പിണറായി വിജയൻ മുഖ്യമന്ത്രി
ഈ നൂറ്റാണ്ട് കണ്ടിട്ടുള്ള വലിയ പ്രളയക്കെടുതിയെയാണു കേരളം അഭിമുഖീകരിച്ചത്. ഈ കെടുതിയെ ജനങ്ങളുടെയും കേന്ദ്രസേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ഇടപെടലാണു സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒന്നാം ഘട്ട പ്രവർത്തനം അതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.
പുനരധിവാസ പ്രവർത്തനമെന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്കു സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. തുടർച്ചയായ ഇടപെടൽ നടത്തിക്കൊണ്ടു മാത്രമേ ഈ ദുരിതത്തിൽനിന്നു നമുക്കു കരകയറാനാവൂ. രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നമുക്കു നിലനിർത്താനാവണം. ജനങ്ങളെയാകെ അണിനിരത്തി അടുത്ത ഘട്ടങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയാറായിട്ടുള്ളത്.
ഈ പ്രളയത്തിന്റെ ആകസ്മികതയ്ക്കു വഴിതെളിച്ചതു നീണ്ടുനിന്ന മഴയാണ്. സംസ്ഥാനാന്തര റിസർവോയറുകളുടെ ഏകോപിത മാനേജ്മെന്റ് സംവിധാനത്തിലെ പ്രശ്നങ്ങൾ, നിരവധി മേഘവിസ്ഫോടനം, ന്യൂനമർദം തുടങ്ങിയ പ്രത്യേകതകളും ഈ ദുരന്തത്തിനു കാരണയിത്തീർന്നിട്ടുണ്ട്.
മഴക്കെടുതി മറ്റേതൊരു പ്രദേശത്തേക്കാൾ ദുരന്തം സൃഷ്ടിക്കുക കേരളം പോലുള്ള സംസ്ഥാനത്താണ്. ദേശീയ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണെങ്കിൽ കേരളത്തിലത് ഇരിട്ടയിലധികം വരുന്ന 860 ആണ്. 10 ശതമാനത്തോളം പ്രദേശം സമുദ്രനിരപ്പിനു താഴെയാണ്. 41 നദികൾ അറബിക്കടലിലേക്ക് ഒഴുകുകയാണ്. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്.
കേരളത്തിലെ ഈ സവിശേഷതകളും വെള്ളത്തിന്റെ സംഭരണത്തിന്റെ ഈ പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയാലേ ഫലപ്രദമായ ദുരന്തനിവാരണം ഏകോപിപ്പിക്കാനാവൂ. ഇതു തിരിച്ചറിഞ്ഞുകൊണ്ടുള്ള രക്ഷാപ്രവർത്തനത്തിനാണു സംസ്ഥാന സർക്കാർ നേതൃത്വം നൽകിയത്.
നൂറ്റാണ്ടു കണ്ട വൻദുരന്തം തുടക്കത്തിൽ തന്നെ കണ്ടറിഞ്ഞ് സംസ്ഥാന ഭരണകൂടം ജാഗരൂകമാവുകയുണ്ടായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണു പ്രളയക്കെടുതി ആരംഭിച്ചത്. ഈ ഘട്ടത്തിൽതന്നെ സർക്കാർ സംവിധാനവും ദേശീയദുരന്തനിവാരണസേന, നേവി, എയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളും ഏകമനസായി പ്രവർത്തനം ആരംഭിച്ചു. നാടിന്റെ വിവിധ തുറകളിൽപ്പെട്ട ജനങ്ങൾ സർവാത്മനാ സഹകരിച്ചു.
സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ ജില്ലകളെയും ദുരന്തം ബാധിക്കുകയുണ്ടായി. നദികളും തണ്ണീർത്തടങ്ങളും കവിഞ്ഞൊഴുകി. പുഴകൾ വഴിമാറി സഞ്ചരിച്ചു. ഡാമുകൾ നിറഞ്ഞ് ഭീതിദമായ അവസ്ഥയുണ്ടാക്കി. റോഡ്- റെയിൽവേ സംവിധാനങ്ങൾ താറുമാറായി. വിമാനത്താവളങ്ങളിൽ പോലും വെള്ളം കയറി. നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്ററുകൾക്കുപോലും ഇറങ്ങാനാവാത്ത സാഹചര്യമുണ്ടായി.
ദുരന്തം മുൻകൂട്ടിക്കണ്ട് വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽകൂടി മുന്നറിയിപ്പു നൽകി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം നൽകി.
ഈ മാസം എട്ടിനു ചേർന്ന മന്ത്രിസഭായോഗം പ്രളയക്കെടുതികളും ആശ്വാസ നടപടികളും ചർച്ച ചെയ്ത് അനിവാര്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു. ഒമ്പതിനുതന്നെ സംസ്ഥാനത്തും സമാന്തരമായി ജില്ലകളിലും 24 മണക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ ആരംഭിച്ചു. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര- പ്രതിരോധ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടു. വീഡിയോ കോണ്ഫറൻസിംഗിലൂടെ കേന്ദ്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഗവർണറെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രക്ഷാദൗത്യത്തിനു മേൽനോട്ടം വഹിച്ചു. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്കു കീഴിൽ ആരംഭിച്ച സംസ്ഥാന നിരീക്ഷണ സെല്ലിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ, ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, സ്റ്റേറ്റ് പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സംസ്ഥാനതലത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. കാലാവസ്ഥാ നിരീക്ഷണം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ഓണ്ലൈൻ കമ്യൂണിക്കേഷൻ സംവിധാനവുമായി ഐടി മേഖലയും സജീവമായിരുന്നു. ഇവരും ഉദ്യോഗസ്ഥസംഘവും സെല്ലിൽ പുലരുംവരെ ഉണർന്ന് പ്രവർത്തിക്കുക തന്നെ ചെയ്തു. അതിശയകരമായ ശ്രദ്ധയോടെ രക്ഷാപ്രവർത്തനങ്ങൾ പരാതിക്കിടവരാതെ ഫലപ്രദമായി ക്രമീകരിച്ചു. എല്ലാ ദിവസവും കാലത്തും വൈകിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് രക്ഷാപ്രവർത്തനം അവലോകനം ചെയ്തു.
മാതൃകാപരമായ ഇടപെടൽ
സന്നദ്ധ പ്രവർത്തകരുടെയും രാഷ്ട്രീയ- സാമൂഹ്യ സംഘടനകളുടെയും ഇടപെടൽ മാതൃകാപരമായിരുന്നു. മന്ത്രിമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ താഴേത്തട്ടിൽ കർമനിരതരായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയ ഏജൻസികളും രംഗത്തിറങ്ങി. ജില്ലാ കളക്ടർമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം പോലീസ് ഏറ്റെടുത്തു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയോഗിച്ചു. ദുരന്തമുഖത്തു പകച്ചുപോകുകയും ശവശരീരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ദുരനുഭവങ്ങളും ഇന്ത്യയിൽ പലയിടത്തും ഉണ്ടായിട്ടുണ്ടല്ലോ.
കേരളത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തമറിഞ്ഞ് ലോകരാജ്യങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളും സമാശ്വാസവുമായെത്തി, സഹായം വാഗ്ദാനം ചെയ്തു. കേന്ദ്രസർക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളും സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകി. തെലുങ്കാനയിൽനിന്ന് ആഭ്യന്തരമന്ത്രി നേരിട്ടെത്തിയതും വിവിധ സംസ്ഥാനങ്ങൾ ഒന്നൊഴിയാതെ സഹായവുമായി മുന്നോട്ടു വന്നതും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ നല്ല ഭാവിയേക്കുറിച്ച് പ്രതീക്ഷകൾ നൽകുന്ന അനുഭവമായിരുന്നു. രാഷ്ട്രങ്ങളുടെ അതിർത്തിരേഖകൾ അതിലംഘിച്ച് കേരളത്തിലേക്ക് സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോൾ സാർവലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടിയ പ്രതീതിയായിരുന്നു.
മാത്രമല്ല, നമ്മുടെ ഉദ്യോഗസ്ഥ- രാഷ്ട്രീയ സംവിധാനത്തിന്റെ മാനുഷികമുഖം അനാവൃതമായ സന്ദർഭം കൂടിയായിരുന്നു അത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തൊട്ട് ഭരണയന്ത്രത്തിന്റെ എല്ലാമേഖലയിൽ നിന്നും സന്നദ്ധസേവനത്തിന്റെ അനുകരണീയ മാതൃകകൾ ഉയർന്നുവന്നതും ആഹ്ലാദകരമായിരുന്നു. നിറഞ്ഞ ഉത്തരവാദിത്വത്തിലൂന്നിയ രക്ഷാപ്രവർത്തനമാണു സാക്ഷാത്കരിക്കപ്പെട്ടത്. ജനാധിപത്യപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വികസിച്ച കേരളത്തിലെ ഭരണയന്ത്രത്തിന് ഇത്തരം പ്രതിസന്ധിയെ മറികടക്കാനാവുമെന്നു തെളിയിച്ച സംഭവംകൂടിയായിരുന്നു ഇത്. സർക്കാർ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണു വേണ്ടത് എന്ന കാര്യംകൂടി ഇതു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.
താങ്ങും തണലുമായി സഹജീവികൾ
വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനം ചെയ്തവർക്കു സഹജീവികൾ താങ്ങും തണലുമായി മാറുന്നതിന്റെ അനുപമമായ ദൃശ്യങ്ങൾ നാടെങ്ങും കാണാമായിരുന്നു. നിസഹായതയിലും നിശ്ചയദാർഢ്യം കേരളീയസമൂഹത്തെ മുന്നോട്ടുനയിക്കുകതന്നെ ചെയ്തു. ഗർഭിണികളും കുട്ടികളും ഒറ്റപ്പെട്ടുപോയവരും രക്ഷാപ്രവർത്തകരെകണ്ട് വികാരാധീനരായി. തങ്ങൾ ഒപ്പമുണ്ടെന്ന രക്ഷാപ്രവർത്തകരുടെ ആശ്വാസവാക്കുകൾ ദുരന്തത്തിലകപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജീവനോപാധിയായ വള്ളവും മറ്റു സംവിധാനങ്ങളുമായി മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയതിന്റെ അപൂർവ ദൃശ്യങ്ങൾ കേരളം കണ്ടു. മതഭേദമില്ലാതെ ദേവാലയങ്ങൾ അഭയകേന്ദ്രങ്ങളായി മാറുന്നതിന്റെയും മനുഷ്യരിൽ അസമത്വങ്ങളും വേർതിരിവുകളും ഇല്ലാതാവുന്നതിന്റെയും ചാരുതയാർന്ന അനുഭവവും നമുക്കുണ്ടായി.
ചില അനഭിലഷണീയമായ പ്രവണതകൾ ഉയർന്നുവന്നതും കാണാതിരിക്കേണ്ടതില്ല. അണക്കെട്ടുകൾ പൊട്ടുമെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്നുമൊക്കെ വ്യാജപ്രചാരണമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനുള്ള പ്രചരണങ്ങളും നവമാധ്യമങ്ങളിലൂടെ ചിലർ നടത്തിയെന്നതും തിരിച്ചറിയേണ്ടതാണ്. ഒന്നായി നീങ്ങിയ നാടിനു നേരേയുണ്ടായ പുറംതിരിഞ്ഞുകൊണ്ടുള്ള ഇത്തരം വിമർശനങ്ങൾ ആരും ചെവിക്കൊണ്ടതേയില്ല. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടു എന്നതു ബാക്കിപത്രം.
നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ വളർന്നുവന്ന മനുഷ്യസ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണു സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിനു കരുത്തായി മാറിയത്. ആ സംസ്കാരത്തെ കൂടുതൽ ശക്തമായി ഉൗട്ടിയുറപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യംകൂടി ഓർമപ്പെടുത്തുന്നുണ്ട് ഈ രക്ഷാപ്രവർത്തനം.
ഒപ്പം, ചില ഓർമപ്പെടുത്തലുകളും ഇതു മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്ക് ഇതു വിരൽചൂണ്ടുന്നുണ്ട്. ശരിയായ വികസന കാഴ്ചപ്പാട് നാം സ്വീകരിക്കേണ്ടതുണ്ട് എന്ന് ഇതു ഓർമിപ്പിക്കുന്നുണ്ട്. സാമൂഹ്യവിപത്തുകളെ കൂട്ടായി നേരിടാനുളള രാഷ്ട്രീയപാഠങ്ങളും ദുരന്ത മാനേജ്മെന്റിന്റെ പ്രായോഗിക അനുഭവങ്ങളും ഈ പ്രകൃതിക്ഷോഭം നമുക്കു നൽകുകയുണ്ടായി.
ദുരന്തത്തെ മായ്ച്ചുകളയുംവിധമുളള പുനർനിർമാണമാണു സർക്കാരിന്റെ മുമ്പിലുളള പുതിയ ദൗത്യം. വിവിധ ക്യാമ്പുകളിലായി ഏഴു ലക്ഷത്തിലധികം പേർ കഴിയുന്നുണ്ട്. ഇപ്പോൾ കാണിച്ച അതേ ശുഷ്കാന്തിയോടെ പുനരധിവാസ പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയുമെന്ന പ്രത്യാശയാണ് സർക്കാരിനെ നയിക്കുന്നത്. ക്യാമ്പിൽനിന്ന് വീട്ടിൽ തിരിച്ചെത്തുന്ന ഒരാൾക്കും ബുദ്ധിമുട്ടുകളുണ്ടാകരുത്. സർക്കാരും സമൂഹവും ഒപ്പമുണ്ടെന്ന വിശ്വാസം അവർക്കു പ്രദാനം ചെയ്യാൻ കഴിയണം. പുതിയ തലമുറ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അക്കാദമികമായി പഠിക്കണം.
ലോകം മുഴുവൻ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധികളെ മറികടന്നു മാതൃകാപരമായ രീതിയിൽ ഉയർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്കു മുന്നേറണം. നൽകിയ സഹായങ്ങൾ തുടർന്നും ഉണ്ടായാൽ തീർച്ചയായും നമുക്ക് അതു കഴിയുകതന്നെ ചെയ്യും. ആ പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടു സർക്കാർ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനും ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.
ഈ നൂറ്റാണ്ട് കണ്ടിട്ടുള്ള വലിയ പ്രളയക്കെടുതിയെയാണു കേരളം അഭിമുഖീകരിച്ചത്. ഈ കെടുതിയെ ജനങ്ങളുടെയും കേന്ദ്രസേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ഇടപെടലാണു സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒന്നാം ഘട്ട പ്രവർത്തനം അതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.
പുനരധിവാസ പ്രവർത്തനമെന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്കു സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. തുടർച്ചയായ ഇടപെടൽ നടത്തിക്കൊണ്ടു മാത്രമേ ഈ ദുരിതത്തിൽനിന്നു നമുക്കു കരകയറാനാവൂ. രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നമുക്കു നിലനിർത്താനാവണം. ജനങ്ങളെയാകെ അണിനിരത്തി അടുത്ത ഘട്ടങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയാറായിട്ടുള്ളത്.
ഈ പ്രളയത്തിന്റെ ആകസ്മികതയ്ക്കു വഴിതെളിച്ചതു നീണ്ടുനിന്ന മഴയാണ്. സംസ്ഥാനാന്തര റിസർവോയറുകളുടെ ഏകോപിത മാനേജ്മെന്റ് സംവിധാനത്തിലെ പ്രശ്നങ്ങൾ, നിരവധി മേഘവിസ്ഫോടനം, ന്യൂനമർദം തുടങ്ങിയ പ്രത്യേകതകളും ഈ ദുരന്തത്തിനു കാരണയിത്തീർന്നിട്ടുണ്ട്.
മഴക്കെടുതി മറ്റേതൊരു പ്രദേശത്തേക്കാൾ ദുരന്തം സൃഷ്ടിക്കുക കേരളം പോലുള്ള സംസ്ഥാനത്താണ്. ദേശീയ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണെങ്കിൽ കേരളത്തിലത് ഇരിട്ടയിലധികം വരുന്ന 860 ആണ്. 10 ശതമാനത്തോളം പ്രദേശം സമുദ്രനിരപ്പിനു താഴെയാണ്. 41 നദികൾ അറബിക്കടലിലേക്ക് ഒഴുകുകയാണ്. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്.
കേരളത്തിലെ ഈ സവിശേഷതകളും വെള്ളത്തിന്റെ സംഭരണത്തിന്റെ ഈ പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയാലേ ഫലപ്രദമായ ദുരന്തനിവാരണം ഏകോപിപ്പിക്കാനാവൂ. ഇതു തിരിച്ചറിഞ്ഞുകൊണ്ടുള്ള രക്ഷാപ്രവർത്തനത്തിനാണു സംസ്ഥാന സർക്കാർ നേതൃത്വം നൽകിയത്.
നൂറ്റാണ്ടു കണ്ട വൻദുരന്തം തുടക്കത്തിൽ തന്നെ കണ്ടറിഞ്ഞ് സംസ്ഥാന ഭരണകൂടം ജാഗരൂകമാവുകയുണ്ടായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണു പ്രളയക്കെടുതി ആരംഭിച്ചത്. ഈ ഘട്ടത്തിൽതന്നെ സർക്കാർ സംവിധാനവും ദേശീയദുരന്തനിവാരണസേന, നേവി, എയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളും ഏകമനസായി പ്രവർത്തനം ആരംഭിച്ചു. നാടിന്റെ വിവിധ തുറകളിൽപ്പെട്ട ജനങ്ങൾ സർവാത്മനാ സഹകരിച്ചു.
സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ ജില്ലകളെയും ദുരന്തം ബാധിക്കുകയുണ്ടായി. നദികളും തണ്ണീർത്തടങ്ങളും കവിഞ്ഞൊഴുകി. പുഴകൾ വഴിമാറി സഞ്ചരിച്ചു. ഡാമുകൾ നിറഞ്ഞ് ഭീതിദമായ അവസ്ഥയുണ്ടാക്കി. റോഡ്- റെയിൽവേ സംവിധാനങ്ങൾ താറുമാറായി. വിമാനത്താവളങ്ങളിൽ പോലും വെള്ളം കയറി. നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്ററുകൾക്കുപോലും ഇറങ്ങാനാവാത്ത സാഹചര്യമുണ്ടായി.
ദുരന്തം മുൻകൂട്ടിക്കണ്ട് വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽകൂടി മുന്നറിയിപ്പു നൽകി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം നൽകി.
ഈ മാസം എട്ടിനു ചേർന്ന മന്ത്രിസഭായോഗം പ്രളയക്കെടുതികളും ആശ്വാസ നടപടികളും ചർച്ച ചെയ്ത് അനിവാര്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു. ഒമ്പതിനുതന്നെ സംസ്ഥാനത്തും സമാന്തരമായി ജില്ലകളിലും 24 മണക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ ആരംഭിച്ചു. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര- പ്രതിരോധ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടു. വീഡിയോ കോണ്ഫറൻസിംഗിലൂടെ കേന്ദ്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഗവർണറെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രക്ഷാദൗത്യത്തിനു മേൽനോട്ടം വഹിച്ചു. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്കു കീഴിൽ ആരംഭിച്ച സംസ്ഥാന നിരീക്ഷണ സെല്ലിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ, ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, സ്റ്റേറ്റ് പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സംസ്ഥാനതലത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. കാലാവസ്ഥാ നിരീക്ഷണം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ഓണ്ലൈൻ കമ്യൂണിക്കേഷൻ സംവിധാനവുമായി ഐടി മേഖലയും സജീവമായിരുന്നു. ഇവരും ഉദ്യോഗസ്ഥസംഘവും സെല്ലിൽ പുലരുംവരെ ഉണർന്ന് പ്രവർത്തിക്കുക തന്നെ ചെയ്തു. അതിശയകരമായ ശ്രദ്ധയോടെ രക്ഷാപ്രവർത്തനങ്ങൾ പരാതിക്കിടവരാതെ ഫലപ്രദമായി ക്രമീകരിച്ചു. എല്ലാ ദിവസവും കാലത്തും വൈകിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് രക്ഷാപ്രവർത്തനം അവലോകനം ചെയ്തു.
മാതൃകാപരമായ ഇടപെടൽ
സന്നദ്ധ പ്രവർത്തകരുടെയും രാഷ്ട്രീയ- സാമൂഹ്യ സംഘടനകളുടെയും ഇടപെടൽ മാതൃകാപരമായിരുന്നു. മന്ത്രിമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ താഴേത്തട്ടിൽ കർമനിരതരായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയ ഏജൻസികളും രംഗത്തിറങ്ങി. ജില്ലാ കളക്ടർമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം പോലീസ് ഏറ്റെടുത്തു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയോഗിച്ചു. ദുരന്തമുഖത്തു പകച്ചുപോകുകയും ശവശരീരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ദുരനുഭവങ്ങളും ഇന്ത്യയിൽ പലയിടത്തും ഉണ്ടായിട്ടുണ്ടല്ലോ.
കേരളത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തമറിഞ്ഞ് ലോകരാജ്യങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളും സമാശ്വാസവുമായെത്തി, സഹായം വാഗ്ദാനം ചെയ്തു. കേന്ദ്രസർക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളും സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകി. തെലുങ്കാനയിൽനിന്ന് ആഭ്യന്തരമന്ത്രി നേരിട്ടെത്തിയതും വിവിധ സംസ്ഥാനങ്ങൾ ഒന്നൊഴിയാതെ സഹായവുമായി മുന്നോട്ടു വന്നതും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ നല്ല ഭാവിയേക്കുറിച്ച് പ്രതീക്ഷകൾ നൽകുന്ന അനുഭവമായിരുന്നു. രാഷ്ട്രങ്ങളുടെ അതിർത്തിരേഖകൾ അതിലംഘിച്ച് കേരളത്തിലേക്ക് സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോൾ സാർവലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടിയ പ്രതീതിയായിരുന്നു.
മാത്രമല്ല, നമ്മുടെ ഉദ്യോഗസ്ഥ- രാഷ്ട്രീയ സംവിധാനത്തിന്റെ മാനുഷികമുഖം അനാവൃതമായ സന്ദർഭം കൂടിയായിരുന്നു അത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തൊട്ട് ഭരണയന്ത്രത്തിന്റെ എല്ലാമേഖലയിൽ നിന്നും സന്നദ്ധസേവനത്തിന്റെ അനുകരണീയ മാതൃകകൾ ഉയർന്നുവന്നതും ആഹ്ലാദകരമായിരുന്നു. നിറഞ്ഞ ഉത്തരവാദിത്വത്തിലൂന്നിയ രക്ഷാപ്രവർത്തനമാണു സാക്ഷാത്കരിക്കപ്പെട്ടത്. ജനാധിപത്യപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വികസിച്ച കേരളത്തിലെ ഭരണയന്ത്രത്തിന് ഇത്തരം പ്രതിസന്ധിയെ മറികടക്കാനാവുമെന്നു തെളിയിച്ച സംഭവംകൂടിയായിരുന്നു ഇത്. സർക്കാർ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണു വേണ്ടത് എന്ന കാര്യംകൂടി ഇതു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.
താങ്ങും തണലുമായി സഹജീവികൾ
വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനം ചെയ്തവർക്കു സഹജീവികൾ താങ്ങും തണലുമായി മാറുന്നതിന്റെ അനുപമമായ ദൃശ്യങ്ങൾ നാടെങ്ങും കാണാമായിരുന്നു. നിസഹായതയിലും നിശ്ചയദാർഢ്യം കേരളീയസമൂഹത്തെ മുന്നോട്ടുനയിക്കുകതന്നെ ചെയ്തു. ഗർഭിണികളും കുട്ടികളും ഒറ്റപ്പെട്ടുപോയവരും രക്ഷാപ്രവർത്തകരെകണ്ട് വികാരാധീനരായി. തങ്ങൾ ഒപ്പമുണ്ടെന്ന രക്ഷാപ്രവർത്തകരുടെ ആശ്വാസവാക്കുകൾ ദുരന്തത്തിലകപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജീവനോപാധിയായ വള്ളവും മറ്റു സംവിധാനങ്ങളുമായി മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയതിന്റെ അപൂർവ ദൃശ്യങ്ങൾ കേരളം കണ്ടു. മതഭേദമില്ലാതെ ദേവാലയങ്ങൾ അഭയകേന്ദ്രങ്ങളായി മാറുന്നതിന്റെയും മനുഷ്യരിൽ അസമത്വങ്ങളും വേർതിരിവുകളും ഇല്ലാതാവുന്നതിന്റെയും ചാരുതയാർന്ന അനുഭവവും നമുക്കുണ്ടായി.
ചില അനഭിലഷണീയമായ പ്രവണതകൾ ഉയർന്നുവന്നതും കാണാതിരിക്കേണ്ടതില്ല. അണക്കെട്ടുകൾ പൊട്ടുമെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്നുമൊക്കെ വ്യാജപ്രചാരണമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനുള്ള പ്രചരണങ്ങളും നവമാധ്യമങ്ങളിലൂടെ ചിലർ നടത്തിയെന്നതും തിരിച്ചറിയേണ്ടതാണ്. ഒന്നായി നീങ്ങിയ നാടിനു നേരേയുണ്ടായ പുറംതിരിഞ്ഞുകൊണ്ടുള്ള ഇത്തരം വിമർശനങ്ങൾ ആരും ചെവിക്കൊണ്ടതേയില്ല. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടു എന്നതു ബാക്കിപത്രം.
നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ വളർന്നുവന്ന മനുഷ്യസ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണു സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിനു കരുത്തായി മാറിയത്. ആ സംസ്കാരത്തെ കൂടുതൽ ശക്തമായി ഉൗട്ടിയുറപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യംകൂടി ഓർമപ്പെടുത്തുന്നുണ്ട് ഈ രക്ഷാപ്രവർത്തനം.
ഒപ്പം, ചില ഓർമപ്പെടുത്തലുകളും ഇതു മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്ക് ഇതു വിരൽചൂണ്ടുന്നുണ്ട്. ശരിയായ വികസന കാഴ്ചപ്പാട് നാം സ്വീകരിക്കേണ്ടതുണ്ട് എന്ന് ഇതു ഓർമിപ്പിക്കുന്നുണ്ട്. സാമൂഹ്യവിപത്തുകളെ കൂട്ടായി നേരിടാനുളള രാഷ്ട്രീയപാഠങ്ങളും ദുരന്ത മാനേജ്മെന്റിന്റെ പ്രായോഗിക അനുഭവങ്ങളും ഈ പ്രകൃതിക്ഷോഭം നമുക്കു നൽകുകയുണ്ടായി.
ദുരന്തത്തെ മായ്ച്ചുകളയുംവിധമുളള പുനർനിർമാണമാണു സർക്കാരിന്റെ മുമ്പിലുളള പുതിയ ദൗത്യം. വിവിധ ക്യാമ്പുകളിലായി ഏഴു ലക്ഷത്തിലധികം പേർ കഴിയുന്നുണ്ട്. ഇപ്പോൾ കാണിച്ച അതേ ശുഷ്കാന്തിയോടെ പുനരധിവാസ പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയുമെന്ന പ്രത്യാശയാണ് സർക്കാരിനെ നയിക്കുന്നത്. ക്യാമ്പിൽനിന്ന് വീട്ടിൽ തിരിച്ചെത്തുന്ന ഒരാൾക്കും ബുദ്ധിമുട്ടുകളുണ്ടാകരുത്. സർക്കാരും സമൂഹവും ഒപ്പമുണ്ടെന്ന വിശ്വാസം അവർക്കു പ്രദാനം ചെയ്യാൻ കഴിയണം. പുതിയ തലമുറ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അക്കാദമികമായി പഠിക്കണം.
ലോകം മുഴുവൻ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധികളെ മറികടന്നു മാതൃകാപരമായ രീതിയിൽ ഉയർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്കു മുന്നേറണം. നൽകിയ സഹായങ്ങൾ തുടർന്നും ഉണ്ടായാൽ തീർച്ചയായും നമുക്ക് അതു കഴിയുകതന്നെ ചെയ്യും. ആ പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടു സർക്കാർ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനും ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.