ദുബായ്: യുഎഇ സന്ദർശനത്തിനെത്തിയ ആഗോള സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയ്ക്കും സംഘത്തിനും വ്യവസായി എം.എ.യൂസഫലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സുറിയാനി സഭയ്ക്ക് യൂസഫലി നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്നു പാത്രിയാർക്കീസ് ബാവ പറഞ്ഞു. ഗൾഫ് നാടുകളിൽ സഭയ്ക്ക് ആരാധനാലയങ്ങൾ അനുവദിച്ചു കിട്ടിയതിൽ അദ്ദേഹത്തിൻറെ സേവനങ്ങൾ മഹത്തരമാണെന്നും ബാവ പറഞ്ഞു.
ലോകസമാധാനത്തിനും മതസൗഹാർദത്തിനും പരിശുദ്ധ ബാവയുടെ മാർഗനിർദേശങ്ങൾ വലിയ പങ്കാണു വഹിക്കുന്നതെന്നു യൂസഫലി പറഞ്ഞു. പരിശുദ്ധ ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ ബാവയിൽ നിന്ന് സഭയുടെ ’കമാൻഡർ’ പദവി ഏറ്റുവാങ്ങിയതു ശ്രേഷ്ഠമായ അനുഭവമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ബാവയുടെയും സംഘത്തിൻറെയും ബഹുമാനാർഥം യൂസഫലി ഉച്ചവിരുന്നു നൽകി. ബാവയുടെ ജൻമദിനാഘോഷവും ഉണ്ടായിരുന്നു. മെത്രാപ്പോലീത്തമാരായ ഐസക്ക് മാർ ഒസ്താത്തിയോസ്, ദാനിയേൽ മാർ ക്ലിമിസ്, നഥാനിയേൽ മാർ ബർത്തലോമിയോസ്, യുഎഇ മേഖല സെക്രട്ടറി പൗലോസ് കോറെപ്പിസ്കോപ്പ, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് എന്നിവരും പങ്കെടുത്തു.
ലോകസമാധാനത്തിനും മതസൗഹാർദത്തിനും പരിശുദ്ധ ബാവയുടെ മാർഗനിർദേശങ്ങൾ വലിയ പങ്കാണു വഹിക്കുന്നതെന്നു യൂസഫലി പറഞ്ഞു. പരിശുദ്ധ ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ ബാവയിൽ നിന്ന് സഭയുടെ ’കമാൻഡർ’ പദവി ഏറ്റുവാങ്ങിയതു ശ്രേഷ്ഠമായ അനുഭവമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
ബാവയുടെയും സംഘത്തിൻറെയും ബഹുമാനാർഥം യൂസഫലി ഉച്ചവിരുന്നു നൽകി. ബാവയുടെ ജൻമദിനാഘോഷവും ഉണ്ടായിരുന്നു. മെത്രാപ്പോലീത്തമാരായ ഐസക്ക് മാർ ഒസ്താത്തിയോസ്, ദാനിയേൽ മാർ ക്ലിമിസ്, നഥാനിയേൽ മാർ ബർത്തലോമിയോസ്, യുഎഇ മേഖല സെക്രട്ടറി പൗലോസ് കോറെപ്പിസ്കോപ്പ, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് എന്നിവരും പങ്കെടുത്തു.