ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞനായ ഇ.സി.ജി. സുദർശനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആദരിച്ചു. സുദർശന്റെ സേവനങ്ങളെ മാനിച്ച് ഫിസിക്സിൽ ഗ്രാജുവേറ്റ് ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്നു ഡോ. റോജർ എം. വാസ്ലർ പറഞ്ഞു. മെയ് 14 നായിരുന്നു സുദർശൻ അന്തരിച്ചത്.
യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൂസ്റ്റണ്‍ മീനാക്ഷി ടെംന്പിൾ സ്ഥാപകനും, സുദർശന്റെ സുഹൃത്തുമായ സാം കണ്ണപ്പൻ പ്രസംഗിച്ചു. ഡോ. പത്മിനി രംഗനാഥൻ, സുദർശന്റെ പത്നി ഭാമതി സുദർശന് അപ്രീസിയേഷൻ ലെറ്റർ സമ്മാനിച്ചു. സുദർശന്റെ മകൻ അശോക് മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.
1931ൽ കോട്ടയത്തു ജനിച്ച് സിഎംഎസ് കോളേജ്, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് 40 വർഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അധ്യാപകനായിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ പത്മഭൂഷണ്‍, സി. വി. രാമൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൂസ്റ്റണ്‍ മീനാക്ഷി ടെംന്പിൾ സ്ഥാപകനും, സുദർശന്റെ സുഹൃത്തുമായ സാം കണ്ണപ്പൻ പ്രസംഗിച്ചു. ഡോ. പത്മിനി രംഗനാഥൻ, സുദർശന്റെ പത്നി ഭാമതി സുദർശന് അപ്രീസിയേഷൻ ലെറ്റർ സമ്മാനിച്ചു. സുദർശന്റെ മകൻ അശോക് മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.
1931ൽ കോട്ടയത്തു ജനിച്ച് സിഎംഎസ് കോളേജ്, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് 40 വർഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അധ്യാപകനായിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ പത്മഭൂഷണ്‍, സി. വി. രാമൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ