ഡേവിസ് (കലിഫോർണിയ): വീട്ടിൽ സൂക്ഷിച്ചിരുന്ന മുത്തശിയുടെ ചിതാഭസ്മം ഉപയോഗിച്ച് കുക്കീസുണ്ടാക്കി സ്കൂളിലെ സഹപാഠികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ ഡേവിസ് പോലീസ് ഡിപ്പാർട്ട്മെന്‍റ് അന്വേഷണം ആരംഭിച്ചു.
ഡവിൻസി ചാർട്ടർ അക്കാഡമിയിലെ ഒരു വിദ്യാർഥിനിയാണ് സംഭവത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ ടയ് ലർ മിൽസാഫ് പറഞ്ഞു. ചൊവ്വാഴ്ച വരെ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടി തന്നെയാണ് മുത്തശിയുടെ ചിതാഭസ്മം കടലർത്തിയ വിവരം സഹപാഠികളെ അറിയിച്ചത്. ഒന്പതോളം കുട്ടികൾ ഈ കുക്കിസ് കഴിച്ചിട്ടുണ്ടെന്നാണു പ്രിൻസിപ്പൽ അറിയിച്ചത്. കുട്ടികൾക്ക് ഇതുവരെ യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇതു സംബന്ധിച്ചു പരാതി പറഞ്ഞ ഒരു വിദ്യാർഥിയോട് പരാതി എഴുതി ഒപ്പിട്ടു തരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പേരുവിവരം പരസ്യപ്പെടുത്തുവാൻ അധികൃതർ തയാറായില്ല. സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡവിൻസി ചാർട്ടർ അക്കാഡമിയിലെ ഒരു വിദ്യാർഥിനിയാണ് സംഭവത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ ടയ് ലർ മിൽസാഫ് പറഞ്ഞു. ചൊവ്വാഴ്ച വരെ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടി തന്നെയാണ് മുത്തശിയുടെ ചിതാഭസ്മം കടലർത്തിയ വിവരം സഹപാഠികളെ അറിയിച്ചത്. ഒന്പതോളം കുട്ടികൾ ഈ കുക്കിസ് കഴിച്ചിട്ടുണ്ടെന്നാണു പ്രിൻസിപ്പൽ അറിയിച്ചത്. കുട്ടികൾക്ക് ഇതുവരെ യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇതു സംബന്ധിച്ചു പരാതി പറഞ്ഞ ഒരു വിദ്യാർഥിയോട് പരാതി എഴുതി ഒപ്പിട്ടു തരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പേരുവിവരം പരസ്യപ്പെടുത്തുവാൻ അധികൃതർ തയാറായില്ല. സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ