+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി മാർത്തോമ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച

അബുദാബി: അബുദാബി മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം നവം. 16 വെള്ളിയാഴ്ച മുസഫ മാർത്തോമ ദേവാലയാങ്കണത്തിൽ നടക്കപ്പെടും. രാവിലെ എട്ടിന് നടക്കു
അബുദാബി മാർത്തോമ ഇടവക കൊയ്ത്തുത്സവം  വെള്ളിയാഴ്ച
അബുദാബി: അബുദാബി മാർത്തോമ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം നവം. 16 വെള്ളിയാഴ്ച മുസഫ മാർത്തോമ ദേവാലയാങ്കണത്തിൽ നടക്കപ്പെടും. രാവിലെ എട്ടിന് നടക്കുന്ന വി. കുർബാനയോടെയാണ് തുടക്കം. വിശ്വാസികൾ ആദ്യഫലപ്പെരുന്നാൾ വിഭവങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും. വൈകിട്ട് 3.30നു നടക്കുന്ന വർണാഭമായ വിളംബരയാത്രയോടെയാണ് വിളവെടുപ്പുത്സവത്തിനു ആരംഭം കുറിക്കുക.

ന്ധകേരളം അതിജീവനത്തിന്‍റെ നാളുകൾ ന്ധ എന്നതാണ് ഇക്കുറി വിളംബരയാത്രയുടെ മുഖ്യസന്ദേശം. ന്ധ ഇടവകയുടെ ഈ വർഷത്തെ ചിന്താവിഷയമായ ന്ധ ക്രിസ്തു സ്നേഹിച്ചപോലെ സ്നേഹിക്കുക ന്ധ എന്നീ വിഷയങ്ങളേയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും മറ്റു കലാപ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജു. സി.പി, ജനറൽ കണ്‍വീനർ കെ.വി. ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് വിളവെടുപ്പുത്സവ നഗരിയിലെ വിൽപനശാലകൾക്കു തുടക്കമാകും.

കാർഷികഗ്രാമ പശ്ചാത്തലത്തിൽ തയാറാക്കുന്ന ഉത്സവനഗരിയിൽ തനതു കേരളത്തനിമയുള്ള ഭക്ഷണവിഭവങ്ങൾ ലഭ്യമാകുന്ന 50 ഫുഡ് സ്റ്റാളുകളും മാർത്തോമ യുവജനസഖ്യം ഒരുക്കുന്ന തനി നാടൻ തട്ടുകടയും മറ്റു 10 ലൈവ് സ്റ്റാളുകളിലും തത്സമയ പാചകം ചെയ്തു വിളന്പുന്ന ഭക്ഷണവും പരിപാടിയുടെ മാറ്റുകൂട്ടും. 20 സ്വർണനാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിക്കുന്ന ഭാഗ്യനറുക്കെടുപ്പുകളും അമേരിക്കൻ ലേലവും ഏറെ ശ്രദേയമാകും. ഫ്ളേവേഴ്സ് ടിവി ഫെയിം നിസാം കാലിക്കറ്റും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, മിമിക്സ്, സ്പോട്ട് ഡബിംഗ്, ലഘുചിത്രീകരണം, നൃത്തരൂപങ്ങൾ തുടങ്ങിയ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് .

കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതെന്ന് വികാരി റവ. ബാബു പി. കുലത്താക്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത്തവണത്തെ വരുമാനത്തിൽ നല്ലൊരു പങ്ക് കേരളത്തിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങൽ നൽകാൻ വിനിയോഗിക്കും. സഹവികാരി റവ. ബിജു സി.പി , ജനറൽ കണ്‍വീനർ കെ.വി. ജോസഫ്, ട്രസ്റ്റിമാരായ ബിജു പി. ജോണ്‍, സജിമോൻ പി.ജി , സെക്രട്ടറി മാത്യു മണലൂർ, പബ്ലിസിറ്റി കണ്‍വീനർ ജോർജ് ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള