ഷിക്കാഗോ: പ്രവീണ് വർഗീസ് കൊലക്കേസിൽ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തിയ പ്രതി ഗേജ് ബെഫൂണിനെ തടവിൽ നിന്നും വിട്ടയയ്ക്കുന്നതിനും റീ ട്രയൽ വേണമെന്നും ഉത്തരവിട്ട ജഡ്ജിയുടെ തീരുമാനം നിരാശാജനകമാണെന്ന് പ്രവീണിന്റെ മാതാവ് ലൗലി വർഗീസ് പ്രതികരിച്ചു.
ജഡ്ജിയുടെ വിധിയിൽ എനിക്ക് നിരാശയില്ലെന്ന് ഞാൻ പറയുകയാണെങ്കിൽ അതു നുണ പറയുന്നതിന് തുല്യമാണ്. അതേസമയം ജഡ്ജിയുടെ ഉത്തരവിനെ ഞാൻ ബഹുമാനിക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കാലം ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു ലൗലി വ്യക്തമാക്കി.
വർഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തിൽ അക്ഷീണം പൊരുതിയ പ്രോസിക്യൂഷൻ ടീമിനെ നയിച്ച അറ്റോർണി റോബിൻസണ്, നീൽ, പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവരോടും ലവ്ലി പ്രത്യേകം നന്ദി അറിയിച്ചു.
കേസിന്റെ ആരംഭത്തിൽ സംശയത്തിന്റെ നിഴലിൽ പോലും ഇല്ലാതിരുന്ന ബഫൂണിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. സ്വയം കുറ്റസമ്മതം നടത്തി, പ്രവീണിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി വിധിയെഴുതിയ കേസ് ഒരു ജഡ്ജിയുടെ ഉത്തരവിലൂടെ അവസാനിക്കുന്നില്ലെന്നും, നീതിക്കുവേണ്ടി നിയമം അനുശാസിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നും തുടർന്നും എല്ലാവരുടെയും സഹകരണവും പ്രാർഥനയും ഉണ്ടാകണമെന്നും ലൗലി അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ജഡ്ജിയുടെ വിധിയിൽ എനിക്ക് നിരാശയില്ലെന്ന് ഞാൻ പറയുകയാണെങ്കിൽ അതു നുണ പറയുന്നതിന് തുല്യമാണ്. അതേസമയം ജഡ്ജിയുടെ ഉത്തരവിനെ ഞാൻ ബഹുമാനിക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കാലം ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു ലൗലി വ്യക്തമാക്കി.
വർഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തിൽ അക്ഷീണം പൊരുതിയ പ്രോസിക്യൂഷൻ ടീമിനെ നയിച്ച അറ്റോർണി റോബിൻസണ്, നീൽ, പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവരോടും ലവ്ലി പ്രത്യേകം നന്ദി അറിയിച്ചു.
കേസിന്റെ ആരംഭത്തിൽ സംശയത്തിന്റെ നിഴലിൽ പോലും ഇല്ലാതിരുന്ന ബഫൂണിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. സ്വയം കുറ്റസമ്മതം നടത്തി, പ്രവീണിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി വിധിയെഴുതിയ കേസ് ഒരു ജഡ്ജിയുടെ ഉത്തരവിലൂടെ അവസാനിക്കുന്നില്ലെന്നും, നീതിക്കുവേണ്ടി നിയമം അനുശാസിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നും തുടർന്നും എല്ലാവരുടെയും സഹകരണവും പ്രാർഥനയും ഉണ്ടാകണമെന്നും ലൗലി അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ