ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. കാണായാതവരുടെ എണ്ണം 631 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.
വടക്കൻ കലിഫോർണിയയിൽ വൻനാശം വിതച്ച കാന്പ് ഫയറിലാണ് 63 പേർ മരിച്ചത്. തെക്കൻ കലിഫോർണിയയിൽ ലോസ് ആഞ്ചലസിനു സമീപം പടർന്നു പിടിച്ച തീയിൽ മൂന്നുപേർക്കു ജീവഹാനി നേരിട്ടു. കാന്പ് ഫയറിൽ കത്തിനശിച്ച പാരഡൈസ് പട്ടണത്തിൽനിന്നാണ് ഇന്നലെ ഏഴു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതെന്ന് ബുട്ടെ കൗണ്ടി ഷരീഫ് കോറി ഹോണിയ അറിയിച്ചു. ഇവിടെ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടർന്നത്. ഇതിൽ വടക്കുണ്ടായ കാന്പ് ഫയർ എന്ന കാട്ടുതീ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ആയിരുന്നു. പാരഡൈസ് നഗരമടക്കം വിഴുങ്ങിയ ഈ കാട്ടുതീ അണയ്ക്കാൻ അയ്യായിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം തുടരുകയാണ്. ഭവനങ്ങളടക്കം എണ്ണായിരം കെട്ടിടങ്ങളും നശിച്ചു. മാലിബുവിൽ ഹോളിവുഡ് പ്രമുഖരുടെ വീടുകൾക്കും കാട്ടുതീയിൽ നാശം സംഭവിച്ചു.
വടക്കൻ കലിഫോർണിയയിൽ വൻനാശം വിതച്ച കാന്പ് ഫയറിലാണ് 63 പേർ മരിച്ചത്. തെക്കൻ കലിഫോർണിയയിൽ ലോസ് ആഞ്ചലസിനു സമീപം പടർന്നു പിടിച്ച തീയിൽ മൂന്നുപേർക്കു ജീവഹാനി നേരിട്ടു. കാന്പ് ഫയറിൽ കത്തിനശിച്ച പാരഡൈസ് പട്ടണത്തിൽനിന്നാണ് ഇന്നലെ ഏഴു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതെന്ന് ബുട്ടെ കൗണ്ടി ഷരീഫ് കോറി ഹോണിയ അറിയിച്ചു. ഇവിടെ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടർന്നത്. ഇതിൽ വടക്കുണ്ടായ കാന്പ് ഫയർ എന്ന കാട്ടുതീ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ആയിരുന്നു. പാരഡൈസ് നഗരമടക്കം വിഴുങ്ങിയ ഈ കാട്ടുതീ അണയ്ക്കാൻ അയ്യായിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം തുടരുകയാണ്. ഭവനങ്ങളടക്കം എണ്ണായിരം കെട്ടിടങ്ങളും നശിച്ചു. മാലിബുവിൽ ഹോളിവുഡ് പ്രമുഖരുടെ വീടുകൾക്കും കാട്ടുതീയിൽ നാശം സംഭവിച്ചു.