഫെലിക്സ് പൈ, ജോണ് ഫ്രാൻസീസ് പിന്റോ തുടങ്ങിയവർ.
1930 കളിൽ മൂന്നു കർണാടക ദന്പതികൾ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പ്രവേശിച്ചു. തോമസ് ആൻഡ് ഹെലൻ അൽവാരസ്, സിപ്രിയൻ ആൻഡ് ആലീസ് അൽവാരസ്, ജോവാക്കിം ആൻഡ് വയലറ്റ് ആൽവ.
പൂർണസ്വാതന്ത്ര്യത്തിനു പ്രമേയം
1930-ൽ ഇന്ത്യൻ ക്രൈസ്തവരുടെ പ്രതിനിധികൾ ബോംബെയിൽ സമ്മേളിച്ച് ഇന്ത്യക്കു പൂർണസ്വാതന്ത്ര്യം അനുവദിക്കണമെന്ന ഒരു പ്രമേയം പാസാക്കി. 1931-ൽ ഗാന്ധിജി വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടപ്പോൾ ഇന്ത്യൻ ക്രിസ്ത്യാനികൾ വീണ്ടും സമ്മേളിച്ച് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം ഇംഗ്ലണ്ടിലേക്കയച്ചു കൊടുത്തു. 1944 ൽ സഭകളുടെ ദേശീയസമിതിയുടെ പ്രസ്താവനയിൽ ’ഇപ്പോൾ ഇന്ത്യാ ഗവണ്മെന്റും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം ക്രൈസ്തവ മനഃസാക്ഷി പ്രകാരം തികച്ചും അതൃപ്തികരമാണ്’ എന്നാണ് പറഞ്ഞത്. ’സാമ്രാജ്യത്വത്തെ ക്രൈസ്തവ മനഃസാക്ഷി ’കണ്ടം’ ചെയ്യുന്നു എന്നു പ്രസ്താവന തുടർന്നു പറയുന്നു. ഈ അവസ്ഥയ്ക്ക് ഉടൻ അറുതി വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
1905ലെ സ്വരാജ് പ്രസ്ഥാനത്തിലും 1920-ലെ നിസഹകരണ പ്രസ്ഥാനത്തിലും 1930ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലുമുള്ള സജീവമായ ക്രൈസ്തവ പങ്കിനു രേഖാമൂലമായ ധാരാളം തെളിവുകൾ ലഭ്യമാണ്.
1885-ൽ ക്രൈസ്തവനായ അലൻ ഒക്ടേവിയൻ ഹ്യൂം ആണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനു അനൗപചാരികമായി തുടക്കം കുറിച്ചത്. ആദ്യത്തെ കോണ്ഗ്രസ് അധ്യക്ഷൻ ഒരു ബംഗാളി ക്രൈസ്തവനായ ഡബ്ലു.സി. ബാനർജിയായിരുന്നു. 1888 മുതൽ 1889 വരെ കോണ്ഗ്രസ് പ്രസിഡന്റായിരുന്ന ജോർജ് യൂൾ, 89-90 ലെ പ്രസിഡന്റ് വില്യം വെർഡർ ബെൻ, 91-92 ലെ പ്രസിഡന്റ് പി.ആനന്ദ് ചാരുലു എന്നിവർ ക്രൈസ്തവരായിരുന്നു.
1892-93 ൽ ഡബ്ല്യു.സി. ബാനർജി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നു ഹെന്റി കോട്ടണ്, ആനിബസന്റ് തുടങ്ങിയവർ കോണ്ഗ്രസ് പ്രസിഡന്റുമാരായി.
സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ചവരിൽ ബാരിസ്റ്റർ ജോർജ് ജോസഫ് (1887-1938), ജോസഫ് ബാപ്റ്റിസ്റ്റ എന്നിവർ ഉൾപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തിൽ വൈഎംസിഎയും അതിന്റെ ദീർഘകാല ജനറൽ സെക്രട്ടറി കെ.ടി. പോളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാൽ ഭാരത സ്വാതന്ത്ര്യസമരത്തിൽ ക്രൈസ്തവർ വഹിച്ച പങ്ക് അവരുടെ എണ്ണവും സ്വാധീനവുംവച്ച് നോക്കിയാൽ വളരെ നിർണായകവും അഭിമാനാർഹവുമായിരുന്നുവെന്നു നിസംശയം പറയാൻ കഴിയും.
നേതൃനിരയിൽ നിരവധിപേർ
ഡൽഹിയിൽ സർദാർ പട്ടേൽ മാർഗിൽ ഗ്യാരഹ് മൂർത്തി എന്നറിയപ്പെടുന്ന പതിനൊന്നാളുകളുടെ ഒരു ശില്പമുണ്ട്. അടുത്തയിടെ പിൻവലിച്ച അഞ്ഞൂറു രൂപ നോട്ടിൽ പതിറ്റാണ്ടുകളായി ആ ശില്പം ചിത്രീകരിച്ചുപോന്നു. ദേവി പ്രസാദ് ചൗധരിയുടെ ആ ഭീമൻ ശില്പത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വീര്യം പകർന്ന ഉപ്പുസത്യഗ്രഹത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ദണ്ഡിയാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ തിളങ്ങുന്ന കറുത്ത കറുത്ത ഭീമൻ ശില്പത്തിൽ ഗാന്ധിജിയെ 1930ൽ അനുഗമിക്കുന്ന പത്താളുകളുടെ കൂട്ടത്തിൽ മാരാമണ്കാരനായ ടൈറ്റസ് തേവർതുണ്ടിയിലുമുണ്ട്.
സബർമതിയിലെ ഗാന്ധിജിയുടെ സെക്രട്ടറിമാരിൽ ഗുൽസാരിലാൽ നന്ദയും ടൈറ്റസ്ജിയുമുണ്ടായിരുന്നു. ടൈറ്റസ് ഒരിക്കൽ കോട്ടയത്തുവച്ച് ബ്രിട്ടീഷ് വസ്ത്രങ്ങൾ പൊതുസ്ഥലത്തു കത്തിക്കുകയും ഒരു തീപ്പൊരി പ്രസംഗം ചെയ്യുകയുമുണ്ടായി. ഗാന്ധിജി ആയിടയ്ക്ക് ആറന്മുളക്ഷേത്രം സന്ദർശിച്ചപ്പോൾ മാരമണ്ണിലെ തേവർതുണ്ടിയിൽ ഭവനം സന്ദർശിച്ചതും ആയിരങ്ങൾ അവിടെ തടിച്ചുകൂടിയതും വലിയ വാർത്തയായി
(പ്രമുഖ ചരിത്ര പണ്ഡിതനും നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണു ലേഖകൻ)
(തുടരും)
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണു ക്രൈസ്തവരെ ഇകഴ്ത്താനും അവരുടെ പ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കാനുമുള്ള സംഘടിത പരിശ്രമം. ഇന്ത്യയിലെ ക്രൈസ്തവരെല്ലാം യൂറോപ്യൻ അധിനിവേശ കൂട്ടരോടൊപ്പം എവിടെനിന്നോ കുടിയേറിയവരാണെന്നും അവർക്കൊന്നും അഞ്ഞൂറു വർഷത്തിലേറെ പിറകോട്ടുപോകുന്ന പാരന്പര്യമോ സംസ്കാരമോ ചരിത്രമോ ഇല്ലെന്നും ഉള്ളത് വടക്കെ ഇന്ത്യയിൽ പ്രത്യേകിച്ചും രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ഒരു വിശ്വാസവും പ്രചാരണവുമാണ്.
അതോടൊപ്പം, ഈയിടെയായി വർധിത വീര്യത്തോടെ മുഴങ്ങിക്കേൾക്കുന്ന ഒരു ദുരാരോപണമാണ് ക്രൈസ്തവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നതും അവരൊക്കെ ബ്രിട്ടീഷുകാരെ പിന്തുണച്ചവരായിരുന്നു എന്നതും. ഈ സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തിൽ ക്രൈസ്തവരുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.
ഇപ്പോൾ ക്രൈസ്തവരെ കുറ്റപ്പെടുത്തുന്ന ഇക്കൂട്ടർ സ്വാതന്ത്ര്യസമരത്തിൽ നിസംഗത പുലർത്തിയവരും അതിനോടു മുഖംതിരിച്ചുനിന്നവരുമാണെന്നത് ഒരു വിരോധാഭാസമാണ്. ആ സംഘത്തിന്റെ സമുന്നതനായ മുതിർന്ന നേതാവ് സമരസേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുത്തയാളാണെന്ന ആക്ഷേപവുമുണ്ട്. ബ്രിട്ടീഷ് സർക്കാരിനോട് ഒട്ടിനിന്നു വലിയ സാന്പത്തിക നേട്ടങ്ങൾ കൈക്കലാക്കിയ വൻ ഭൂവുടമകളുടെയും വ്യവസായികളുടെയും സംഘമാണ് ഈ ആരോപണ വ്യവസായത്തിലെ മുൻനിരക്കാർ എന്നു കാണാം.
അവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല എന്നു മാത്രമല്ല, രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും എന്നും എതിരായിരുന്നവരുമാണ്. ഗോൾവാൾക്കറുടെ ഉദ്ബോധനം അനുശാസിക്കുന്നതുപോലെ മുസ്ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ശത്രുക്കളായി കണ്ടവരുമാണ്. ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വിലങ്ങുതടിയായി നിൽക്കുക മാത്രമല്ല, അവരെ ആവോളം പീഡിപ്പിച്ചവരുമാണവർ.
അഭിമാനിക്കാവുന്ന പങ്ക്
സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിൽ 1931-ലെയും 1941ലെയും സെൻസസുകൾ പ്രകാരം ഇന്ത്യയിൽ വെറും രണ്ടു ശതമാനം മാത്രം (വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു ശതമാനമോ അര ശതമാനമോ മാത്രം) ജനസംഖ്യയുള്ള ക്രൈസ്തവർക്കു സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ തങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് തീർച്ചയായും അഭിമാനിക്കാം. കാരണം ആനുപാതികമായി തങ്ങളുടെ ജനസംഖ്യയെക്കാൾ എത്രയോ മടങ്ങ് വലിയ പങ്കാണ് എണ്ണത്തിലും വണ്ണത്തിലും അവർ സ്വാതന്ത്ര്യസമരത്തിൽ കാഴ്ചവച്ചത്.
ഒരൊറ്റ ഉദാഹരണം നോക്കുക; 1887-ൽ മദ്രാസിൽ നടന്ന മൂന്നാം കോണ്ഗ്രസ് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത 607 പ്രതിനിധികളിൽ 35 പേർ ക്രൈസ്തവരായിരുന്നു. ജനസംഖ്യയിൽ അവരുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതൽ ശതമാനം. തുടർന്നുള്ള നാല് കോണ്ഗ്രസ് സമ്മേളനങ്ങളിലും നാട്ടുക്രിസ്ത്യാനികളുടെ അഭിമാനാർഹമായ പ്രാതിനിധ്യമുണ്ടായിരുന്നു.
1889-ലെ കോണ്ഗ്രസ് സെഷനിൽ പങ്കെടുത്ത പത്തു വനിതാ പ്രതിനിധികളിൽ മൂന്നുപേർ ക്രൈസ്തവരായിരുന്നു-പണ്ഡിത രമാഭായ് സരസ്വതി (1858-1922), ശ്രീമതി ത്രയംന്പക്, ശ്രീമതി നികാംബെ എന്നിവർ.
ദേശാഭിമാനം പകരാൻ മിഷനറിമാരും
ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കന്പനിയുടെയും ബ്രിട്ടീഷ് ഗവണ്മെന്റിന്റെയും പല പ്രവർത്തനങ്ങളും ക്രിസ്തീയ മൂല്യങ്ങൾക്കെതിരാണെന്നതിന്റെ പേരിൽ അവർക്കെതിരേ ശബ്ദമുയർത്തിയ ധാരാളം ക്രൈസ്തവ നേതാക്കൾ ഇംഗ്ലണ്ടിലുണ്ടായിരുന്നു. ഇന്ത്യയിൽതന്നെ പല ഇംഗ്ലീഷ് മിഷനറിമാരും യൂറോപ്യൻ മിഷനറിമാരും ഭാരതീയർക്ക് ദേശബോധവും ദേശാഭിമാനവും ഉണ്ടാക്കാനുള്ള പരിശ്രമങ്ങളിൽ വ്യാപൃതരായിരുന്നു.
ഗാന്ധിജിയുടെ ഉറ്റ സുഹൃത്തും ഉപദേശകനുമായിരുന്ന റവ. സി.എഫ്. ആൻഡ്രൂസ് തുടങ്ങിയവരുടെ ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നിരന്തരം തലവേദനയുണ്ടാക്കിയിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മിഷനറിമാരോടുള്ള വിദ്വേഷവും അമർഷവും അവർ മൂടിവച്ചതുമില്ല. അങ്ങനെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളെ പിന്തുണച്ച മറ്റു ചിലരാണ് സ്റ്റാൻലി ജോണ്സ്, ജെ.സി. വിൻസ്ലോ, വരിയർ എൽവിൻ, റാൾഫ് റിച്ചാർഡ് കീത്ത്, എണസ്റ്റ് ഫോറസ്റ്റർ - പാറ്റണ് തുടങ്ങിയവർ. ക്രൈസ്തവ മൂല്യങ്ങൾക്കു നിരക്കാത്ത ബ്രിട്ടീഷ് ചൂഷണത്തെയും പീഡനത്തെയും അവരൊക്കെ നഖശിഖാന്തം എതിർത്തുവന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആദ്യം മുതൽ തന്നെ സജീവമായി പങ്കെടുത്ത നാട്ടുക്രൈസ്തവരുടെ വലിയൊരു നിര തന്നെയുണ്ട്. വിസ്താരഭയത്താൽ അവരുടെ വിശദവിവരങ്ങളും പ്രവർത്തനങ്ങളും വിവരിക്കാൻ തുനിയുന്നില്ല. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടേണ്ട ഏതാനും പേരുകൾ മാത്രം കുറിക്കുന്നു. ഡോ. ജെ.സി. കുമരപ്പ, പോൾ രാമസാമി, ചെങ്കൽ ചക്കരൈ, നിരാദ് ബിസ്വാസ്, ബ്രഹ്മബന്ധബ് ഉപാധ്യായ, ജോവാക്കിം ആൽവ, വയലറ്റ് ആൽവ, ജെറോം സൽദാന, മോറിസ് ശ്രേഷ്ഠ, ഫെലിക്സ് ആൽബുക്കർക്ക്, ഫെലിക്സ് പൈ, ജോണ് ഫ്രാൻസീസ് പിന്റോ തുടങ്ങിയവർ.
1930 കളിൽ മൂന്നു കർണാടക ദന്പതികൾ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പ്രവേശിച്ചു. തോമസ് ആൻഡ് ഹെലൻ അൽവാരസ്, സിപ്രിയൻ ആൻഡ് ആലീസ് അൽവാരസ്, ജോവാക്കിം ആൻഡ് വയലറ്റ് ആൽവ.
പൂർണസ്വാതന്ത്ര്യത്തിനു പ്രമേയം
1930-ൽ ഇന്ത്യൻ ക്രൈസ്തവരുടെ പ്രതിനിധികൾ ബോംബെയിൽ സമ്മേളിച്ച് ഇന്ത്യക്കു പൂർണസ്വാതന്ത്ര്യം അനുവദിക്കണമെന്ന ഒരു പ്രമേയം പാസാക്കി. 1931-ൽ ഗാന്ധിജി വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടപ്പോൾ ഇന്ത്യൻ ക്രിസ്ത്യാനികൾ വീണ്ടും സമ്മേളിച്ച് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം ഇംഗ്ലണ്ടിലേക്കയച്ചു കൊടുത്തു. 1944 ൽ സഭകളുടെ ദേശീയസമിതിയുടെ പ്രസ്താവനയിൽ ’ഇപ്പോൾ ഇന്ത്യാ ഗവണ്മെന്റും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം ക്രൈസ്തവ മനഃസാക്ഷി പ്രകാരം തികച്ചും അതൃപ്തികരമാണ്’ എന്നാണ് പറഞ്ഞത്. ’സാമ്രാജ്യത്വത്തെ ക്രൈസ്തവ മനഃസാക്ഷി ’കണ്ടം’ ചെയ്യുന്നു എന്നു പ്രസ്താവന തുടർന്നു പറയുന്നു. ഈ അവസ്ഥയ്ക്ക് ഉടൻ അറുതി വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
1905ലെ സ്വരാജ് പ്രസ്ഥാനത്തിലും 1920-ലെ നിസഹകരണ പ്രസ്ഥാനത്തിലും 1930ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലുമുള്ള സജീവമായ ക്രൈസ്തവ പങ്കിനു രേഖാമൂലമായ ധാരാളം തെളിവുകൾ ലഭ്യമാണ്.
1885-ൽ ക്രൈസ്തവനായ അലൻ ഒക്ടേവിയൻ ഹ്യൂം ആണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനു അനൗപചാരികമായി തുടക്കം കുറിച്ചത്. ആദ്യത്തെ കോണ്ഗ്രസ് അധ്യക്ഷൻ ഒരു ബംഗാളി ക്രൈസ്തവനായ ഡബ്ലു.സി. ബാനർജിയായിരുന്നു. 1888 മുതൽ 1889 വരെ കോണ്ഗ്രസ് പ്രസിഡന്റായിരുന്ന ജോർജ് യൂൾ, 89-90 ലെ പ്രസിഡന്റ് വില്യം വെർഡർ ബെൻ, 91-92 ലെ പ്രസിഡന്റ് പി.ആനന്ദ് ചാരുലു എന്നിവർ ക്രൈസ്തവരായിരുന്നു.
1892-93 ൽ ഡബ്ല്യു.സി. ബാനർജി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നു ഹെന്റി കോട്ടണ്, ആനിബസന്റ് തുടങ്ങിയവർ കോണ്ഗ്രസ് പ്രസിഡന്റുമാരായി.
സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ചവരിൽ ബാരിസ്റ്റർ ജോർജ് ജോസഫ് (1887-1938), ജോസഫ് ബാപ്റ്റിസ്റ്റ എന്നിവർ ഉൾപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തിൽ വൈഎംസിഎയും അതിന്റെ ദീർഘകാല ജനറൽ സെക്രട്ടറി കെ.ടി. പോളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാൽ ഭാരത സ്വാതന്ത്ര്യസമരത്തിൽ ക്രൈസ്തവർ വഹിച്ച പങ്ക് അവരുടെ എണ്ണവും സ്വാധീനവുംവച്ച് നോക്കിയാൽ വളരെ നിർണായകവും അഭിമാനാർഹവുമായിരുന്നുവെന്നു നിസംശയം പറയാൻ കഴിയും.
നേതൃനിരയിൽ നിരവധിപേർ
ഡൽഹിയിൽ സർദാർ പട്ടേൽ മാർഗിൽ ഗ്യാരഹ് മൂർത്തി എന്നറിയപ്പെടുന്ന പതിനൊന്നാളുകളുടെ ഒരു ശില്പമുണ്ട്. അടുത്തയിടെ പിൻവലിച്ച അഞ്ഞൂറു രൂപ നോട്ടിൽ പതിറ്റാണ്ടുകളായി ആ ശില്പം ചിത്രീകരിച്ചുപോന്നു. ദേവി പ്രസാദ് ചൗധരിയുടെ ആ ഭീമൻ ശില്പത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വീര്യം പകർന്ന ഉപ്പുസത്യഗ്രഹത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ദണ്ഡിയാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ തിളങ്ങുന്ന കറുത്ത കറുത്ത ഭീമൻ ശില്പത്തിൽ ഗാന്ധിജിയെ 1930ൽ അനുഗമിക്കുന്ന പത്താളുകളുടെ കൂട്ടത്തിൽ മാരാമണ്കാരനായ ടൈറ്റസ് തേവർതുണ്ടിയിലുമുണ്ട്.
സബർമതിയിലെ ഗാന്ധിജിയുടെ സെക്രട്ടറിമാരിൽ ഗുൽസാരിലാൽ നന്ദയും ടൈറ്റസ്ജിയുമുണ്ടായിരുന്നു. ടൈറ്റസ് ഒരിക്കൽ കോട്ടയത്തുവച്ച് ബ്രിട്ടീഷ് വസ്ത്രങ്ങൾ പൊതുസ്ഥലത്തു കത്തിക്കുകയും ഒരു തീപ്പൊരി പ്രസംഗം ചെയ്യുകയുമുണ്ടായി. ഗാന്ധിജി ആയിടയ്ക്ക് ആറന്മുളക്ഷേത്രം സന്ദർശിച്ചപ്പോൾ മാരമണ്ണിലെ തേവർതുണ്ടിയിൽ ഭവനം സന്ദർശിച്ചതും ആയിരങ്ങൾ അവിടെ തടിച്ചുകൂടിയതും വലിയ വാർത്തയായി
(പ്രമുഖ ചരിത്ര പണ്ഡിതനും നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണു ലേഖകൻ)
(തുടരും)