ബർലിൻ: അമേരിക്കൻ ജേർണലിസ്റ്റും സൗദി പൗരനുമായ ഖഷോഗി വധക്കേസിൽ ഉൾപ്പെട്ട 18 സൗദി പൗരന്മാർക്ക് ഷെങ്കൻ സോണ്‍ ഉൾപ്പെടുന്ന ജർമനിയിൽ പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് ജർമൻവിദേശകാര്യമന്ത്രി ഹൈക്കോ മാസ് ഉത്തരവായി. ഇവർക്ക് ഷെങ്കൻ മേഖലയിൽ ഉള്ള സഞ്ചാര സ്വാതന്ത്ര്യവും നിഷേധിയ്ക്കണമെന്ന് മാസ് ആവശ്യപ്പെട്ടു.
ന്ധയൂറോപ്യൻ യൂണിയനിൽ ഈ വിഷയം ചർച്ച ചെയ്ത് തീരുമാനം ഉടൻ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റിൽ എത്തിയ വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ഖഷോഗിയെ കൊലപ്പെടുത്തിയ വാർത്തയാണ് പിന്നീട് ലോകം ശ്രവിച്ചത്. കൂട്ടുകാരിയായ തുർക്കിക്കാരിയുമായിട്ടുള്ള വിവാഹത്തിനാണ് ഖഷോഗി തുർക്കിയിലെത്തിയത്. കോണ്‍സുലേറ്റിൽ പ്രവേശിച്ച ഉടൻ തന്നെ ഖാഷോഗിയെ ബോധപൂർവം കൊലപ്പെടുത്തുകയായിരുന്നുവെന്ന് തുർക്കി തെളിവു സഹിതം വെളിപ്പെടുത്തിയത് സൗദിയ്ക്ക് യൂറോപ്യൻ യൂണിയനിൽ വലിയ നാണക്കേടായി. സംഭവത്തിൽ ഇരുപതിലധികം സൗദിക്കാരെ ഇതിനോടകം അറസ്റ്റുചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഖഷോഗി വധം: 18 സൗദിക്കാർക്ക് ജർമനി പ്രവേശനാനുമതി നിഷേധിച്ചു
09:59 PM Nov 19, 2018 | Deepika.com