റോം: ഫൈവ് സ്റ്റാർ മൂവ്മെന്റ് നേതാക്കൾ മാധ്യമ പ്രവർത്തകരെ വേശ്യകളെന്നും കുറുക്കൻമാരെന്നും വിളിച്ചത് വിവാദമാകുന്നു. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന് പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെ പ്രതികരണം.
പത്രം വായിക്കുന്പോൾ യോജിപ്പുള്ള വാർത്തകളും ഇല്ലാത്ത വാർത്തകളും വായിക്കും. യോജിപ്പില്ലാത്ത അഭിപ്രായങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതാണ് കൂടുതൽ പ്രധാനമെന്നും സർവകലാശാലാ വിദ്യാർഥികളുമായി നടത്തിയ മുഖാമുഖത്തിൽ മാറ്ററെല്ല് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങളും എതിരായ കാഴ്ചപ്പാടുകളും അറിയുക എന്നതാണ് പ്രധാനം. അതിനാൽ തന്നെ മാധ്യമ സ്വാതന്ത്ര്യം അമൂല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബജറ്റ് പദ്ധതിയുടെ ഭാഗമായി മാധ്യമങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ’മലിനമായ മാധ്യമ ഉടമകളെ’ ഞങ്ങൾ ഒഖഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഒരു പത്രപ്രവർത്തകയാണെന്നതിൽ അഭിമാനിക്കുന്നുവെന്നും യൂറോപ്പിലെ സംഭവങ്ങളിൽ ന്ധആശങ്കയെന്നുംന്ധ യൂറോപ്യൻ പാർലമെൻറിന്റെ പ്രസിഡന്റ് ആന്റോണിയോ താജാനി ഇക്കാര്യത്തിൽ പ്രതികരിച്ചു. ന്ധമാധ്യമങ്ങളില്ലാതെ, ജനാധിപത്യം നിലവിലില്ലന്ധ എന്ന് ട്വിറ്ററിൽ താനാനി കുറിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന് ഇറ്റലി
10:26 PM Nov 15, 2018 | Deepika.com