+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശത്രുവിന് അവസരം കൊടുക്കരുത്

അനന്തപുരി / ദ്വിജൻ മലയാളക്കരയിലെ നദികൾക്കൊപ്പം മലയാളമനസിന്‍റെ നന്മയും സ്നേഹവും കരകവിഞ്ഞൊഴുകിയ ദിനങ്ങളാണു കടന്നുപോയത
ശത്രുവിന് അവസരം കൊടുക്കരുത്
അനന്തപുരി / ദ്വിജൻ

മലയാളക്കരയിലെ നദികൾക്കൊപ്പം മലയാളമനസിന്‍റെ നന്മയും സ്നേഹവും കരകവിഞ്ഞൊഴുകിയ ദിനങ്ങളാണു കടന്നുപോയത്. സഹോദരന്‍റെ വേദന ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തമാക്കാനും അവനു താങ്ങാകാനും സാധാരണക്കാരായ എല്ലാവരും തന്നെ രംഗത്തിറങ്ങിയ ദിനങ്ങൾ. പട്ടാളം കേരളത്തിൽ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു ഇത്തവണത്തേത്. എല്ലാവരെയും അന്പരപ്പിക്കുന്നതായിരുന്നു മത്സ്യത്തൊഴിലാളികളുടെ സഹായം. 2800 മത്സ്യത്തൊഴിലാളികളും അവരുടെ 700 ബോട്ടുകളും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനമാണ് മരണമുഖത്തായിരുന്ന ഏറെപ്പേരെ രക്ഷപ്പെടുത്തിയത്. വാമനന് ശിരസു കാണിച്ച മാവേലിയുടെ ഓർമ ഉണർത്തിക്കൊണ്ടു ബോട്ടിലേക്കു കയറാൻ സ്വന്തം മുതുകു കാണിച്ചുകൊടുത്ത ജയ്സൽ നല്ല ഓണസ്മരണ കൂടിയായി. വാക്കുകൾക്കു വിവരിക്കാനാവാത്ത സ്നേഹഗാഥകൾ
ദുരിതബാധിതരെ സഹായിക്കുന്നതിനായി നാട്ടുകാരുടെ സഹായങ്ങൾ ശേഖരിക്കുന്നതിനു തുറന്ന ക്യാന്പുകളിൽ പലപ്പോഴും സഹായശേഖരണം നിർത്തിവയ്ക്കേണ്ടി വരുന്നിടത്തേക്ക് ഒഴുകിയെത്തി ആ സ്നേഹവും കരുതലും. സുപ്രീംകോടതി കൊളീജിയം അംഗം ജസ്റ്റീസ് കുര്യൻ ജോസഫ് വരെയുള്ള സമൂഹത്തിലെ എല്ലാത്തലങ്ങളിലുമുള്ളവർ എല്ലാം മറന്നു നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനങ്ങൾ ഒരു പാർട്ടിയുടെ ജയഗാഥയാക്കാൻ ശ്രമിക്കരുത്.

പിണറായിയുടെ നേതൃത്വവും രമേശിന്‍റെ സഹകരണവും

ആ സ്നേഹപ്രവാഹത്തെ ചാലുകീറി നിയന്ത്രിക്കുന്നതിനും നാട് ഒപ്പമുണ്ട് എന്നു ദുരിതബാധിതരെ അനുഭവിപ്പിക്കുന്നതിനും ശക്തവും കർക്കശവും ഫലപ്രദവുമായ നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനായി. രാവും പകലും അദ്ദേഹത്തിന്‍റെ ഓഫീസ് പ്രവർത്തിച്ചു. എല്ലാവരെയും ഒന്നിപ്പിച്ചുനിർത്താൻ അദ്ദേഹം രാഷ്‌ട്രീയക്കാരന്‍റെ തലത്തിൽനിന്നു രാഷ്‌ട്രമീമാംസകന്‍റെ തലത്തിലേക്ക് ഉയർന്നു. എല്ലായിടത്തും ആ കണ്ണുകൾ എത്തി. നാടിന്‍റെ പ്രവർത്തനങ്ങളെ കൂട്ടായി ചേർത്തുനിർത്തുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഹിച്ച പങ്കും ഉന്നതമാണ്. അദ്ദേഹത്തിന്‍റെ ഓഫീസും 24 മണിക്കൂറും പ്രവർത്തിക്കുകയായിരുന്നു. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കി.

എന്നാൽ, പെരുവെള്ളം ഇറങ്ങിയതോടെ നാട്ടിൽ ചെളി അടിഞ്ഞുകൂടുന്ന പ്രവണത പ്രത്യക്ഷപ്പെടുന്നതു ശത്രുവിന് അവസരം കൊടുക്കലാണ്.

ഉണ്ടായിട്ടുണ്ട് കുറവുകൾ

സർക്കാരിന്‍റെ പ്രവർത്തനങ്ങൾ അസാധാരണമാംവിധം മികച്ചതായിരുന്നെങ്കിലും കുറവുകളുണ്ടായി എന്നു ചൂണ്ടിക്കാണിക്കപ്പെടുന്പോൾ മുഖ്യമന്ത്രി കണ്ണടച്ചു ന്യായീകരിക്കാൻ മുതിർന്നത് പ്രളയദിനങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച ഒൗന്നത്യത്തിനു ചേരുന്നതല്ല. മന്ത്രിസഭയിലെ ഒരംഗത്തെ ചുമതലയിൽനിന്നു മാറ്റേണ്ടിവന്നതും വേറൊരാൾ പ്രളയകാലത്തു വിദേശയാത്ര പോയതും എല്ലാവർക്കും അറിയുന്ന സംഭവങ്ങൾ. ചീഫ് സെക്രട്ടറിയുടെ റാങ്കുള്ള സമർഥനായ ഉന്നത ഉദ്യാഗസ്ഥനെപ്പോലും മുഖ്യമന്ത്രിക്കു ശാസിക്കേണ്ടി വന്നതും സത്യം. ഇത്തരം മഹാ പ്രളയങ്ങളെ നേരിടുന്ന കാലത്ത് സംഭവിച്ചു പോകാവുന്ന പിശകുകൾ എന്നതിനപ്പുറം അവയെ ആരും കണക്കാക്കില്ല.

എന്നാൽ, ഈ യാഥാർഥ്യങ്ങൾക്കു നടുവിലും ഒരു കുറവും ഉണ്ടായില്ല എന്നു വരുത്താൻ ശ്രമിക്കുന്പോൾ അതു സാധാരണ രാഷ്‌ട്രീയക്കാരന്‍റെ വോട്ടിൽ മാത്രം നോക്കിയുള്ള സമീപനമാകുന്നു. എല്ലാവരും വോട്ടു നോക്കിയുള്ള സമീപനങ്ങളിലേക്കു മാറുന്പോൾ ശത്രുവാണു നേട്ടം കൊയ്യുന്നത്.

യൂദാസുമാർ

നാടിന്‍റെ കരകവിഞ്ഞൊഴുകിയ നന്മയെ ചൂഷണം ചെയ്യാനും ശ്രമങ്ങൾ നടന്നു. ദുരിതാശ്വാസത്തിനുള്ള സഹായങ്ങളുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി വസ്തുക്കൾ തങ്ങളെ ഏൽപ്പിച്ചുമടങ്ങാൻ നിർബന്ധിക്കുന്ന സംഘങ്ങളെക്കുറിച്ചും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു രേഖയും ഇല്ലാതെ അവർ സാധനങ്ങൾ പിടിച്ചെടുക്കാൻ നോക്കുന്നതായാണു പരാതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നന്പറിൽ തിരിമറി നടത്തി പ്രസിദ്ധീകരിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ബക്കറ്റ് പിരിവുകൾ പോലെ കണക്കില്ലാത്ത പിരിവുകൾ നടത്തിയവരും അവരുടെ ഉദ്ദേശ്യശുദ്ധി എത്ര നല്ലതായാലും തെറ്റിദ്ധരിക്കപ്പെട്ടുപോകും. അതു ഭരിക്കുന്ന പാർട്ടി നടത്തിയാലും ജനം വിശ്വസിക്കാൻ ബുദ്ധിമുട്ടും.

കണക്കില്ലാത്ത പിരിവുകൾ ലക്ഷ്യത്തിലെത്തും എന്നതിന് ആർക്കാണ് ഉറപ്പ്? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും അവരുടെ ശേഷിക്കും അപ്പുറം വരെ സംഭവാന നൽകുന്ന കാഴ്ചയാണ് മിക്കയിടത്തും ഉണ്ടായത്. സംഭാവന കൊടുക്കരുത് എന്ന് ആരോ ഫേസ്ബുക്കിലിട്ട പോസ്റ്റിനെ പ്രതിപക്ഷനേതാവുതന്നെ എതിർത്ത നാളുകളാണു കേരളം കണ്ടത് എന്നു മറക്കരുത്.

അന്തരീക്ഷം മോശമാക്കരുത്

ഇത്തരം നല്ല അന്തരീക്ഷത്തിൽ എല്ലാം സൗഹാർദപരമായി നീങ്ങിയപ്പോൾ ചൂണ്ടിക്കാണിക്കപ്പെട്ട തകരാറിനെ കണ്ണടച്ച് എതിർത്തതു ശത്രുവിനാണു വളമായത്. അതോടെ പലരുടെയും വാക്കുകൾ കനക്കുകയായി. കേരളം കണ്ട മഹാപ്രളയം സർക്കാർ വിലയ്ക്കു വാങ്ങിയ ദുരന്തമായിരുന്നു എന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രിധരൻപിള്ളയ്ക്കു പറയാൻ അവസരമുണ്ടാക്കി.

അണക്കെട്ടുകൾ തുറക്കുന്നതിൽ അധികൃതർക്ക് കാലതാമസം ഉണ്ടായോ എന്ന ചോദ്യം ഭാവിയെക്കരുതിയും പ്രസക്തമാണ്. മുന്നൊരുക്കത്തോടെ അണക്കെട്ടുകൾ തുറന്നിരുന്നു എങ്കിൽ മഹാ പ്രളയം ഒഴിവാകുമായിരുന്നോ?

580 കിലോമീറ്റർ നീളവും പരമാവധി 120 കിലോമീറ്റർ വീതിയുമുള്ള കേരളത്തിൽ മുഖ്യമന്ത്രി തന്ന കണക്കനുസരിച്ചുതന്നെ 82 അണക്കെട്ടുകളുണ്ട്. അവയിൽ 45 അണക്കെട്ടുകൾ വൻകിട അണക്കെട്ടുകളാണ്. ഭാരതത്തിലെ അണക്കെട്ടുകളിൽ മിക്കയിടത്തും സുരക്ഷാ ക്രമീകരണങ്ങൾ മോശമാണെന്നു ചൂണ്ടിക്കാണിക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് ഇപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ്. കേരളത്തിലും അതാണു സ്ഥിതി. അതു സമ്മതിച്ചതുകൊണ്ട് അതിന്‍റെ ഉത്തരവാദിത്വം പിണറായി സർക്കാരിനാവില്ലല്ലോ? കേരളം ഭരിച്ച എല്ലാ സർക്കാരുകൾക്കുമല്ലേ?

അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നോ?

ഈ പശ്ചാത്തലത്തിൽ അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെയും ഭാവനയില്ലാതെയും തുറന്നോ, അതുമൂലം പ്രളയത്തിന്‍റെ കാഠിന്യം വർധിച്ചോ എന്നുള്ള സന്ദേഹങ്ങൾ സത്യസന്ധമായ പഠനത്തിനു വിധേയമാക്കണം. ബാണാസുര സാഗർ പണ്ടും മുന്നറിയിപ്പില്ലാതെയാണു തുറക്കുക എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾതന്നെ പാളിച്ച ഉണ്ടായി എന്നതിന് അടയാളമാണ്. അവിടെ കളക്ടറും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പണ്ട് അങ്ങനെയായിരുന്നു എന്നതുകൊണ്ട് എന്നും അങ്ങനെയാകണം എന്നില്ലല്ലോ? വലിയ അണക്കെട്ടുകൾക്കു മാത്രമാണ് മുന്നറിയിപ്പു സംവിധാനം ഉള്ളത് എന്നും മുഖ്യമന്ത്രി സമ്മതിച്ചു. ഇതും തിരുത്തേണ്ടതല്ലേ?

കേരളത്തിലെ അണക്കെട്ടുകളിൽ 33 എണ്ണം ജല വൈദ്യുത പദ്ധതികളുടേതാണ്. അവയിലെ ജലം വെറുതെ ഒഴിക്കിക്കളയാൻ വൈദ്യുതി ബോർഡ് സമ്മതിക്കില്ല. വലിയ സാന്പത്തിക നഷ്ടം ഉണ്ടാക്കുന്ന നടപടിയാവും അത്. ഏതു പാർട്ടിക്കാരൻ വൈദ്യുതിവകുപ്പ് ഭരിച്ചാലും കൈക്കൊള്ളുന്ന സമീപനമാണത്. ഇക്കുറി ബോർഡിന്‍റെ നിലപാടുകൾ അപകടമുണ്ടാക്കിയോ?എങ്കിൽ ഭാവിയിൽ ഇത്തരം സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പഠിക്കേണ്ടതല്ലേ?
അണക്കെട്ട് തുറന്നുവിടുന്നതുകൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകാനിടയുണ്ട് എന്ന അറിയിപ്പുമായി നീങ്ങിയ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായി പി.ടി. തേമസ് ചൂണ്ടിക്കാണിച്ചത് അവഗണിക്കരുത്. ഇക്കുറി ബോർഡിന്‍റെ 32 അണക്കെട്ടുകളും തുറന്നുവിടേണ്ടി വന്നു. ഇടുക്കിയും കല്ലാർകുട്ടിയും ഇടമലയാറും തുറന്നാൽ പെരിയാറിൽ വെള്ളം പൊങ്ങും. പന്പയിലെ ഒന്പത് അണക്കെട്ടുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 അണക്കെട്ടുകളും ഒന്നിച്ച ു തുറക്കേണ്ടിവന്ന സാഹചര്യം ഒഴിവാക്കാമായിരുന്നോ എന്നു പഠിക്കേണ്ടതു നാളെയുടെ ആവശ്യമാണ്.

വിദഗ്ധരുടേതായി മാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ പരിശോധിച്ചാൽ മഴ കടുക്കുമെന്നു കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്ന സാഹചര്യത്തിൽ നേരത്തെതന്നെ പല അണക്കെട്ടുകളും തുറന്നു വിടേണ്ടതായിരുന്നു എന്നുണ്ട്. കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം നടത്തിയ പ്രവചനങ്ങൾ തെറ്റിയ സംഭവങ്ങൾ ധാരാളമുള്ളതുകൊണ്ട് വൈദ്യുതി ബോർഡ് തയാറായിക്കാണില്ല. കനത്ത മഴ പെയ്ത ഓഗസ്റ്റ് 14 മുതൽ 19 വരെയുള്ള ദിനങ്ങളിൽ പെരിയാറിന്‍റെ തീരങ്ങളിൽ മുന്നൂറിലധികം സ്ഥലത്ത് ഉരുൾപൊട്ടി എന്ന ഒരു കണക്കും ഉണ്ട്. ഉരുൾപൊട്ടലിലൂടെ വരുന്ന മണ്ണും കല്ലും നദിയുടെ ആഴം കുറയ്ക്കുകയും ജലനിരപ്പ് ഉയർത്തുകയും ചെയ്യും എന്ന ഒരു വാദവുമുണ്ട്.

കടലിലെ ജലനിരപ്പ് ഉയർന്നതും ഒഴുകിയെത്തിയ വെള്ളം സ്വീകരിക്കുന്നതിനു കാലതാമസം ഉണ്ടാക്കി എന്നു പറയുന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴി മുറിക്കാതിരുന്നതും തണ്ണീർമുക്കം ബണ്ടിലെ മണ്‍ചിറ പൊളിക്കാതിരുന്നതും ഒക്കെ കാരണമായി എന്നുണ്ട്. അതൊന്നുമല്ല കാരണം എന്നു മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നതാണ് അപകടം. അതു കേരളത്തിന്‍റെ ഭാവി ജല മാനേജ്മെന്‍റിനുതന്നെ അപകടകരമാണ്. അതുകൊണ്ട് ഒരു പഠനം നടത്തണം എന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിനു പ്രസക്തിയുണ്ട്.

തമിഴ്നാടിന്‍റെ കളികൾ

പ്രളയക്കെടുതിയിലായ കേരളത്തിനു സഹായവുമായി ലോകം മുഴുവൻ എത്തിയപ്പോൾ ഇവിടത്തെ പ്രളയത്തെപ്പോലും സ്വന്തം നേട്ടങ്ങളുടെ കണ്ണോടെയാണു തമിഴ്നാട് സമീപിച്ചത് എന്ന സത്യം ആർക്കും മറക്കാനാവില്ല. സി. അച്യുതമേനോൻ തമിഴ്നാടിനു വിറ്റ മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറും ഒന്നിച്ചു തുറന്നതാണ് കേരളം അനുഭവിച്ച ജലപ്രളയത്തിനു പ്രധാന കാരണമെന്നു കേരളത്തിന്‍റെ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്പോഴാണ് അണക്കെട്ടുകൾ മുന്നൊരുക്കമില്ലാതെ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമായതെന്നു കേരളം ഉത്കണ്ഠയോടെ പറയുന്നത് എന്ന് ഓർക്കണം.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയരുന്നതിനു മുന്പ് വെള്ളം തുറന്നുവിട്ടു തുടങ്ങണം എന്ന കേരളത്തിന്‍റെ ആവശ്യത്തോടു സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരും അനുകൂല നിലപാട് സ്വീകരിക്കുന്നതു നാം കണ്ടു. ജനങ്ങളുടെ സുരക്ഷയ്ക്കു മുന്തിയ സ്ഥാനം വേണം എന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.

മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ മാത്രമല്ല തമിഴ്നാടിന്‍റെ നിയന്ത്രണത്തിൽ കേരളത്തിലുള്ള എല്ലാ അണക്കെട്ടിലും ഈ സമീപനം ഉണ്ടായി. ചാലക്കുടി മുങ്ങിയത് പറന്പിക്കുളം അണക്കെട്ടിന്‍റെ ഷട്ടർ കേരളത്തിലേക്കു വെള്ളം ഒഴുകാൻ തുറന്നതുകൊണ്ടായിരുന്നു എന്ന് ഇലക്‌ട്രിസിറ്റി ബോർഡ് അധികൃതർ തന്നെ പറയുന്നു. തമിഴ്നാടിന്‍റെ തോന്ന്യവാസം മൂലം പെരിങ്ങൽക്കുത്ത് അണക്കെട്ടു തന്നെ മുങ്ങി.

ഷോളയാറിലെ വെള്ളവും അവർ കേരളത്തിലേക്കു തുറന്നുവിട്ടു. അപ്പോൾ ചാലക്കുടിപ്പുഴയിൽ ഉണ്ടായത് തമിഴ്നാട് ഉണ്ടാക്കിയ ദുരന്തമായിരുന്നു എന്നെങ്കിലും സമ്മതിക്കേണ്ടി വരും.
ഇന്നു സത്യസന്ധമായ നിലപാട് എടുത്തില്ലെങ്കിൽ നാളെ ഉണ്ടാകാവുന്ന വെള്ളപ്പൊക്കത്തിലും ഇതേ സമീപനംതന്നെ എല്ലാവരും എടുക്കും. കേരള ജനതയ്ക്ക് എല്ലാം നഷ്ടമാവുകയും ചെയ്യും. അത് ഒഴിവാക്കാൻ സത്യസന്ധമായ പഠനം വേണം.

അപവാദങ്ങൾ പരത്തുന്നവർ

പള്ളികളും പള്ളിയുടെ പള്ളിക്കൂടങ്ങളും ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും അടക്കം എല്ലായിടവും ദുരിതബാധിതർക്കായി തുറന്നു കൊടുത്തിട്ടും ക്രൈസ്തവർക്കു നേരെ വിമർശനം ഉന്നയിക്കാൻ പലരും ബോധപൂർവം ശ്രമിച്ചു. പല സ്ഥാപനങ്ങൾക്കെതിരേയും നുണപ്രചാരണം നടന്നു.

എല്ലാ രൂപതകളുടെയും സോഷ്യൽ സർവീസ് സൊസൈറ്റികൾ സജീവമായി രംഗത്തിറങ്ങി. വിശ്വാസികൾ കൈഅയച്ചു സഹായിച്ചു. പള്ളികളിൽ എടുക്കുന്ന സ്തോത്രക്കാഴ്ച വരെ വിമർശിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഭ നല്കിയ സാന്പത്തിക സംഭാവനകൾ മാത്രമല്ല പരിഗണിക്കേണ്ടത്. വൈദികരും വൈദികവിദ്യാർഥികളുമെല്ലാം രക്ഷാപ്രവർത്തനങ്ങളിൽ തീക്ഷ്ണമായി പങ്കെടുത്തത് പലരും കാണാതിരിക്കുകയോ തമസ്കരിക്കുകയോ ചെയ്തു.

അരിച്ചാക്കും ചുമലിലേന്തി ക്യാന്പിലേക്ക് ഓടുന്ന വൈദികനും വീടുകൾ ശുചിയാക്കുന്നതിനു സംഘമായി എത്തുന്ന വൈദിക വിദ്യാർഥികളും ഒക്കെ പ്രളയം തന്ന തിളങ്ങുന്ന ചിത്രങ്ങളാണ്. മദർ തെരേസയോട് ഇന്ത്യയിലെ പാവങ്ങളെ നേക്കാൻ ആരു പറഞ്ഞു എന്ന് ചോദിക്കുന്നവരുടെ മനസിലുള്ള മാലിന്യം ബാധിക്കാത്ത ആർക്കും ഇതൊന്നും വിസ്മരിക്കാനാവില്ല.

സ്നേഹം ഒഴുകണം

ഇനിയുള്ള ദിവസങ്ങളിലും ആ സ്നേഹം ഒഴുകണം. നമ്മുടെ ലക്ഷക്കണക്കിനു സഹോദരങ്ങളാണു ക്യാന്പിലുള്ളത്. അവർക്ക് ഏതാണ്ട് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. വിശപ്പിനും താമസത്തിനുമുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സഹായം ഇനിയും ഉണ്ടാവണം.

ഒരു കുടുംബത്തിനുവേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി നല്കാൻ സാധിക്കുന്ന കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരെ സജ്ജമാക്കണം. പള്ളികൾക്കു മാതൃക കാട്ടാനാവും. ഓഖി ദുരന്തത്തിൽ പെട്ടവരുടെ അനുഭവം വച്ചു നോക്കിയാൽ സർക്കാർ സഹായം എന്താവും എന്നു പറയാനാവില്ല. കേന്ദ്രം എന്തുതരും എന്നു വ്യക്തമല്ല. പുനരധിവാസത്തിനു വിദേശ സഹായം വാങ്ങേണ്ട എന്ന നിലപാട് കേന്ദ്രം പുനഃപരിശോധിക്കണം.

അതിനു കേന്ദ്രത്തെ ശത്രുപക്ഷത്തു നിർത്തിയുള്ള പോരാട്ടമല്ല വേണ്ടത്. പ്രളയദിനങ്ങളിൽ മുഖ്യമന്ത്രി കാഴ്ചവച്ചതും അത്തരം സമീപനം ആയിരുന്നില്ല. സമീപനങ്ങൾ മാറേണ്ടതുണ്ട്.
ദുരന്തത്തിൽ പെട്ടവരെ സഹായിക്കുക മാത്രമാകണം ലക്ഷ്യം.