ഫ്ളോറിഡ: കൺവീനിയൻസ് സ്റ്റോറിൽ നിന്നും 600 ഡോളർ വിലമതിക്കുന്ന സിഗരറ്റ് മോഷ്ടിച്ചതിനു ഫ്ളോറിഡ സ്വദേശി റോബർട്ട് സ്വീൽമാനെ (48) എസ് കാംമ്പിയ കൗണ്ടി ജഡ്ജി ഇരുപതു വർഷത്തെ തടവു വിധിച്ചു.
ഡിസംബറിലാണു മോഷണം നടത്തിയത്. കൺവീനിയൻസ് സ്റ്റോറിലെ സ്റ്റോക്ക് റൂമിൽ നിന്നുമാണു സിഗരറ്റ് മോഷ്ടിച്ചത്. സ്റ്റോറിനു സമീപം സിഗററ്റോടുകൂടി ഇയാളെ കണ്ടെത്തിയിരുന്നുവെന്നു സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. ഇയാളുടെ പേരിൽ നിവവധി കേസുകൾ ഉള്ളതാണു ദീർഘകാല തടവ് ശിക്ഷ വിധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം പെറ്റി കേസിൽ 20 വർഷത്തെ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡിസംബറിലാണു മോഷണം നടത്തിയത്. കൺവീനിയൻസ് സ്റ്റോറിലെ സ്റ്റോക്ക് റൂമിൽ നിന്നുമാണു സിഗരറ്റ് മോഷ്ടിച്ചത്. സ്റ്റോറിനു സമീപം സിഗററ്റോടുകൂടി ഇയാളെ കണ്ടെത്തിയിരുന്നുവെന്നു സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. ഇയാളുടെ പേരിൽ നിവവധി കേസുകൾ ഉള്ളതാണു ദീർഘകാല തടവ് ശിക്ഷ വിധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം പെറ്റി കേസിൽ 20 വർഷത്തെ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ