ന്യൂഡൽഹി: സഭയിൽ അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ മൂലം സാധാരണക്കാരുടെ വിശ്വാസത്തിന് ഉതപ്പുണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പു ചോദിക്കുകയാണെന്നു ഡൽഹി ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. സഭാ നേതാക്കളിൽ നിന്നുണ്ടായ വിവാദങ്ങളിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻഎയിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ പ്രശസ്ത ധ്യാനഗുരു സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത അഭിഷേകാഗ്നി സാന്തോം ബൈബിൾ കണ്‍വൻഷന്റെ സമാപനദിനമായ ഒക്ടോബർ രണ്ടിന്് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ വചനപ്രഘോഷണത്തിനിടയിലാണ് ദൈവജനത്തോട് മാപ്പ് ചോദിച്ചത്. അനീതിക്കെതിരെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും സഭയിൽ നടക്കുന്നത് ആദ്യമല്ലായെന്നും, നീതിക്കും സത്യത്തിനുവേണ്ടി നിലപാടുകൾ സ്വീകരിക്കുന്നത് സഭാമക്കളുടെ കടമയാണെന്നും പിതാവ് ഓർമിപ്പിച്ചു.
രൂപതയിലെ നവവൈദികർ സഹകാർമ്മികരായിരുന്നു. വിശുദ്ധ കുർബാനയിൽ രൂപതാതർത്തിയിലുള്ള എല്ലാ വൈദികരും, സന്യാസിനി സന്യാസികളും വിശ്വാസികളും ഒന്നടങ്കം പങ്കുചേർന്നു. തുടർന്ന് രൂപതയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവുപുലർത്തിയവരെയും പ്രത്യേകിച്ചു സുപ്രീംകോടതി ജസ്റ്റിസ് കുരിയൻ ജോസഫിനെയും ആദരിച്ചു. തുടർന്നു നടന്ന ധ്യാനപ്രസംഗത്തിനുശേഷം വൈകീട്ട് നാലിന് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സാന്തോം ബൈബിൾ കണ്വൻഷൻ സമാപിച്ചു. ഫരീദാബാദ്ഡൽഹി രൂപത വിശ്വാസിഗണത്തിന് ഈ ബൈബിൾ കണ്വൻഷൻ അനുഗ്രഹദായകമായ ദിനങ്ങളായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഐഎൻഎയിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ പ്രശസ്ത ധ്യാനഗുരു സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത അഭിഷേകാഗ്നി സാന്തോം ബൈബിൾ കണ്‍വൻഷന്റെ സമാപനദിനമായ ഒക്ടോബർ രണ്ടിന്് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ വചനപ്രഘോഷണത്തിനിടയിലാണ് ദൈവജനത്തോട് മാപ്പ് ചോദിച്ചത്. അനീതിക്കെതിരെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും സഭയിൽ നടക്കുന്നത് ആദ്യമല്ലായെന്നും, നീതിക്കും സത്യത്തിനുവേണ്ടി നിലപാടുകൾ സ്വീകരിക്കുന്നത് സഭാമക്കളുടെ കടമയാണെന്നും പിതാവ് ഓർമിപ്പിച്ചു.
രൂപതയിലെ നവവൈദികർ സഹകാർമ്മികരായിരുന്നു. വിശുദ്ധ കുർബാനയിൽ രൂപതാതർത്തിയിലുള്ള എല്ലാ വൈദികരും, സന്യാസിനി സന്യാസികളും വിശ്വാസികളും ഒന്നടങ്കം പങ്കുചേർന്നു. തുടർന്ന് രൂപതയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവുപുലർത്തിയവരെയും പ്രത്യേകിച്ചു സുപ്രീംകോടതി ജസ്റ്റിസ് കുരിയൻ ജോസഫിനെയും ആദരിച്ചു. തുടർന്നു നടന്ന ധ്യാനപ്രസംഗത്തിനുശേഷം വൈകീട്ട് നാലിന് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സാന്തോം ബൈബിൾ കണ്വൻഷൻ സമാപിച്ചു. ഫരീദാബാദ്ഡൽഹി രൂപത വിശ്വാസിഗണത്തിന് ഈ ബൈബിൾ കണ്വൻഷൻ അനുഗ്രഹദായകമായ ദിനങ്ങളായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്