ഫ്രാങ്ക്ഫർട്ട്: ഇന്ത്യയിടെ സാന്പത്തിക പരിഷ്കാരങ്ങളുടെ പിൻബലത്തിൽ നടപ്പു വർഷവും അടുത്തവർഷവും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന മുൻനിര സന്പദ്ശക്തിയായി തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വിലയിരുത്തി. ബാലിയിൽ നടക്കുന്ന ഐഎംഎഫിന്റെ വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ വേൾഡ് എക്കണോമിക് ഒൗട്ട്ലുക്ക് (ഡബ്യുഇഒ) റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി സർക്കാർ പ്രാവർത്തികമാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി), നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി, ബാങ്കിംഗ് തട്ടിപ്പുകാരെ കുടുക്കാനുള്ള ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി, വിദേശ നിക്ഷേപം ഉദാരമാക്കിയ നിയമങ്ങൾ, ബിസിനസ് സൗഹാർദ നയങ്ങൾ എന്നിവ ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
എന്നാൽ ഇപ്പോൾ കുതിക്കുന്ന ക്രൂഡോയിൽ വില, സാന്പത്തിക വളർച്ചാ നിരക്ക് നേരിയ തോതിൽ കുറയാനിടയാക്കും. അടുത്തവർഷം ഇന്ത്യ 7.4 ശതമാനം വളരുമെന്നാണ് ഐഎംഎഫിന്റെ പുതുക്കിയ വിലയിരുത്തൽ. നേരത്തേ വിലയിരുത്തിയ ഇന്ത്യൻ വളർച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. നടപ്പുവർഷം ഇന്ത്യ 7.3 ശതമാനം വളരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിവേഗം വളരുന്ന സന്പദ്ശക്തികളിൽ ഇന്ത്യയ്ക്ക് പിന്നിലായി, രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക് ഇപ്പോൾ സമയം മോശമാണെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. ഈ വർഷം 6.6 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്ന ചൈന, അടുത്തവർഷം 6.2 ശതമാനത്തിലേക്ക് വീഴും. ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധികനികുതിയും തുടർന്നുണ്ടായ വ്യാപാരപ്പോരുമാണ് ചൈനക്ക് തിരിച്ചടിയാവുക.
റിപ്പോർട്ട്: ജോർജ് ജോണ്
ഇന്ത്യയുടെ അതിവേഗ സന്പദ് വളർച്ച ലോക ഒന്നാംസ്ഥാനത്ത് തുടരും
10:29 PM Oct 19, 2018 | Deepika.com