ദുബായ്: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എമിഗ്രേഷൻ ഫീസും അവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ദുബായ് കെഎംസിസി നൽകുമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അറിയിച്ചു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ സഹകരണത്തോടെയാണ് പ്രവാസികൾക്ക് ഏറെസഹായകരമായ ഈ പദ്ധതി ദുബായ് കെഎംസിസി നടപ്പിലാക്കുന്നത്.
പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന എക്സിറ്റ് പാസിന്റെ ഫീസും വിമാന ടിക്കറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിയ്ക്കുക. പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് രാജ്യം വിടാനുള്ള അവസാന നടപടിയും പൂർത്തീകരിച്ചതിന്റെ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കുന്നവർക്കാണ് ഈ പദ്ധതിയുടെ അനുകൂല്യം ലഭ്യമാക്കുക.
സാമൂഹിക പ്രതിബദ്ധതയോടെ ഈ പദ്ധതിയുമായി സഹകരിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന് ദുബായ് കഐംസിസി നേതാക്കൾ കൃതജ്ഞത രേഖപ്പെടുത്തി. ’പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ’ എന്ന സന്ദേശത്തിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നയതന്ത്രകാര്യാലയങ്ങളുടെ അഭ്യർഥനമാനിച്ചു അധികൃതർ ഒരുമാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ സാന്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും പൊതുമാപ്പിന്റെ പ്രയോജനം ഉപയേഗപ്പെടുത്താത്തവർക്ക് അവരുടെ താമസകുടിയേറ്റ രേഖകൾ നിയമവിധേയമായി ശരിയാക്കി രാജ്യം വിടാനും അവർക്ക് യുഎഇയിലേക്ക് തന്നെ തിരിച്ചത്താനുമുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് ദുബായ് കഐംസിസി മുന്നോട്ടു വന്നതെന്ന് പി.കെ അൻവർ നഹ പറഞ്ഞു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ മങ്കട
പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന എക്സിറ്റ് പാസിന്റെ ഫീസും വിമാന ടിക്കറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിയ്ക്കുക. പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് രാജ്യം വിടാനുള്ള അവസാന നടപടിയും പൂർത്തീകരിച്ചതിന്റെ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കുന്നവർക്കാണ് ഈ പദ്ധതിയുടെ അനുകൂല്യം ലഭ്യമാക്കുക.
സാമൂഹിക പ്രതിബദ്ധതയോടെ ഈ പദ്ധതിയുമായി സഹകരിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന് ദുബായ് കഐംസിസി നേതാക്കൾ കൃതജ്ഞത രേഖപ്പെടുത്തി. ’പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ’ എന്ന സന്ദേശത്തിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നയതന്ത്രകാര്യാലയങ്ങളുടെ അഭ്യർഥനമാനിച്ചു അധികൃതർ ഒരുമാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ സാന്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും പൊതുമാപ്പിന്റെ പ്രയോജനം ഉപയേഗപ്പെടുത്താത്തവർക്ക് അവരുടെ താമസകുടിയേറ്റ രേഖകൾ നിയമവിധേയമായി ശരിയാക്കി രാജ്യം വിടാനും അവർക്ക് യുഎഇയിലേക്ക് തന്നെ തിരിച്ചത്താനുമുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് ദുബായ് കഐംസിസി മുന്നോട്ടു വന്നതെന്ന് പി.കെ അൻവർ നഹ പറഞ്ഞു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ മങ്കട