ലോകത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനുകൾ ജർമനിയിൽ ഓടിത്തുടങ്ങി

11:38 PM Sep 19, 2018 | Deepika.com
ബർലിൻ: ലോകത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനുകൾ ജർമനിയിൽ സർവീസ് ആരംഭിച്ചു. പരിസ്ഥിതി സൗഹാർദമായ എൻജിനുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വാണിജ്യാടിസ്ഥാനത്തിലാണ് പരീക്ഷണ ഓട്ടം.

ഒരു തവണ ഇന്ധനം നിറച്ചാൽ 620 കിലോമീറ്റർ ഓടാനുള്ള ക്ഷമതയാണ് ഇവയ്ക്കുള്ളത്. അന്തരീക്ഷത്തിനു ദോഷകരമായ വാതകങ്ങളൊന്നും മാലിന്യമായി പുറന്തള്ളുന്നുമില്ല. നീരാവിയും വെള്ളവും മാത്രമാണ് പുറത്തേക്കു വരുക.

62 മൈൽ റൂട്ടിൽ രണ്ടു ട്രെയിനുകളാണ് ഇപ്പോൾ സർവീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ കോച്ചുകൾ അടക്കം നിർമിച്ച ഫ്രഞ്ച് സ്ഥാപനമായ അൽസ്റ്റോമാണ് ഹൈഡ്രജൻ ട്രെയിൻ എൻജിനുകൾ നിർമിച്ചിരിക്കുന്നത്. നീഡർസാക്സൻ സംസ്ഥാനത്തിലെ റോട്ടൻബുർഗിനടുത്തുള്ള ബ്രെമ്മർഫോർഡെ, ബുക്സണ്‍ഹുഡെ എന്നീ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം ട്രെയിനിന്‍റെ ഫ്ളാഗ് ഓഫ് ചെയ്തു. 100 കിലോ മീറ്റർ ദൂരത്തിൽ രണ്ടു ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്. ട്രെയിനിന്‍റെ സ്പീഡ് മണിക്കൂറിൽ മാക്സിമം 140 കിലോ മീറ്ററാണ്. ഇതിന്‍റെ പുതിയ പദ്ധതിയ്ക്കായി സംസ്ഥാനം 81 മില്യണ്‍ യൂറോ മുതൽ മുടക്കുമെന്ന് നഗരവക്താവ് അറിയിച്ചു. നിർമ്മാണച്ചെലവു കൂടുമെങ്കിലും ഇന്ധനച്ചെലവ് നാമമാത്രമാണ് എന്നതും ഹൈഡ്രജൻ ട്രെയിനിന്‍റെ മറ്റൊരു സവിശേഷതയാണ്.


ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളിൽ ഉൗർജ ഉത്പാദനം നടക്കുന്നത്. ഇൽ നിന്നും ഉൽപ്പാദിപ്പിയ്ക്കുന്ന അധിക ഉൗർജ്ജം അയോണ്‍ ലിത്തിയം ബാറ്ററികളിലും സൂക്ഷിക്കുന്നു. എൻജിനുകൾക്ക് 1000 കിലോമീറ്ററുകൾ സഞ്ചരിക്കാൻ സാധിക്കും. 2021 ഓടെ ഇത്തരത്തിൽ 14 ട്രെയിനുകൾ കൂടി ജർമനിയിൽ ഓടിത്തുടങ്ങും.

ഫ്രാൻസിലെ അതിവേഗ ട്രെയിനുകളായ ടിജിവി യുടെ നിർമ്മാതാക്കളായ ഫ്രഞ്ച് കന്പനിയായ അൽസ്റ്റോം ആണ് ഹൈഡ്രജൻ ട്രെിയിനിന്‍റെ നിർമ്മാതാക്കൾ. 2022 ഓടെ ഫ്രാൻസിൽ മുഴുവനായും ഹൈഡ്രജൻ ട്രെയിനുകൾ സ്ഥാനം പിടിയ്ക്കുമെന്ന് അൽസ്റ്റോം കന്പനി സിഇഒ ഹെൻറി പൗപ്പാർട്ട് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ