നിലവിലെ ഭരണ കക്ഷിയായ സിഎസ്യുവിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിയത് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിലെ നഷ്ടം ഇത്രയും കഠിനം ആകുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
1957 മുതലുള്ള സംസ്ഥാന പാർലമെന്റിൽ വലതുപക്ഷ ക്രിസ്ത്യൻ സോഷ്യൻ യൂണിയൻ (സിഎസ്യു) സന്പൂർണ ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ആകെയുള്ള 180 സീറ്റിൽ 85 സീറ്റിലാണ് ജയിക്കാനായത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിക്ക് ഭരിക്കാൻ മറ്റു കക്ഷികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പാർട്ടി നേതൃത്വം.
നിലവിലെ മുഖമന്ത്രി മാകുസ് സോഡർ അടുത്ത 30 ദിവസത്തിനുള്ളിൽ സംസ്ഥാന പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ ആയില്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ഗ്രീൻസ് പാർട്ടി ആണ് 38 സീറ്റ് നേടി രണ്ടാം സ്ഥാനത്ത്.
സിഎസ്യുവിന് ചരിത്രപരമായ തോൽവി
ബവേറിയൻ സ്റ്റേറ്റ് പാർലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയന് 68 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തോൽവി. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ ബവേറിയൻ സഹോദര പാർട്ടിയാണ് സിഎസ്യു. സഖ്യകക്ഷിക്കേറ്റ പരാജയം മെർക്കലിനു കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഭരണ മുന്നണിയിൽ ഏറ്റവും ശക്തമായ കുടിയേറ്റ വിരുദ്ധ നയം വച്ചു പുലർത്തുന്ന പാർട്ടിയായിട്ടു പോലും ബവേറിയയിൽ സിഎസ്യുവിനു കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് നേതാക്കളെയും നിരീക്ഷകരെയും അന്പരപ്പിക്കുന്നു. ഫെഡറൽ ഗവണ്മെന്റിന്റെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതാണ് ബവേറിയൻ തെരഞ്ഞെടുപ്പ് ഫലമെന്നും വിലയിരുത്തൽ.
തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ചരിത്രത്തിൽ ആദ്യമായി ബവേറിയൻ സ്റ്റേറ്റ് പാർലമെന്റിൽ ഇടം നേടുന്നു എന്നതും ഈ തെരഞ്ഞുപ്പിലെ നിർണായക ഫലമാണ്. 1960കൾ ബവേറിയൻ ഭരണം ഏറെക്കുറെ ഒറ്റയ്ക്ക് കൈടക്കി വച്ചിരിക്കുന്ന പാർട്ടിയാണ് സി എസ് യു. ഈ കുത്തകയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ ഇല്ലാതാകാൻ പോകുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ