+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് ചർച്ച സംഘടിപ്പിച്ചു

കുവൈത്ത്: പ്രളയം വിതച്ച ദുരന്തത്തിൽ വിലപിക്കുന്ന കേരളത്തിന്‍റെ പുനർനിർമിതി എന്ന ലക്ഷ്യത്തെ കേന്ദ്രികരിച്ചു സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റിൽ പൊതു ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. "പ്രളയാനന
സെന്‍റർ ഫോർ ഇന്ത്യ  സ്റ്റഡീസ്  ചർച്ച സംഘടിപ്പിച്ചു
കുവൈത്ത്: പ്രളയം വിതച്ച ദുരന്തത്തിൽ വിലപിക്കുന്ന കേരളത്തിന്‍റെ പുനർനിർമിതി എന്ന ലക്ഷ്യത്തെ കേന്ദ്രികരിച്ചു സെന്‍റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റിൽ പൊതു ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.

"പ്രളയാനന്തര കേരളം -വിലാപം അതിജീവനം' എന്ന വിഷയത്തിൽ ആദ്യഘട്ട പൊതു ചർച്ച സെപ്റ്റംബർ 21 ന് അബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്നു.കുവൈത്തിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ ഒരേ വേദിയിൽ കേരളത്തിന്‍റെ പുനർനിർമതിക്കായി ഒത്തുകൂടിയത് പുതിയ ഒരു അനുഭവമായി .

പരിസ്ഥിതി ലോല പ്രദേശത്തെ കടന്നുകയറ്റം ,ജനസാന്ദ്രത, നഗരവൽക്കരണം, കാലാവസ്ഥ വ്യതിയാനം, ,ഡാം മാനേജ്മെൻറ്റിൽ വന്ന പാളിച്ചകൾ, ,നയപരമായ തീരുമാനത്തിലെ കാലതാമസം , ഉദ്യോഗസ്ഥ ഏകോപനമില്ലായ്മ തുടങ്ങിയവ പ്രധാന പ്രളയ കാരണങ്ങളായി ചർച്ചയിൽ പങ്കെടുത്തവർ സമർഥിച്ചു. പ്രളയം പകർന്ന പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതി സംരക്ഷരണത്തിൽ അധിഷ്ഠിതമായ ജീവിത ശൈലിയും സംസ്കാരവും ശക്തി പെടുത്തേണ്ടതിന്‍റെ ആവശ്യകതയും സമ്മേളനം മുന്നോട്ടു വച്ചു.

പ്രളയ നഷ്ടങ്ങളുടെ സമഗ്രവും കൃത്യതയും വിവര ശേഖരണത്തിലൂടെ രാഷ്ട്രീയ, മത, സന്നദ്ധ സംഘടനകളുടെയും സർക്കാർ ഇതര എജൻസികയുടെയും ഏകോപനത്തിലൂടെ ദീർഘ വീക്ഷണമുള്ള പുനർ നിർമാണമാണ് സർക്കാർ കൈക്കൊള്ളേണ്ടണ്ടതെന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അനിൽ ഭാസ്കർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിഐഎസ് കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു. ഒഐസി സി ദേശീയ വൈസ് പ്രസിഡന്‍റ് ഹമീദ് കേളോത്ത് , ബിപിപി , ഓർഗനൈസിംഗ് സെക്രട്ടറി വി.പി. വിജയരാഘവൻ ,സ്വാന്തനം കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിദാസ് തൊടുപുഴ ,സേവാദർശൻ ജനറൽ സെക്രട്ടറി പ്രവീൺ വാസുദേവൻ,ഹെല്പ് കേരള സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ സണ്ണി മണ്ണാർക്കാട് ,അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ബബിത ബ്രൈറ്റ്, ഇന്ത്യൻ ഇസ് ലാഹി സെന്‍റർ പ്രഭാഷകനായ അബ്ദുൽ റഹ്‌മാൻ തങ്ങൾ, സംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ വിഭീഷ് തിക്കോടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സരിത സുനിൽ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ