ബർലിൻ: ജർമനിയിൽ വിവാദ നായകനായ ചാര സംഘടനാ മേധാവി ഹാൻസ് ജോർജ് മാസനെ പുറത്താക്കി. ആഭ്യന്തര മന്ത്രാലയത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായാണ് മാറ്റമെങ്കിലും, രഹസ്യാന്വേഷണ വകുപ്പ് മേധാവി എന്ന നിലയിൽ അദ്ദേഹം ഉയർത്തിയ വിവാദങ്ങൾക്കു നൽകുന്ന തിരിച്ചടി തന്നെയാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ജർമൻ ഭരണമുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകളാണ് കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ മാസൻ കൈകൊണ്ടിരുന്നത്. അദ്ദേഹത്തെ മാറ്റുന്ന കാര്യം ചർച്ച ചെയ്യാൻ സഖ്യകക്ഷി നേതാക്കൾ യോഗം ചേരാനും നിശ്ചയിച്ചിരുന്നു. എന്നാൽ ഈ യോഗത്തിനു മുൻപു തന്നെ പുറത്താക്കൽ തീരുമാനം ചാൻസലർ അംഗല മെർക്കൽ കൈക്കൊണ്ടിരുന്നുവെന്നാണ് സൂചന. യോഗത്തിൽ ഇത് ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. വകുപ്പിന്റെ തലപ്പത്ത് ആരായാരിക്കും മാസന്റെ പിൻഗാമി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ രഹസ്യാനേഷണ വകുപ്പ് മേധാവിയെ പുറത്താക്കി
11:32 PM Sep 19, 2018 | Deepika.com