നോർത്ത് കരോളൈന: ഫ്ളോറൻസ് ചുഴലിക്കാറ്റിൽ ദുരതിമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച രാവിലെ നോർത്ത് കരോളൈനയിൽ എത്തിയ പ്രസിഡന്റ് ദുരന്ത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. വെള്ളപ്പൊക്ക ഭീഷിണി ഇപ്പോഴും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ച ജനങ്ങളെ ക്യാന്പുകളിലെത്തി അവരുടെ ക്ഷേമം അന്വേഷിക്കുന്നതിനും ന്യുബേണ് ടെംന്പിൾ ബാപ്റ്റിസ്റ്റ് ചർച്ച് വോളണ്ടിയർമാർ നടത്തിയ ഭക്ഷണ പൊതി വിതരണത്തിൽ ട്രംപ് പങ്കാളിയായി. ഹോട്ട്ഡോഗും, ചിപ്സും പഴങ്ങളും അടങ്ങിയ പൊതി പ്രസിഡന്റ് ട്രംപ് പലർക്കും വിതരണം ചെയ്തു.
വോളണ്ടിയർമാരുടെ സേവനത്തെ ട്രംപ് അഭിനന്ദിച്ചു. ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരോടു ട്രംപ് അനുഭാവം പ്രകടപ്പിച്ചു. ശക്തമായ കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ച പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ട്രംപ് വാഗ്ദാനം ചെയ്തു.
സൗത്ത് കരോളൈനായിലെ ദുരന്തബാധിത പ്രദേശങ്ങളിലും ട്രംപ് സന്ദർശനം നടത്തി. ഇരു സംസ്ഥാന ഗവണ്മെന്റുകൾക്കും നൂറു ശതമാനം സാന്പത്തിക സഹായവും നൽകുമെന്ന് ഗവണർമാർക്ക് ട്രംപ് ഉറപ്പു നൽകി. ഹെലികോപ്റ്ററിൽ കോണ്‍വെ സിറ്റി സമീപമുള്ള എയർപോർട്ടിൽ എത്തിച്ചേർന്ന പ്രസിഡന്റിനെ ഗവർണർ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വോളണ്ടിയർമാരുടെ സേവനത്തെ ട്രംപ് അഭിനന്ദിച്ചു. ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരോടു ട്രംപ് അനുഭാവം പ്രകടപ്പിച്ചു. ശക്തമായ കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ച പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ട്രംപ് വാഗ്ദാനം ചെയ്തു.
സൗത്ത് കരോളൈനായിലെ ദുരന്തബാധിത പ്രദേശങ്ങളിലും ട്രംപ് സന്ദർശനം നടത്തി. ഇരു സംസ്ഥാന ഗവണ്മെന്റുകൾക്കും നൂറു ശതമാനം സാന്പത്തിക സഹായവും നൽകുമെന്ന് ഗവണർമാർക്ക് ട്രംപ് ഉറപ്പു നൽകി. ഹെലികോപ്റ്ററിൽ കോണ്‍വെ സിറ്റി സമീപമുള്ള എയർപോർട്ടിൽ എത്തിച്ചേർന്ന പ്രസിഡന്റിനെ ഗവർണർ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ