ടെക്സസ്: രണ്ടു വയസുകാരിയെ അനുസരണ പഠിപ്പിക്കുന്നതിന് തുടർച്ചയായി ബെൽറ്റ് കൊണ്ട് അടിച്ചതിനെ തുടർന്നു കുട്ടി മരിക്കാനിടയായ സംഭവത്തിൽ ഷമോണിക്കാ പേജ് സ്ത്രീയെയും സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ഡെറിക്ക് റോബർസനേയും അറസ്റ്റു ചെയ്തതായി ആർലിംഗ്ടണ്‍ ലഫ്റ്റനന്റ് ക്രിസ് കുക്ക് അറിയിച്ചു. നവംബർ 17 നായിരുന്നു അറസ്റ്റ്.
ഓഗസ്റ്റ് മാസത്തിലാണ് അനിയ ഡർനൽ എന്ന പെണ്‍കുട്ടിയെ മാതാവ് ഷമാണിക്കായെ ഏൽപിച്ചത്. ഷമോണിക്കായുടെ വസ്ത്രം എടുത്തു ബാത്ത്റൂമിലേക്ക് കുട്ടി കൊണ്ടു പോയതാണ് ഇവരെ പ്രകോപിച്ചത്. കഠിനമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. ശനിയാഴ്ച കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ അടിയുടെ മാത്രമല്ല, പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ ബെൽറ്റ് കൊണ്ടു പലതവണ അടിച്ചതായി ഷമോണിക്കാ സമ്മതിച്ചു. കുട്ടിയെ മുറിവേൽപിച്ചതിനാണ് ഇവർക്കെതിരെ ഇപ്പോൾ കേസെടുത്തതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റു വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയെ മാരകമായ മുറിവേൽപ്പിച്ചിതനാണ് ഇവർക്കെതിരേ കേസെടുത്തെങ്കിലും ഓട്ടോപ്സി റിപ്പോർട്ടു ലഭിച്ചതിനുശേഷം മറ്റു വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നും പോലീസ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഓഗസ്റ്റ് മാസത്തിലാണ് അനിയ ഡർനൽ എന്ന പെണ്‍കുട്ടിയെ മാതാവ് ഷമാണിക്കായെ ഏൽപിച്ചത്. ഷമോണിക്കായുടെ വസ്ത്രം എടുത്തു ബാത്ത്റൂമിലേക്ക് കുട്ടി കൊണ്ടു പോയതാണ് ഇവരെ പ്രകോപിച്ചത്. കഠിനമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. ശനിയാഴ്ച കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ അടിയുടെ മാത്രമല്ല, പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ ബെൽറ്റ് കൊണ്ടു പലതവണ അടിച്ചതായി ഷമോണിക്കാ സമ്മതിച്ചു. കുട്ടിയെ മുറിവേൽപിച്ചതിനാണ് ഇവർക്കെതിരെ ഇപ്പോൾ കേസെടുത്തതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റു വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയെ മാരകമായ മുറിവേൽപ്പിച്ചിതനാണ് ഇവർക്കെതിരേ കേസെടുത്തെങ്കിലും ഓട്ടോപ്സി റിപ്പോർട്ടു ലഭിച്ചതിനുശേഷം മറ്റു വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നും പോലീസ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ