കോട്ടയം: കോട്ടയത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും ചരിത്രവഴികളിൽ അര നൂറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച സ്കറിയ തോമസ്. കേരള കോണ്‍ഗ്രസുകൾ പിളരാനും നേതാക്കൾ ചേരി മാറാനും ആട്ടം തുടങ്ങുന്നതായി സൂചന ലഭിച്ചാൽ നർമം ചാലിച്ച സ്വതസിദ്ധ ഭാഷണശൈലിയിൽ അവരെ പാർട്ടിയിൽ ഉറപ്പിച്ചുനിറുത്താനുള്ള ഇടനിലക്കാരന്റെ റോളിലായിരുന്നു ഏറെക്കാലവും സ്കറിയ.
പിളർപ്പിന്റെ വക്കോളമെത്തുന്ന പിരിമുറുക്കങ്ങളിൽ അയവുവരുത്താൻ സ്കറിയയുടെ പൊട്ടിച്ചിരിക്കും നർമം ചാലിച്ച വർത്തമാനങ്ങൾക്കും കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിൽ ഏറെക്കാലം കെ.എം. മാണിയുടെ വിശ്വസ്തനായിരുന്നു സ്കറിയ. മുപ്പതാം വയസിൽ കോട്ടയത്തുനിന്നും 1977ൽ വർക്കി ജോർജിനെയും 80ൽ കെ.എം. ചാണ്ടിയെയും പരാജയപ്പെടുത്തി ലോക്സഭയിലെത്തി.
1984ൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു പിന്നാലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്ത് കോണ്‍ഗ്രസ് തരംഗമുണ്ടായപ്പോൾ കോട്ടയത്ത് സ്കറിയ തോമസ് അയ്യായിരം വോട്ടുകൾക്ക് സുരേഷ് കുറുപ്പിനോടു തോറ്റു. പാർട്ടിയെ ഞെട്ടിച്ചു ആ തോൽവി. കേരള കോണ്‍ഗ്രസ് വൈസ്ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ പദവികളും സ്കറിയ വഹിച്ചിട്ടുണ്ട്.
1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോട്ടയം സ്റ്റാർ തീയറ്ററിനു സമീപത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടേണ്ടി വന്നു. കെ.എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള എന്നീ മുൻനിര നേതാക്കൾ അറസ്റ്റു വരിച്ചു. കെ.എം. മാണി കുര്യനാട്ടുള്ള ഒരു വീട്ടിൽ ഒളിവിലിരുന്ന് പാർട്ടിക്കാര്യങ്ങൾ നിയന്ത്രിച്ചു. മാണിയിൽനിന്നും കത്തുമുഖേന വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തുന്ന ചുമതല ഇ.ജെ. ആഗസ്തിക്കായിരുന്നു.
പാർട്ടി ഓഫീസ് പൂട്ടേണ്ടിവന്നതിനാൽ കോട്ടയം ശാസ്ത്രി റോഡിൽ സ്കറിയ തോമസിന്റെ പെട്രോൾ പന്പാണു കേരള കോണ്‍ഗ്രസിന്റെ താത്കാലിക ഓഫീസായി അക്കാലത്ത് പ്രവർത്തിച്ചത്. വ്യാപാരവും കളത്തിൽ മോട്ടോഴ്സ് ബസ് സർവീസുമൊക്കെയായി ബിസിനസ് രംഗത്തും സ്കറിയ തോമസ് തിളങ്ങി. വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ വ്യാപാരഇടപാടുകളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
കെ. നാരായണക്കുറുപ്പ് മാണി വിഭാഗത്തിൽനിന്നും ടി.എം. ജേക്കബ് പക്ഷത്തേക്ക് നീങ്ങുന്നതായി സൂചന കിട്ടിയപ്പോൾ സ്കറിയ തോമസാണ് ആ നീക്കം ഒഴിവാക്കിയതെന്ന് മുതിർന്ന നേതാവ് ഇ.ജെ. ആഗസ്തി ഓർമിക്കുന്നു. ഇത്തരത്തിൽ നിരവധി പേരെ മാണിക്കൊപ്പം നിറുത്താൻ സ്കറിയ മധ്യവർത്തിയായിട്ടുണ്ട്. പിൽക്കാലത്ത് ഏറെക്കാലം കെ.എം. മാണിയിൽ നിന്നകന്ന് പി.സി. തോമസുമായി ചേർന്ന് ഐഎഫ്ഡിപി രൂപീകരിക്കാൻ സ്കറിയ തോമസുണ്ടായിരുന്നു. പിൽക്കാലത്ത് തോമസുമായി അകന്ന് സ്വന്തം കേരള കോണ്‍ഗ്രസ് (സ്കറിയ) രൂപീകരിച്ച് ഇടതുമുന്നണിയിൽ സജീവമായി. 2016ൽ കടുത്തുരുത്തിയിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മോൻസ് ജോസഫിനോടു പരാജയപ്പെട്ടു. പി.സി. തോമസ് അക്കാലത്ത് എൻഡിഎയിലേക്കു ചേക്കേറി. പിണറായി വിജയന്റെ അടുപ്പക്കാരനായിരുന്ന ഇദ്ദേഹത്തിനു കേരള സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ സ്ഥാനം സർക്കാർ നൽകി.
പിളർപ്പിന്റെ വക്കോളമെത്തുന്ന പിരിമുറുക്കങ്ങളിൽ അയവുവരുത്താൻ സ്കറിയയുടെ പൊട്ടിച്ചിരിക്കും നർമം ചാലിച്ച വർത്തമാനങ്ങൾക്കും കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിൽ ഏറെക്കാലം കെ.എം. മാണിയുടെ വിശ്വസ്തനായിരുന്നു സ്കറിയ. മുപ്പതാം വയസിൽ കോട്ടയത്തുനിന്നും 1977ൽ വർക്കി ജോർജിനെയും 80ൽ കെ.എം. ചാണ്ടിയെയും പരാജയപ്പെടുത്തി ലോക്സഭയിലെത്തി.
1984ൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു പിന്നാലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്ത് കോണ്‍ഗ്രസ് തരംഗമുണ്ടായപ്പോൾ കോട്ടയത്ത് സ്കറിയ തോമസ് അയ്യായിരം വോട്ടുകൾക്ക് സുരേഷ് കുറുപ്പിനോടു തോറ്റു. പാർട്ടിയെ ഞെട്ടിച്ചു ആ തോൽവി. കേരള കോണ്‍ഗ്രസ് വൈസ്ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ പദവികളും സ്കറിയ വഹിച്ചിട്ടുണ്ട്.
1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോട്ടയം സ്റ്റാർ തീയറ്ററിനു സമീപത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടേണ്ടി വന്നു. കെ.എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള എന്നീ മുൻനിര നേതാക്കൾ അറസ്റ്റു വരിച്ചു. കെ.എം. മാണി കുര്യനാട്ടുള്ള ഒരു വീട്ടിൽ ഒളിവിലിരുന്ന് പാർട്ടിക്കാര്യങ്ങൾ നിയന്ത്രിച്ചു. മാണിയിൽനിന്നും കത്തുമുഖേന വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തുന്ന ചുമതല ഇ.ജെ. ആഗസ്തിക്കായിരുന്നു.
പാർട്ടി ഓഫീസ് പൂട്ടേണ്ടിവന്നതിനാൽ കോട്ടയം ശാസ്ത്രി റോഡിൽ സ്കറിയ തോമസിന്റെ പെട്രോൾ പന്പാണു കേരള കോണ്‍ഗ്രസിന്റെ താത്കാലിക ഓഫീസായി അക്കാലത്ത് പ്രവർത്തിച്ചത്. വ്യാപാരവും കളത്തിൽ മോട്ടോഴ്സ് ബസ് സർവീസുമൊക്കെയായി ബിസിനസ് രംഗത്തും സ്കറിയ തോമസ് തിളങ്ങി. വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ വ്യാപാരഇടപാടുകളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
കെ. നാരായണക്കുറുപ്പ് മാണി വിഭാഗത്തിൽനിന്നും ടി.എം. ജേക്കബ് പക്ഷത്തേക്ക് നീങ്ങുന്നതായി സൂചന കിട്ടിയപ്പോൾ സ്കറിയ തോമസാണ് ആ നീക്കം ഒഴിവാക്കിയതെന്ന് മുതിർന്ന നേതാവ് ഇ.ജെ. ആഗസ്തി ഓർമിക്കുന്നു. ഇത്തരത്തിൽ നിരവധി പേരെ മാണിക്കൊപ്പം നിറുത്താൻ സ്കറിയ മധ്യവർത്തിയായിട്ടുണ്ട്. പിൽക്കാലത്ത് ഏറെക്കാലം കെ.എം. മാണിയിൽ നിന്നകന്ന് പി.സി. തോമസുമായി ചേർന്ന് ഐഎഫ്ഡിപി രൂപീകരിക്കാൻ സ്കറിയ തോമസുണ്ടായിരുന്നു. പിൽക്കാലത്ത് തോമസുമായി അകന്ന് സ്വന്തം കേരള കോണ്‍ഗ്രസ് (സ്കറിയ) രൂപീകരിച്ച് ഇടതുമുന്നണിയിൽ സജീവമായി. 2016ൽ കടുത്തുരുത്തിയിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മോൻസ് ജോസഫിനോടു പരാജയപ്പെട്ടു. പി.സി. തോമസ് അക്കാലത്ത് എൻഡിഎയിലേക്കു ചേക്കേറി. പിണറായി വിജയന്റെ അടുപ്പക്കാരനായിരുന്ന ഇദ്ദേഹത്തിനു കേരള സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ സ്ഥാനം സർക്കാർ നൽകി.