കുവൈത്ത് സിറ്റി : വിദേശി എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനക്കായി സ്വീഡിഷ് കന്പനിയുമായി സഹകരിക്കുമെന്ന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിലും യുഎഇയിലും സർട്ടിഫിക്കറ്റ് പരിശോധന സ്തുത്യർഹമായ രീതിയിലാണ് സ്വീഡിഷ് കന്പനി നടത്തുന്നതെന്ന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു.
വിദേശി എൻജിനീയർമാർ തങ്ങളുടെ യോഗ്യത സർട്ടിഫിക്കറ്റ് കന്പിനിയെ ഏൽപ്പിച്ചാൽ അതാത് സർവകലാശാലകളുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിക്കും . അതോടൊപ്പം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റും ക്രിമിനൽ പാശ്ചാത്തലവും വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് എൻജിനീയേഴ്സ് സൊസൈറ്റി അറിയിച്ചു. പരിശോധനക്ക് ആവശ്യമായ തുക വിദേശി എൻജിനീയർമാർ കന്പനിയിൽ നേരിട്ട് നൽകണം. അതിനിടെ 1400 ളം എൻജിനീയർമാരുടെ വിദ്യാഭാസ യോഗ്യതയിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായും അതിൽ തന്നെ ഭൂരിപക്ഷവും ഇന്ത്യക്കാരെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തൊഴിൽ വകുപ്പിന്റെ നിർദേശ പ്രകാരം ഈ വരുന്ന മാർച്ച് 11നുള്ളിൽ വിദേശി എൻജിനീയർക്ക് തൊഴിൽ തുടരണമെങ്കിൽ കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയിൽ എൻഒസി നേടേണ്ടതുണ്ട്. ഇന്ത്യയിലെ നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരമുള്ള ചുരുക്കം കോളേജുകൾക്കേ എൻജിനീയേഴ്സ് സൊസൈറ്റി അംഗീകാരം നൽകിയിടുള്ളൂ. കുവൈത്തിലെ വിവധ മേഖലയിൽ ജോലി ചെയ്യുന്ന എൻബിഎ അക്രഡിറ്റേഷൻ ഇല്ലാത്ത പതിനയായിരത്തോളം വരുന്ന ഇന്ത്യൻ എൻജിനീയർമാരുടെ ജോലിയാണ് ഇതോടെ ഭീഷണിയിലായിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിദേശി എൻജിനീയർമാർ തങ്ങളുടെ യോഗ്യത സർട്ടിഫിക്കറ്റ് കന്പിനിയെ ഏൽപ്പിച്ചാൽ അതാത് സർവകലാശാലകളുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിക്കും . അതോടൊപ്പം സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റും ക്രിമിനൽ പാശ്ചാത്തലവും വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് എൻജിനീയേഴ്സ് സൊസൈറ്റി അറിയിച്ചു. പരിശോധനക്ക് ആവശ്യമായ തുക വിദേശി എൻജിനീയർമാർ കന്പനിയിൽ നേരിട്ട് നൽകണം. അതിനിടെ 1400 ളം എൻജിനീയർമാരുടെ വിദ്യാഭാസ യോഗ്യതയിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായും അതിൽ തന്നെ ഭൂരിപക്ഷവും ഇന്ത്യക്കാരെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തൊഴിൽ വകുപ്പിന്റെ നിർദേശ പ്രകാരം ഈ വരുന്ന മാർച്ച് 11നുള്ളിൽ വിദേശി എൻജിനീയർക്ക് തൊഴിൽ തുടരണമെങ്കിൽ കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയിൽ എൻഒസി നേടേണ്ടതുണ്ട്. ഇന്ത്യയിലെ നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരമുള്ള ചുരുക്കം കോളേജുകൾക്കേ എൻജിനീയേഴ്സ് സൊസൈറ്റി അംഗീകാരം നൽകിയിടുള്ളൂ. കുവൈത്തിലെ വിവധ മേഖലയിൽ ജോലി ചെയ്യുന്ന എൻബിഎ അക്രഡിറ്റേഷൻ ഇല്ലാത്ത പതിനയായിരത്തോളം വരുന്ന ഇന്ത്യൻ എൻജിനീയർമാരുടെ ജോലിയാണ് ഇതോടെ ഭീഷണിയിലായിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ