ടെക്സസ്: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ആർലിംഗ്ടണ്‍ ലാമാർ ഹൈസ്കൂൾ വിദ്യാർഥികളായ ഫെയ്ത്ത വിറ്റാക്കർ (16), ജെസിക്ക ബ്രൗണ്‍ (16), ഫെയ്ത്തിന്റെ മാതാവ് ചെൽസി ബ്രുവർ (36) എന്നിവർ കൊല്ലപ്പെട്ടതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ അറിയിച്ചു.
റോഡിനരികിൽ പാർക്ക് ചെയ്തിരുന്ന ട്രാക്ടർ ട്രെയ്ലറിന്റെ പുറകിൽ മൂവരും സഞ്ചരിച്ചിരുന്ന ജീപ്പു ഇടിക്കുകയായിരുന്നു. കാബിനകത്ത് ഉറങ്ങുകയായിരുന്ന ട്രാക്ടർ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മിസിസിപ്പിയിലെ കുടുംബാംഗങ്ങളെ സന്ദർശിച്ചു മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ലാമാർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടീമിലെ അംഗങ്ങളായിരുന്നു മരിച്ച രണ്ടു വിദ്യാർഥികളും. ബാസ്ക്കറ്റ് ബോളിലെ വളർന്നു വരുന്ന താരങ്ങളായിരുന്നു ഇരുവരുമെന്ന് കോച്ച് ജറീട്ട് ഹവൽ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
റോഡിനരികിൽ പാർക്ക് ചെയ്തിരുന്ന ട്രാക്ടർ ട്രെയ്ലറിന്റെ പുറകിൽ മൂവരും സഞ്ചരിച്ചിരുന്ന ജീപ്പു ഇടിക്കുകയായിരുന്നു. കാബിനകത്ത് ഉറങ്ങുകയായിരുന്ന ട്രാക്ടർ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മിസിസിപ്പിയിലെ കുടുംബാംഗങ്ങളെ സന്ദർശിച്ചു മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ലാമാർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടീമിലെ അംഗങ്ങളായിരുന്നു മരിച്ച രണ്ടു വിദ്യാർഥികളും. ബാസ്ക്കറ്റ് ബോളിലെ വളർന്നു വരുന്ന താരങ്ങളായിരുന്നു ഇരുവരുമെന്ന് കോച്ച് ജറീട്ട് ഹവൽ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ