ന്യൂഡൽഹി: ഭക്ത മനസുകൾക്ക് ദർശന സാഫല്യമേകി മയൂർ വിഹാർ ഫേസ്3 ലെ എ1 പാർക്കിലൊരുക്കിയ മഠപ്പുരയിൽ നിന്നും മുത്തപ്പൻ മലകയറി. ഡൽഹി മുത്തപ്പ സേവാ സമിതിയുടെ പതിന്നാലാമത് മുത്തപ്പ തിരുവപ്പന മഹോത്സവത്തിൽ പങ്കെടുത്ത ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലേയും ഭക്ത സഹസ്രങ്ങൾക്ക് സാന്ത്വനമേകി രണ്ടു ദിവസം നീണ്ടുനിന്ന മുത്തപ്പ തിരുവപ്പന മഹോത്സവം സമാപിച്ചു.
രാവിലെ സ്ഥലശുദ്ധിയ്ക്കുശേഷം മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഭക്തിഗാനങ്ങൾ അരങ്ങേറി. കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.
ഉച്ചയോടുകൂടി ആരൂഡമായ കുന്നത്തൂർ പാടിയിൽ നിന്നുള്ള വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മലയിറക്കവും തുടർന്ന് വൈകുന്നേരം ആറുമണി വരെ തിരുമുടിയേറ്റി തിരുവിളയാട്ടവും നടന്നു. വൈകുന്നേരം സമിതി ഹാളിൽനിന്നും വാദ്യമേളങ്ങളുടെ അകന്പടിയോടെ താലപ്പൊലി എഴുന്നെള്ളത്ത് നടന്നു. വിശേഷാൽ പൂജകളും വെള്ളാട്ടം, പയംകുറ്റി എന്നിവക്ക് പുറമെ ഇളനീർ കാഴ്ച്ചയും മത്സ്യ കാഴ്ച്ചയും ഉണ്ടായിരുന്നു. തുടർന്ന് ശ്രീ മുത്തപ്പ സേവാ സമിതി പ്രസിഡന്റ് പി.കെ. ലക്ഷ്മണന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എ. അജയ് കുമാർ ഐഎഫ്എസ് പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകനായ ബാബു പണിക്കർ, ആഘോഷക്കമ്മിറ്റി കണ്വീനർ ബാലൻ നന്പ്യാർ, സമിതി സെക്രട്ടറി ശേഖരൻ അടിയോടി എന്നിവർ പ്രസംഗിച്ചു. ബാലകൃഷ്ണ മാരാരുടെ നൃത്ത സംവിധാനത്തിൽ വിഷ്ണു പ്രിയ നാട്യാലയം അവതരിപ്പിച്ച ’മുത്തപ്പാ ചരിതം’ ബാലെ, മഹോത്സവം വർണാഭമാക്കി.
രണ്ടാം ദിവസം രാവിലെ ഏഴു മുതൽ ആരംഭിച്ച തിരുവപ്പന മുത്തപ്പൻ തിരുവിളയാട്ടത്തിൽ, കാത്തുനിന്ന ഭക്തസഹസ്രങ്ങൾക്ക് ദർശനവും അനുഗ്രഹവും നൽകിയപ്പോൾ സംഘാടകർ വന്നെത്തിയവർക്കെല്ലാം പ്രസാദവും ഭക്ഷണവും നൽകി. തലസ്ഥാന നഗരിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ ധാരാളം പേർ മഹോത്സവത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
രാവിലെ സ്ഥലശുദ്ധിയ്ക്കുശേഷം മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഭക്തിഗാനങ്ങൾ അരങ്ങേറി. കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.
ഉച്ചയോടുകൂടി ആരൂഡമായ കുന്നത്തൂർ പാടിയിൽ നിന്നുള്ള വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മലയിറക്കവും തുടർന്ന് വൈകുന്നേരം ആറുമണി വരെ തിരുമുടിയേറ്റി തിരുവിളയാട്ടവും നടന്നു. വൈകുന്നേരം സമിതി ഹാളിൽനിന്നും വാദ്യമേളങ്ങളുടെ അകന്പടിയോടെ താലപ്പൊലി എഴുന്നെള്ളത്ത് നടന്നു. വിശേഷാൽ പൂജകളും വെള്ളാട്ടം, പയംകുറ്റി എന്നിവക്ക് പുറമെ ഇളനീർ കാഴ്ച്ചയും മത്സ്യ കാഴ്ച്ചയും ഉണ്ടായിരുന്നു. തുടർന്ന് ശ്രീ മുത്തപ്പ സേവാ സമിതി പ്രസിഡന്റ് പി.കെ. ലക്ഷ്മണന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എ. അജയ് കുമാർ ഐഎഫ്എസ് പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകനായ ബാബു പണിക്കർ, ആഘോഷക്കമ്മിറ്റി കണ്വീനർ ബാലൻ നന്പ്യാർ, സമിതി സെക്രട്ടറി ശേഖരൻ അടിയോടി എന്നിവർ പ്രസംഗിച്ചു. ബാലകൃഷ്ണ മാരാരുടെ നൃത്ത സംവിധാനത്തിൽ വിഷ്ണു പ്രിയ നാട്യാലയം അവതരിപ്പിച്ച ’മുത്തപ്പാ ചരിതം’ ബാലെ, മഹോത്സവം വർണാഭമാക്കി.
രണ്ടാം ദിവസം രാവിലെ ഏഴു മുതൽ ആരംഭിച്ച തിരുവപ്പന മുത്തപ്പൻ തിരുവിളയാട്ടത്തിൽ, കാത്തുനിന്ന ഭക്തസഹസ്രങ്ങൾക്ക് ദർശനവും അനുഗ്രഹവും നൽകിയപ്പോൾ സംഘാടകർ വന്നെത്തിയവർക്കെല്ലാം പ്രസാദവും ഭക്ഷണവും നൽകി. തലസ്ഥാന നഗരിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ ധാരാളം പേർ മഹോത്സവത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി