പെൻസിൽവേനിയ: വിവാഹവേദിയിലേക്കു പുറപ്പെട്ട വധുവരന്മാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. പെൻസിൽവേനിയ ഇന്‍റർസ്റ്റേറ്റ് 1–78 ലായിരുന്നു അപകടം. മോശമായ കാലാവസ്ഥയിൽ കാതറിൻ ഷുർട്ട്സും (35) ജോസഫ് കേർണിയും യാത്ര ചെയ്തിരുന്ന കാറിനു പിന്നിൽ അമിത വേഗതയിൽ വന്ന ട്രക്ക് ഇടിച്ചതിനെ തുടർന്നു വാഹനത്തിന് തീപിടിച്ചായിരുന്നു മരണം. സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയായ കാതറിൻ, മൻഹാട്ടനിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോസഫ് വെറയ്സൺ ജീവനക്കാരനായിരുന്നു. ഇരുവരും ജഴ്സി സിറ്റിയിലായിരുന്നു താമസം. ഫാരൻവുഡ് കൗൺസിലംഗം കാരൺ ഷുർട്ട്സിന്‍റെ മകളാണ് കാതറിൻ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയായ കാതറിൻ, മൻഹാട്ടനിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോസഫ് വെറയ്സൺ ജീവനക്കാരനായിരുന്നു. ഇരുവരും ജഴ്സി സിറ്റിയിലായിരുന്നു താമസം. ഫാരൻവുഡ് കൗൺസിലംഗം കാരൺ ഷുർട്ട്സിന്‍റെ മകളാണ് കാതറിൻ.
റിപ്പോർട്ട്: പി.പി. ചെറിയാൻ