കൊളോണ്‍: കൊളോണ്‍ നഗരത്തിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തിങ്കളയാഴ്ച ഉച്ചയോടെ അരങ്ങേറിയ ബന്ദി നാടകം അവസാനിച്ചു.
അറുപതുകാരനായ തോക്കുധാരി സ്റ്റേഷനുള്ളിലുള്ള മൽ ഡൊണാൾഡ് റസ്റ്ററന്റിൽ നിന്നും ഒരു സ്ത്രീയെ ബന്ദിയാക്കി അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ കയറിയതാണ് നാടകത്തിെന്റെ തുടക്കം. ഉടൻ തന്നെ സായുധ പോലീസ് മെഡിക്കൽ സ്റ്റോർ വളയുകയും യാത്രക്കാരെ സ്റ്റേഷനിൽ നിന്നും ഒഴിപ്പിക്കുകയും ചെയ്തു. സ്റ്റേഷൻ മുകളിൽ പോലീസ് ഹെലികോപ്റ്ററിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിലൂടെ പോലീസ് അക്രമിയെ കീഴ്പ്പെടുത്തിയത് വാതക ബോംബ് പ്രയോഗത്തിലൂടെ വെടിവച്ചു വീഴ്ത്തിയാണ്.
സംഭവത്തിൽ വെടിയേറ്റ അക്രമിയുടെ നില ഗുരുതരമാണ്. ഒരു സ്ത്രീക്ക് നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ ലക്ഷ്യവും കൂടുതൽ വിവരവും പുറത്ത് വിട്ടിട്ടില്ല.
നിർത്തിവച്ചിരുന്ന സ്റ്റേഷൻ പ്രവർത്തനം വീണ്ടും സാധാരണ നിലയിയിലായി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കൊളോണിനെ നടുക്കി ബന്ദി നാടകം
11:54 PM Oct 15, 2018 | Deepika.com