മസ്കിറ്റ് (ഡാളസ്): പിഞ്ചു കുഞ്ഞുങ്ങളെ കാർ സീറ്റിനോടു ചേർത്ത് കെട്ടിയിടുകയും നിശബ്ദരാക്കുന്നതിന് അസിറ്റാമിനൊഫൻ എന്ന മരുന്ന് നൽകുകയും ചെയ്തിരുന്ന ഡേ കെയറിൽ ഉടമ അറുപത് വയസുള്ള റബേക്ക ആൻഡേഴ്സനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു.
ചെറിയ കുട്ടികളെ ഏകദേശം ഏഴുമണിക്കൂറാണ് ചരട് ഉപയോഗിച്ചു കാർ സീറ്റിനോടു ചേർത്ത് കെട്ടിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോടും ഇവർ ഈ ക്രൂരത കാട്ടിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. 45,000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോർണി ഇല്ലാത്തിനാൽ ഇവരെ ഡാളസ് കൗണ്ടി ജയിലിലടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചെറിയ കുട്ടികളെ ഏകദേശം ഏഴുമണിക്കൂറാണ് ചരട് ഉപയോഗിച്ചു കാർ സീറ്റിനോടു ചേർത്ത് കെട്ടിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോടും ഇവർ ഈ ക്രൂരത കാട്ടിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. 45,000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോർണി ഇല്ലാത്തിനാൽ ഇവരെ ഡാളസ് കൗണ്ടി ജയിലിലടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ