ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാ ത്രിദിന വൈദിക സമ്മേളനം സമാപിച്ചു

10:35 PM Sep 21, 2018 | Deepika.com
സ്റ്റഫോർഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ വരുംവർഷങ്ങളിലെ കർമ പദ്ധതികൾ ആലോചിക്കുന്നതിനും നയപരിപാടികൾ രൂപീകരിക്കുന്നതിനുമായി സ്റ്റഫോർഡിലെ സ്റ്റോണ്‍ ഹൗസിൽ നടന്നുവന്ന രൂപതാ വൈദികസമ്മേളനം സമാപിച്ചു. തിങ്കൾ, ചൊവ, ബുധൻ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ നേതൃത്വം വഹിച്ചു.

പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ന്ധസുവിശേഷത്തിന്േ‍റ സന്തോഷം” എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് അനുയോജ്യമായ അജപാലന തത്വങ്ങൾ മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ വൈദിക സമ്മേളനം ചർച്ച ചെയ്തു. രൂപതാ പ്രോട്ടോസിഞ്ചെലൂസ് റവ. ഫാ. തോമസ് പാറയടിയിൽ എംഎസ്ടി, വികാരി ജനറാൾമാരായ റവ. ഫാ. സജിമോൻ മലയിൽ, പുത്തൻപുരയിൽ, റവ. ഡോ. മാത്യു ചുരപൊയ്കയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവരും രുപതയിൽ ശുശ്രൂശ ചെയ്യുന്ന വൈദികരും സമ്മേളനത്തിൽ പങ്കുചേർന്നു.

തിങ്കൾ, ബുധൻ ദിവസങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും ചൊവാഴ്ച മാർ ജോസഫ് പാംപ്ലാനിയും വി. കുർബാനയ്ക്ക് മുഖ്യകാർമികത്വം നൽകുകയും വചനസന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോൾ 173 വി. കുർബാന കേന്ദ്രങ്ങളിലായി നടന്നുവരുന്ന ശുശ്രൂഷകൾ ഈ വരുന്ന ഡിസംബർ മാസത്തോടു കൂടി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ മിഷൻ കേന്ദ്രങ്ങളായി ഉയർത്തപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും സാധ്യതകളും സമ്മേളനം വിലയിരുത്തി. അടുത്തുള്ള വി. കുർബാന കേന്ദ്രങ്ങൾ ഒന്നിപ്പിച്ചും നൂറിലധികം കുടുംബങ്ങൾ ഒന്നിച്ചുവരാൻ സാധ്യതയുള്ള അജപാലന സാഹചര്യങ്ങളാണ് മിഷൻ കേന്ദങ്ങളായി ഉയർത്തപ്പെടുന്നത്.

മിഷൻ കേന്ദ്രങ്ങൾ സാധ്യമാകുന്നതോടുകൂടി എല്ലാ ആഴ്ചയിലും വിശ്വാസികൾക്ക് വി. കുർബാനയ്ക്ക് അവസരമുണ്ടായിരിക്കും. 60 സീറോ മലബാർ മിഷൻ കേന്ദങ്ങളും 15 സീറോ മലബാർ ക്നാനായ മിഷൻ കേന്ദങ്ങളുമുൾപ്പെടെ 75 മിഷൻ കേന്ദങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ലഭിക്കുന്നത്.

സമാപനദിവസം രൂപതാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളെക്കുറിച്ചു ചർച്ചകൾ നടന്നു. അഭിഷേകാഗ്നി രണ്ടാം ബൈബിൾ കണ്‍വൻഷൻ, ബൈബിൾ കലോത്സവം, വലിയനോന്പിൽ രൂപതയിലൊന്നാകെ നടക്കുന്ന ധ്യാന പരിപാടിയായ ഗ്രാന്‍റ് മിഷൻ, വൈദികരുടെ വാർഷികധ്യാനം, കൈക്കാര·ാർ, കമ്മറ്റിയംഗങ്ങൾ, വിമൻസ് ഫോറം തുടങ്ങിയവരുടെ സമ്മേളനങ്ങൾ, യൂത്ത് ആനിമേറ്റേഴ്സ് ട്രെയ്നിംഗ്, യുവജനവർഷത്തിന്‍റെ ആരംഭം തുടങ്ങിയവയും യോഗം ചർച്ച ചെയ്തു.

റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. രൂപതയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകി ഈ സമ്മേളനം രൂപതയുടെ വളർച്ചയുടെ പ്രധാന ചവിട്ടുപടികളിലൊന്നാണെന്ന് മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു. ഇംഗ്ലണ്ട്, സ്കോട്ലാൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നായി മുപ്പത്തിയഞ്ചിലധികം വൈദികർ സമ്മേളനത്തിൽ പങ്കുചേർന്നു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്