ബർലിൻ: ഡീസൽ വാഹനങ്ങൾ മലിനീകരണം കുറച്ചു കാണിക്കാൻ സോഫ്റ്റ് വെയർ തട്ടിപ്പ് നടത്തിയെന്ന കേസ് ഒത്തുതീർപ്പാക്കാൻ ലോക പ്രശസ്ത കാർ നിർമാതാക്കളായ ഒൗഡി എണ്ണൂറു മില്യണ്‍ യൂറോ പിഴ അടയ്ക്കണം.
പിഴയടയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുകയാണെന്നും, ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും ഫോക്സ് വാഗന്റെ കീഴിലുള്ള കന്പനി അറിയിച്ചു. കഴിഞ്ഞ ജൂണിൽ ഫോക്സ് വാഗനും ഒരു ബില്യൻ യൂറോയുടെ പിഴ അംഗീകരിച്ചിരുന്നു.
2004 മുതൽ 2018 വരെ നടന്ന തട്ടിപ്പിൽ അന്വേഷണം നേരിടുന്നവരിൽ ഒൗഡിയുടെ മുൻ മേധാവി റൂപർട്ട് സ്റ്റാഡ്ലറും ഉൾപ്പെടുന്നു. അവരുടെ വി6, വി8 എൻജിനുകളിലാണ് തട്ടിപ്പ് നടത്താനുള്ള സോഫ്റ്റ് വെയർ ഘടിപ്പിച്ചിരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മലിനീകരണ തട്ടിപ്പ്: ഒൗഡിക്ക് 800 മില്യൻ യൂറോ പിഴ
11:09 PM Oct 17, 2018 | Deepika.com